
നാലു പതിറ്റാണ്ടിലധികമായി സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഒരു കുളിര്‍മഴ പെയ്യിച്ച സംഗീതസംവിധായകനാണ് ഇളയരാജ. മെലഡി ഗാനങ്ങളുള്‍പ്പടെ ഒരുപാട് നല്ല പാട്ടുകള്‍ ഇളയരാജ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. പ്രണയവും വിരഹവും സന്തോഷവും സൗഹൃദവുമടക്കം മനുഷ്യന്റെ എല്ലാ വികാരങ്ങളും ഇളയരാജയുടെ സംഗീതത്തിലൂടെ ശ്രോതക്കളറിഞ്ഞു. ലോകസംഗീതത്തിന് ഇന്ത്യന്‍ സിനിമയുടെ സംഭാവനയാണ് ഒരര്‍ത്ഥത്തില്‍ ഇളയരാജ.
ഇളയരാജയുടെ മകള്‍ ഭവതാരിണിയും സംഗീതലോകത്തിന് പരിചിതയായിരുന്നു. അച്ഛന്റെ സംഗീതസംവിധാനത്തില്‍ തന്നെയാണ് മകള്‍ ആദ്യമായി ഗാനമാലപിച്ചത്. അതിനു ശേഷം നിരവധി ഗാനങ്ങളില്‍ ഭവതാരിണിയുടെ ശബ്ദം കേട്ടു. എന്നാല്‍ ഒരു വര്‍ഷത്തിനു മുമ്പ് അര്‍ബുദത്തിന്റെ പിടിയില്‍ പെട്ട താരപുത്രി ഈ ലോകത്തോട് യാത്ര പറഞ്ഞു.
ഇപ്പോഴിതാ ഇതിഹാസ സംഗീതസംവിധായകൻ ഇളയരാജ തന്റെ മകൾ ഭവതാരിണിയുടെ ഒന്നാം ഓര്‍മദിനത്തില്‍ വൈകാരികമായ പോസ്റ്റുമായി ആദരാഞ്ജലി അർപ്പിക്കുകയാണ്. മകള്‍ വേര്‍പ്പെട്ടിട്ട് ഒരു വര്‍ഷം ആയെങ്കിലും ആ വേര്‍പാട് ഇന്നും നെഞ്ചില്‍ ഒരു ഭാരമുള്ള ഓര്‍മയായി നിലനില്‍ക്കുന്നുവെന്ന് ഇളയരാജ എക്സില്‍ പോസ്റ്റ് ചെയ്തു. ആ വിയോഗത്തിന് ശേഷം താന്‍ മകളുടെ സ്നേഹം തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ സമയം സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് തന്നെ മകള്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കാന്‍ തനിക്കായില്ലെന്നും ഇളയരാജ പറഞ്ഞു.
‘‘എന്റെ പ്രിയ പുത്രി ഭവതാ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. സ്നേഹത്തിന്റെ പ്രതീകമായിരുന്നു അവള്. അവരുടെ മരണശേഷംഅവള് മരിച്ചതിനുശേഷമാണ് അവള്‍ക്ക് എന്നോട് എത്രമാത്രം സ്നേഹമുണ്ടെന്ന് ഞാന്‍ തിരിച്ചറഞ്ഞത്. അവള് എത്രമാത്രം സ്നേഹത്താൽ നിറഞ്ഞിരുന്നുവെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ എന്റെ സമയം മുഴുവന്‍ സംഗീതത്തിനു വേണ്ടിയാണ് മാറ്റിവച്ചത്. അതുകൊണ്ട് എന്റെ മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കാതെ പോയത്. അതില്‍ ഞാനിന്ന് ദുഃഖിക്കുന്നു.
അസംഖ്യം ആളുകള്‍ക്ക് ആശ്വാസം പകരുന്ന സംഗീതം ഈ പ്രയാസകരമായ സമയത്ത് എനിക്ക് ഒരു ചെറിയ ആശ്വാസം നല്‍കുന്നുണ്ട്. ഭവതയുടെ തിഥി (മരണശേഷം അവതരിപ്പിക്കേണ്ട ഒരു ആചാരം) ഫെബ്രുവരി 12 ന് അവളുടെ ജന്മദിനത്തിലാണ്. അന്നേ ദിവസം അവളുടെ പേരില്‍ ഒരു അനുസ്മരണ സംഗീത പരിപാടി നടത്താൻ ആഗ്രഹിക്കുന്നു. എല്ലാ സംഗീതജ്ഞരും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എന്റെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയുമെല്ലാം ആ പരിപാടിയിലേക്കു ഞാന്‍ ക്ഷണിക്കുന്നു. എന്റെ ഭവതയുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...’’ ഇളയരാജയുടെ വാക്കുകള്‍ എക്സിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തി. അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെ 47-ാം വയസ്സിലാണ് ഭവതാരിണി വിടവാങ്ങിയത്. ഗായികയുടെ വേര്‍പാട് സംഗീതലോകത്തെ ഏറെ വേദനിപ്പിച്ചിരുന്നു.
. 2024 ജനുവരി 25 ന് ശ്രീലങ്കയിൽ വച്ച് 47 ആം വയസ്സിൽ ലിവർ ക്യാൻസർ ബാധിച്ച് അവർ മരിച്ചു.
ശനിയാഴ്ച, ഇളയരാജ തന്റെ മകളോടൊപ്പമുള്ള ഒരു ഫോട്ടോ പങ്കിട്ട് അവരെ അനുസ്മരിച്ചു.
— Ilaiyaraaja (@ilaiyaraaja) January 25, 2025
ദേശീയ അവാർഡ് ജേതാവായ പിന്നണി ഗായികയായ ഭവതരിണി, തമിഴ് ചിത്രമായ ഭാരതിയിലെ മയിൽ പോല പൊന്നു ഒന്ന് എന്ന ഗാനത്തിലൂടെ പ്രശംസ നേടി. ഭർത്താവ്, അച്ഛൻ, കാർത്തിക് രാജ, യുവാൻ ശങ്കർ രാജ എന്നീ രണ്ട് സഹോദരന്മാരടക്കമാണ് ഇപ്പോള്‍ കുടുംബത്തിലുള്ളത്.
1976ല്‍ ചെന്നൈയില്‍ ജനിച്ച ഭവതാരിണി ബാല്യകാലത്തു തന്നെ ശാസ്ത്രീയ സംഗീതത്തില്‍ പരിശീലനം നേടിയിരുന്നു. ‘രാസയ്യ’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണു ഭവതാരിണി പിന്നണി ഗാനരംഗത്തു ചുവടുവച്ചത്.
2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ‘ഫിര്‍ മിലേംഗെ’ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്കി. മലയാളത്തില്‍ കളിയൂഞ്ഞാല് എന്ന ചിത്രത്തിലെ ‘കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍, പൊന്മുടി പുഴയോരത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ഗാനങ്ങള്‍ ആലപിച്ചതു വഴി ഭവതാരിണി മലയാളികള്‍ക്കും പ്രിയങ്കരിയായി. 2000 ല്‍ ‘ഭാരതി’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിനു മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. മലയാളചിത്രമായ ‘മായാനദി’ ആണ് അവസാന ചിത്രം.






