
ജമ്മുവിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ ഗ്രാമം ഇന്ത്യൻ കരസേന ദത്തെെടുക്കുമെന്ന് റിപ്പോർട്ട്. രജൗരിയിലെ ടോപ്പി പീർ ഗ്രാമമാണ് ദത്തെടുക്കുക.
സൈന്യം ഗ്രാമീണരുടെ വികസനത്തിനായി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള ദീർഘകാല പദ്ധതി തയ്യാറാക്കുമെന്നും അറിയിച്ചു. ഡിസംബർ 23ന്ബഫലിയാസ് സ്വദേശികളായ സഫീർ ഹുസൈൻ, ഷാബിർ അഹമ്മദ്, മുഹമ്മദ് ഷൗക്കത്ത്എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ, അധികൃതർ ഇവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. നാട്ടുകാര് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് യുവാക്കളെ ചോദ്യം ചെയ്തിരുന്നുവെന്നാണ് ആരോപിച്ചു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന ചോദ്യം ചെയ്ത 13 യുവാക്കളിൽ ഇവരുമുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. രജൗരിയിലും പൂഞ്ചിലും ഇത് സംബന്ധിച്ച് വ്യാജ പ്രചാരണം തടയുന്നതിനായാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്.






