
ഉത്തർപ്രദേശിലെ മീററ്റിൽ പാമ്പ് കടിച്ചതിനെ തുടർന്ന് മരിച്ച 22കാരന്റെ മൃതദേഹം ഗംഗാനദിയിൽ മുക്കി കുടുംബം. രണ്ട് ദിവസത്തിലധികമാണ് യുവാവിന്റെ മൃതദേഹം ഗംഗയിൽ മുക്കിയത്. ജയറാം കുഡേന സ്വദേശിയായ മോഹിത് കുമാർ ആണ് പാമ്പുകടിയേറ്റ് മരിച്ചത്.
അബദ്ധത്തിൽ പാമ്പിനെ ചവിട്ടിയപ്പോഴാണ് യുവാവിന്റെ കാലിൽ കടിച്ചതെന്ന് അയൽവാസിയായ അനിൽകുമാർ പറയുന്നു. നാട്ടുകാർ ഇയാളുടെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് ഇവര് അടുത്ത് താമസിക്കുന്ന രണ്ട് പാമ്പാട്ടികളുടെ അടുത്തേക്ക് കൊണ്ടു പോവുകയായിരുന്നു.
പിന്നീട് യുവാവിനെ ബുലന്ദ്ഷഹറിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മോഹിത് കുമാർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടര്ന്ന് അന്നേ ദിവസം രാത്രി തന്നെ മൃതദേഹം ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും മൃതദേഹം ഗംഗയിൽ മുക്കുകയായിരുന്നു. ഗഗയിൽ മുക്കിയാൽ, ശരീരത്തിൽ നിന്ന് വിഷം പുറത്തുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഗംഗയിൽ മുക്കിയതെന്നും അയൽവാസി പറഞ്ഞു.






