
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകയായ അഡ്വ. ബിന്ദു കൃഷ്ണ 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയോജക മണ്ഡലത്തിൽ നിന്ന് വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മുകേഷിന് എതിരായി മത്സരിച്ചപ്പോള്‍ തോറ്റ ബിന്ദു കൃഷ്ണ ഇത്തവണ കഴിഞ്ഞ തവണത്തെ തോൽവിക്ക് മധുരപ്രതികാരമാണ് നല്‍കിയത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബിന്ദു കൃഷ്ണ വാര്‍ത്തകളില്‍ നിറയുന്നത് ആ വിജയത്തിലൂടെയല്ല, മറിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിലൂടെയാണ്.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലേക്ക് ബിന്ദു കൃഷ്ണ എത്തിയതിനു പിന്നാലെയാണ് വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. എംഎല്‍എമാരെ സ്വീകരിക്കാന്‍ ഇന്ദിരാ ഭവന് മുന്നില്‍ നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ചെറിയാന് ഫിലിപ്പ് മറ്റ് നേതാക്കള്‍ക്ക് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അവിടേക്കെത്തുന്ന ബിന്ദു കൃഷ്ണ ഷേക്ക് ഹാന്‍ഡ് നല്കാന് ശ്രമിച്ചപ്പോള്‍ ചെറിയാന് ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. അസ്വസ്ഥയായ ബിന്ദു കൃഷ്ണ അത് തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷവും അവരുടെ കൈകളില്‍ ബലമായി പിടിച്ച് ആലിംഗനം ചെയ്യാനായി ചെറിയാന് ഫിലിപ്പ് ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇതോടെ ബിന്ദു കൃഷ്ണ ചെറിയാന് ഫിലിപ്പിന്റെ കൈ ബലമായി വിടുവിച്ച് നീരസത്തോടെ തള്ളിമാറ്റി കടന്നുപോകുകയായിരുന്നു. ഇത് കണ്ട് നിന്നവര്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.
അതിനു പിന്നാലെ ഇപ്പോഴിതാ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് വിവാദത്തിലായിരിക്കുകയാണ് ചെറിയാൻ ഫിലിപ്പ്. നിയുക്ത കോണ്‍ഗ്രസ് എംഎല്‍എ ബിന്ദു കൃഷ്ണയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് എ.എച്ച്. ഹഫീസ് ആണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ഇന്ദിരാ ഭവന് മുന്നില്‍ വച്ച് സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വീഡിയോ വൈറലായതോടെ ചെറിയാന് ഫിലിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുൻപ് കോൺഗ്രസിലെ സ്ത്രീകൾക്കെതിരെ ചെറിയാൻ ഫിലിപ് നടത്തിയ അശ്ലീല പരാമർശവും ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചയാകുന്നുണ്ട്.
പലരും തങ്ങളുടെ രോഷം കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. ‘കൊല്ലത്തെ നിയുക്ത എം എല്‍ എ ബിന്ദുകൃഷ്ണയോട് ഏറെ സ്നേഹാദരവ് തോന്നിയ നിമിഷം. മനുഷ്യരേ നിങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ ശരീര ഭാഷ ശ്രദ്ധിച്ചോ? എത്രമാത്രം അശ്ലീലമാണത്....എങ്ങനെ കഴിയുന്നു സ്ത്രീയുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തെ കടന്നാക്രമിക്കാൻ . സത്യത്തില്‍ പൊതുയിടത്തില്‍ നടന്നൊരു സ്ത്രീ പീഡനമാണിത്...’, ‘നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുക്കാൻ പോയതാണ് ബിന്ദു കൃഷ്ണ. ബിന്ദു കൃഷ്ണയെ കണ്ട പാടെ ചെറിയാൻ ഫിലിപ്പ് വന്ന് ബലമായി ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നു. 'അയ്യോ വേണ്ട..വേണ്ട' എന്നും പറഞ്ഞാണ് ബിന്ദു കൃഷ്ണ അയാളെയും അയാളുടെ ആ ആലിംഗനത്തെയും തടുക്കുന്നത്. കോമണ്‍സെൻസ് ഇല്ലാത്ത ചെറിയാൻ ഫിലിപ്പിനുണ്ടോ ആ ‘നോ’ യുടെ അർത്ഥം മനസിലാകുന്നു. അയാള്‍ പിന്നെയും പരമാവധി ആലിംഗനം ചെയ്യാൻ ശ്രമിക്കുകയാണ്...’ എന്നതടക്കമാണ് കമന്റുകള്‍.






