
വിവാഹം എന്നത് വലിയൊരു ആഘോഷമായി കൊണ്ടാടുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. വിവാഹവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ചടങ്ങുകള്‍ ആര്‍ഭാടപൂര്‍വ്വം നടത്തുന്നത് പുത്തന്‍ തലമുറയുടെ ഒരു വലിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. എന്നാല്‍ പലപ്പോഴും ഈ വിവാഹങ്ങള്‍ ആയുസ്സ് കുറവായിരിക്കും. ട്രെന്‍ഡിനൊപ്പം കൂടുന്ന മാതാപിതാക്കള്‍ ആണെങ്കില്‍ കൂടി മക്കള്‍ വിവാഹമോചിതരായി എന്നു തുറന്നു പറയാന്‍ പലരും മടിക്കാറുണ്ട്. വിഷമം കൊണ്ടോ അതുമല്ലെങ്കില്‍ സമൂഹത്തില്‍ സ്വീകാര്യത കുറയുമെന്നുള്ള പേടി കൊണ്ടോ ഒക്കെയാണ് പലപ്പോഴും മാതാപിതാക്കള്‍ ഇക്കാര്യം മൂടി വയ്ക്കാറുള്ളത്.
ഇപ്പോഴിതാ വിവാഹ മോചനം നേടിയ മകളെ ബാൻഡും മേളവുമായി സ്വീകരിച്ച വിരമിച്ച ജഡ്ജിയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. മീററ്റിലെ ഈ സംഭവം വിവാഹമോചനം ഒരു മോശം കാര്യമല്ലെന്ന സന്ദേശമാണ് ഈ ജഡ്ജിയായിരുന്ന അച്ഛന് മുന്നോട്ടു വയ്ക്കുന്നത്. ഇന്ത്യൻ ആർമിയിൽ മേജറായ യുവാവിനെ 2018 ലാണ് അഭിഭാഷകനായ ജ്ഞാനേന്ദ്ര കുമാറിന്റെ മകൾ പ്രണിത വസിഷ്ഠ് വിവാഹം കഴിച്ചത്.
എന്നാൽ വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കുള്ളിൽ തന്നെ ഭർതൃവീട്ടിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ പ്രണിതയ്ക്ക് ഏൽക്കേണ്ടി വന്നു. ഒരു കുഞ്ഞ് ജനിച്ച ശേഷവും കാര്യങ്ങൾക്ക് മാറ്റം വന്നില്ല. അതോടെ മീററ്റിലെ കുടുംബ കോടതിയിൽ പ്രണിത വിവാഹമോചനത്തിന് അപേക്ഷ നൽകി.
ഇക്കഴിഞ്ഞ ദിവസമാണ് കോടതിയില്‍ നിന്ന് പ്രണിതയ്ക്ക് വിവാഹമോചനം ലഭിച്ചത്. ഇക്കാര്യം അറിഞ്ഞതിനു പിന്നാലെ പ്രണിതയെ കുടുംബാംഗങ്ങൾ വലിയ ആഘോഷമായാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അച്ഛൻ ജ്ഞാനേന്ദ്ര കുമാർ പൂമാലയിട്ട് മകളെ സ്വീകരിച്ചു, മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവെച്ചു. ‘ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു...’ എന്ന് എഴുതിയ കറുത്ത ടീ ഷർട്ടായിരുന്നു ജ്ഞാനേന്ദ്രയും കുടുംബാംഗങ്ങളും ധരിച്ചിരുന്നത്. ‘‘എന്റെ മകളുടെ ദാമ്പത്യ ജീവിതം സന്തോഷകരമല്ലെങ്കിൽ, ആ സാഹചര്യത്തിൽ നിന്ന് അവളെ രക്ഷിക്കേണ്ടത് എ കടമയാണ്. ഒരു രൂപ പോലും ജീവനാംശം ആവശ്യപ്പെടാതെയാണ് ഞാൻ അവളെ തിരികെ കൊണ്ടുവന്നത്. പെൺമക്കൾ ഒരു വസ്തുവല്ല. സമൂഹത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് അവരുടെ സന്തോഷത്തിനും അഭിമാനത്തിനുമാണ്...’’ എന്നാണ് ജ്ഞാനേന്ദ്ര ഇതിനെക്കുറിച്ച് പറഞ്ഞത്. വിവാഹമോചനത്തെ പറ്റിയുള്ള സമൂഹത്തിലെ മോശം കാഴ്ചപ്പാടുകൾ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.
നിരവധി ആളുകളാണ് ഈ അച്ഛന്റെ പിന്തുണയ്ക്ക് കമന്റുകളിലൂടെ സല്ല്യൂട്ട് നല്‍കുന്നത്. ഇങ്ങനെയൊരു അച്ഛന് കൂടെയുണ്ടെങ്കില്‍ പിന്നെന്തിന് ഒരു വിഷമം എന്നാണ് പലരും കുറിക്കുന്നത്.
🚨 Astonishing Act: Retired Judge Breaks Chains of Stigma, Stands Tall for Daughter’s Happiness
In Meerut, a retired judge welcomed his divorced daughter with dhol beats, dance and a joyful procession. Family members wore - I Love My Daughter T-shirts as they celebrated her… pic.twitter.com/TCpI3TLlLg— Ramesh Tiwari (@rameshofficial0) April 5, 2026






