
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരേ സമസ്തയില്‍ പടയൊരുക്കം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്തും മഹല്ലുകളുടെ ഖാസിയാകന് യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി സമസ്ത സെക്രട്ടറി ഫൈസി മുക്കം രംഗത്തുവന്നതിനു പിന്നിലും ഒരു വിഭാഗം സമസ്ത നേതാക്കളുടെ പിന്തുണ.
മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാര് ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നുമാണു ഉമര്‍ ഫൈസി മുക്കം സാദിഖലി തങ്ങളെ വിമര്‍ശിച്ചു രംഗത്തുവന്നത്. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങള്‍ ഏറ്റെടുത്തത്തിലാണ് വിമര്‍ശനം. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാകണം ഖാളി ആവേണ്ടത്. വിവരമില്ലെങ്കിലും ഖാളി ആവണം എന്നാണ് നിലപാട്. ഖാളി ആക്കാന്‍ കുറേ രാഷ്ട്രീയക്കാരും തയാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിരുവിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളില്‍ പരിഹാരമായില്ലെങ്കില്‍ ജനങ്ങളോടു തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളില്‍ വിവരം ഇല്ലാത്തവര്‍ അധികം ആവുമ്പോള്‍ അവരില്‍ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നുമാണു ഉമര്‍ ഫൈസി പറഞ്ഞത്.
സാദിഖലി തങ്ങള്‍ രൂപവത്കരിച്ച ഖാളി ഫൗണ്ടേഷനെതിരെയും ഉമര്‍ ഫൈസി രംഗത്തെത്തി. സി.ഐ.സി(കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്) വിഷയത്തില്‍ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകള്‍ ഉണ്ടാക്കുന്നുവെന്നും കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമര്‍ ഫൈസി ഓര്‍മപ്പെടുത്തി. ഖാളി ഫൗണ്ടേഷന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ചു പോകുന്നതാണ് എല്ലാവര്ക്കും നല്ലതെന്നും പറഞ്ഞു.
അതേസമയം, ഇൗ പ്രസ്താവന സാദിഖലി തങ്ങളോട് നേരത്തെയുള്ള സമസ്തയുടെ അതൃപ്തിയുടെ ഭാഗമായാണെന്നാണു വിലയിരുത്തല്‍.
സി.ഐ.സി. വിഷയത്തില്‍ മറ്റുള്ളവരെ പരിഗണിക്കാതെ സമസ്ത പണ്ഡിതരെ മുഖവിലക്കെടുക്കാത്ത ധിക്കാരിയായ ഹക്കീം ഫൈസിക്കു എന്തിനാണിത്ര പരിഗണന നല്കുന്നതെന്നു ചൂണ്ടിക്കാട്ടി നേരത്തെ സമസ്തയിലെ വലിയൊരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഏകപക്ഷീയമായി സമസ്ത മാറ്റിനിര്‍ത്തിയ അബ്ദുള്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സി.ഐ.സിയുടെ ജനറല്‍ സെക്രട്ടറിയാക്കിയതു സാദിഖലി തങ്ങളുടെ പിടിവാശി മൂലമാണെന്നാണു സമസ്തയിലെ വലിയൊരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. ഇൗ നടപടി ശരിയായില്ലെന്ന് സമസ്ത കേരള ജംഇയîത്തുല്‍ ഉലമ മുശാവറ യോഗവും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
സി.ഐ.സി. തുടരുന്ന പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരവെ അതിനെ തകര്‍ക്കാനുള്ള ശ്രമം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും രംഗത്തുവന്നിരുന്നു. രമ്യമായി പരിഹരിക്കാവുന്ന സി.ഐ.സി. പ്രശ്നങ്ങളെ സങ്കീര്‍ണമാക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്ന് ചൂണ്ടിക്കാട്ടി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, ജംഇയîതുല് മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. അബ്ദുറഹ്മാന് മുസ്ലിയാര്, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന് കുട്ടി ഫൈസി, എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.ഇ.എ. സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഒ.പി.എം. അഷ്റഫ് എന്നിവര്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന്റെ ബാക്കിപത്രമായാണു പുതിയ പ്രസ്താവനയെ കാണുന്നത്.
ഇതിനു സമസ്തയിലെ വലിയൊരു വിഭാഗത്തിന്റെ രഹസ്യപിന്തുണയുണ്ടെന്നു സമസ്ത നേതാക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്. അതേസമയം ഉമര്‍ ഫൈസി മുക്കത്തിനെതിരേ മുസ്ലിംലീഗ് രംഗത്തുവന്നു. ഉമര്‍ ഫൈസി മുക്കം നടത്തിയത് അപഹാസ്യമായ പ്രസ്താവനയാണെന്നാണ് ലീഗ് പറയുന്നത്. പാണക്കാട് കുടുംബത്തെ അപമാനിച്ച് ലീഗിനെ തകര്‍ക്കാന്‍ ചില രാഷ്ട്രീയക്കാരുടെ ശ്രമമാണ്. ലീഗ് പ്രവര്‍ത്തകര്‍ നോക്കിനില്ക്കും എന്ന് കരുതേണ്ടെന്നും ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. സാദിഖലി തങ്ങളെ ഖാസിയായി തിരഞ്ഞെടുത്തത് ജനങ്ങളാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം ചില പരാമര്‍ശങ്ങള്‍ ഉണ്ടായി. ചിലരെ അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ നല്കി വരുതിയിലാക്കിയെന്നും ലീഗ് ആരോപിക്കുന്നു. ഉമര്‍ ഫൈസിയെ തള്ളി എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂരും രംഗത്തെത്തി. എല്ലാവരെയും കൂട്ടി യോജിപ്പിച്ചു കൊണ്ടുപോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമര്‍ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയായില്ലെന്ന് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഉമര്‍ ഫൈസിയുടേത് സമസ്തയുടെ നിലപാടല്ല, വ്യക്തിപരമാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാതെ സജീവമാക്കി നിര്‍ത്താനാണ് ചിലരുടെ ശ്രമം. സാദിഖലി തങ്ങള്‍ ഖാസിയാകാന്‍ യോഗ്യനാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.






