
തിരുവനന്തപുരം : താൻ ഇപ്പോഴും കെ-റെയിലിനൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ. നമ്മളെക്കാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ക്രിയേറ്റേഴ്‌സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചൈനയിൽ മണിക്കൂറിൽ 650 കി.മീറ്റർ വേഗതയിൽ പോകുന്ന ട്രെയിനുകളുണ്ട്. നമ്മളെക്കാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യത്ത് പോലും ഇത്തരം സംവിധാനങ്ങൾ നിലവിലുണ്ട്. ഇവിടെ കുറ്റി ഇടുന്നു, കുറ്റി ഊരുന്നു. അതുമാത്രമാണ് നടന്നത്. ഇതുവഴി വലിയ നഷ്ടമാണ് നാടിനുണ്ടായതെന്നും ഗോവിന്ദൻ മാഷ് ഒരു ഉദാഹരണം പറഞ്ഞപ്പോൾ ആ മനുഷ്യനെ എല്ലാവരും വിമർശിക്കുകയായിരുന്നുവെന്നു സജി ചെറിയാൻ പറഞ്ഞു.
ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കും.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സജി ചെറിയാന്‍ അതേ ഭരണഘടനെയാണ് അവഹേളിച്ചത്. സജി ചെറിയാന് ഭരണഘടനയോടോ, നാടിനോടോ അല്‍പ്പമെങ്കിലും സ്നേഹവും കൂറുമുണ്ടെങ്കില്‍ ഒരു നിമിഷം അധികാരത്തില്‍ തുടരരുത്. പോലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച ഹൈക്കോടതി കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടികൂടിയാണ്. ഭരണഘടനയെ മാനിക്കാന്‍ മുഖ്യമന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം. സംരക്ഷിക്കാന്‍ തുനിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും.






