
വില്ലന്‍,സഹനായകന് എന്നീ നിലകളിലൊക്കെ തിളങ്ങി നിന്ന താരമായിരുന്നു വിജയകുമാര്‍. വലിയ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലെത്തിയപ്പോഴും മികച്ച കഥാപാത്രങ്ങള്‍ വിജയകുമാറിനു ലഭിച്ചു. എന്നാല്‍ അടുത്തിടെ തന്റെ ചില തുറന്നു പറച്ചിലുകളിലൂടെ വിജയകുമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ അതിനു പിന്നോടിയായി താര സംഘടനയായ അമ്മയെ വിമര്‍ശിക്കുകയാണ് വിജയകുമാര്‍. ആര്‍ക്കും എന്തും കാണിച്ചിട്ട് ഓടിക്കറയാന്‍ പറ്റുന്ന സംഘടനയായി അമ്മ മാറിയെന്നും അമ്മയുടെ പ്രശ്നങ്ങള്‍ താന്‍ തുടക്കം മുതല്ക്കു തന്നെ നിരീക്ഷിക്കാറുണ്ടെന്നും വിജയകുമാര്‍ പറയുന്നു.
‘‘ഹേമ കമ്മിറ്റി വരുന്നതിന് മുന്‍പ് അമ്മ പെണ്ണുപിടിയന്മാരുടെ സംഘടനയാകുന്നുവെന്ന് പരസ്യമായി വിമര്‍ശിച്ചയാളാണ് ഞാന്‍. എന്റെ ഒരു കാര്യം വന്നപ്പോള്‍ അമ്മ എന്നെ സഹായിച്ചിരുന്നില്ല. ആ സമയത്ത് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അമ്മ പെണ്ണുപിടിയന്മാരെയൊക്കെയാണെല്ലോ സഹായിക്കുന്നതെന്ന് ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട. വിജയ് ബാബു പീഡന വിഷയത്തിന്റെ സമയത്തായിരുന്നു അത്.
അന്ന് തന്റെ പ്രതികരണത്തെ കുറിച്ച് സംഘടനയിലെ ചിലര്‍ ചോദിച്ചിരുന്നു. അവര്‍ക്കൊക്കെ തന്നെയാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നാണ് കാര്യങ്ങള്‍ പറഞ്ഞത്....’’ വിജയകുമാര്‍ പറയുന്നു.
ഇപ്പോള്‍ വിജയ്കുമാര്‍ അഭിനയിച്ച മമ്മൂട്ടി ചിത്രമായ വല്ല്യേട്ടന് ബോക്സ് ഓഫീസിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. ഇതേക്കുറിച്ചും വിജയകുമാര്‍ പറയുന്നുണ്ട്. ‘‘വല്ല്യേട്ടന്റെ ദൃശ്യമികവ് പുതിയ തലമുറ കൂടി അറിയണം. മമ്മൂക്ക പുതിയ നിരവധി സിനിമകള്‍ അഭിനയിക്കുന്നുണ്ട്. ഉണ്ട, ഭീഷ്മപര്‍വ്വം, റോഷാക്ക് തുടങ്ങി നിരവധി ചിത്രങ്ങള്‍. നേറ്റിവിറ്റിയൊക്കെ പറയുന്ന വല്ല്യേട്ടന് പോലുള്ള ചിത്രങ്ങളുമായി മമ്മൂക്ക വരുമ്പോള്‍ ആളുകള്‍ തീര്‍ച്ചയായും അതൊക്കെആസ്വദിക്കും. മമ്മൂക്കയുടെ സെലക്ഷനില്‍ ഇപ്പോള്‍ അത്തരം ചിത്രങ്ങളൊന്നുമില്ല.
ഞങ്ങള്‍ക്കിടയിലെ കെമിസ്ട്രി വര്‍ക്കാക്കാന്‍ മമ്മൂട്ടി തന്നെ സ്വയം പല ഇനിഷ്യേറ്റീവും ഇടുമായിരുന്നു. ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാന്‍ വരും , കഴിപ്പിക്കുകയുമൊക്കെ ചെയ്യും. പക്ഷെ ആ മമ്മൂക്ക ഇപ്പോള്‍ മാറി. മമ്മൂട്ടിയ്ക്ക് ഇപ്പോള്‍ വിനായകനേയും ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയുമൊക്കെയാണ് വേണ്ടത്.
വല്ല്യേട്ടന്റെ സെക്കന്റ് പാര്‍ട്ട് വരികയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ബൈജു ചേട്ടനോട് പറഞ്ഞു, നമ്മളെയൊന്നും ഇടാന്‍ മമ്മൂക്ക സമ്മതിക്കില്ല, മിനിമം വിനായകന്, ഷൈന്‍ ടോം ചാക്കോയൊക്കെ വേണ്ടിവേണ്ടി വരും. മമ്മൂക്കയ്ക്ക് എന്താണെന്ന് അറിയില്ല, പ്രശ്നക്കാരോട് ഒരു ഇഷ്ടം കൂടുതലാണ്....’’ വിജയകുമാര്‍ പറയുന്നു.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് വല്ല്യേട്ടന്. ടെലിവിഷനിലൂടെയും വല്ല്യേട്ടന് ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. ശോഭന നായികയായ ചിത്രത്തില്‍ സഹോദര ബന്ധത്തിന്റെ കഥയാണ് പറയുന്നത്. സിനിമയില്‍ സിദ്ധീഖ്, മനോജ് കെ ജയന്, വിജയകുമാര്‍, സുധീഷ് എന്നിവരായിരുന്നു മമ്മൂട്ടിയുടെ സഹോദരന്മാരായി അഭിനയിച്ചത്. മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് വല്ല്യേട്ടന്. ചിത്രത്തിന്റെ റീമാസ്റ്റേർഡ് പ്രിന്റാണ് ഇപ്പോള്‍ തീയേറ്ററുകളിലെത്തിയത്.






