
ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദിവ്യ ശ്രീധർ. അടുത്തിടെയായിരുന്നു ദിവ്യയുടെയും നടൻ ക്രിസ് വേണുഗോപാലിന്റെയും വിവാഹം നടന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ രണ്ടാം വിവാഹമായതു കൊണ്ടു തന്നെ രണ്ടുപേരും വിവാഹത്തിന് പിന്നാലെ പരിഹാസവും വിമർശനവും ഒക്കെ നേരിട്ടിരുന്നു.
ഇപ്പോഴിതാ വിദ്യാഭ്യാസക്കുറവ് എന്ന പേരില്‍ തനിക്ക് നേരെ വരുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് ദിവ്യ . ഐഎഫ്എഫ്കെ വേദിയില്‍ വന്നതിനെ വിമർശിക്കാനും തെറി പറയാനും മാത്രം ചിലർ ശ്രമിച്ചുവെന്നും എന്ത് സുഖമാണ് ഇത്തരക്കാർക്ക് കിട്ടുന്നതെന്ന് തനിക്കറിയില്ലെന്നും ഇക്കാരണത്താല്‍ കുറെ പേരെ താൻ ബ്ലോക്ക് ചെയ്തെന്നും അക്കൗണ്ടുകളില്‍ നിന്ന് ഒഴിവാക്കിയെന്നും ദിവ്യ ശ്രീധർ പറഞ്ഞു.
‘‘വെറും പണം കണ്ടിട്ടാണ്, വിദ്യഭ്യാസമില്ല എന്നൊക്കെ എന്നെക്കുറിച്ച് പറയുന്ന കൊറേ കമന്റുകള്‍ ഞാൻ കണ്ടിരുന്നു. എന്ത് സുഖമാണ് ഇവർക്ക് കിട്ടുന്നത്. എന്റെ ഏട്ടന് പ്രശ്നം ഇല്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കൊക്കെ എന്തിന്റെ കേടാണ്? എന്റെ ഏട്ടൻ എന്നെ കല്യാണം കഴിച്ചത് എല്ലാം അറിഞ്ഞത് കൊണ്ടാണ്. പിന്നെ നിങ്ങള്‍ക്കൊക്കെ എന്തിന്റെ സൂക്കേടാണ്?
വിദ്യാഭ്യാസം കൊറേ ഉണ്ടായത് കൊണ്ട് എല്ലാമാവുമോ? എന്റെ ഏട്ടന് ഇങ്ങനെയുള്ള ഒരു പെണ്ണിനെ മതി. ഏട്ടനെ സ്നേഹിക്കുന്നൊരു പെണ്ണിനെ മാത്രം മതി. അതിന് എന്നേക്കൊണ്ട് പറ്റുന്നുണ്ട്. മക്കള്‍ക്കും പറ്റുന്നുണ്ട്. അതില്‍ ആർക്കും ഒരു സംശയങ്ങളോ ഒന്നും വേണ്ട. ഇനി ഇതും ചൊറിയാൻ കൊറേ ആള്‍ക്കാരുണ്ടാവും.അവർ ചൊറിഞ്ഞോട്ടെ.
ഏട്ടന് ആദ്യമായി അവാർഡ് കിട്ടിയപ്പോള്‍ ഒപ്പമുണ്ടാവാൻ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. കല്യാണം കഴിഞ്ഞ ശേഷം തന്നെ അവാർഡ് കിട്ടിയതില്‍ നല്ല ഹാപ്പിയാണ്. ഒരുപാട് സന്തോഷമുണ്ട്. ഞാൻ ഇങ്ങനെ അവാർഡ് ഫങ്ക്ഷന് ഒന്നും ഇതുവരെ വന്നിട്ടില്ല. ആദ്യമായാണ് ഇത്തരമൊരു വേദിയില്‍ വരുന്നത്.
ഏട്ടന് ഈ അവാർഡ് കിട്ടുന്നത് നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി. കല്യാണം കഴിഞ്ഞതിന് ശേഷം കിട്ടിയത് കൊണ്ട് കൂടുതല്‍ ഹാപ്പിയാണ്. ഇനി കണ്ണൂരേക്ക് പോവണം. കുറച്ച് കറക്കവും പരിപാടിയും ഒക്കെയുണ്ട്. പുതിയ സീരിയല്‍ വരുന്നുണ്ട്, ആ വിശേഷം എന്തായാലും നിങ്ങളോട് പങ്കുവയ്ക്കാൻ വേണ്ടി ഇരുന്നതാണ്.
പുതിയ സീരിയലില്‍ വില്ലൻ വേഷമാണ് കൈകാര്യം ചെയ്യുന്നത്. നായികയുടെ അമ്മയായിട്ടാണ് വേഷം ചെയ്യുന്നത്. എന്റെ പുതിയ സിനിമയും റിലീസ് ആവാൻ പോവുകയാണ്. ജനുവരി അല്ലെങ്കില്‍ ഫെബ്രുവരിയില്‍ ഈ സിനിമ റിലീസ് ആവും. അതിന്റെ ഒരു സന്തോഷം കൂടിയുണ്ടെന്ന് കൂട്ടിക്കോളൂ...’’ ദിവ്യ പറയുന്നു.






