
ചെന്നെ: സിനിമ സ്റ്റൈലിലുള്ള വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഹ്ലാദത്തിനു മങ്ങലേൽപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയ ഊഹാപോഹങ്ങൾ. ചടങ്ങിൽ ഭാര്യയും മക്കളും പങ്കെടുക്കാത്തതും നടി തൃഷ കൃഷ്ണൻ പങ്കെടുത്തതുമാണ് ഓൺലൈൻ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്.
വിജയ്യുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക നിമിഷമായിരുന്നു ഇതെങ്കിലും, ഭാര്യ സംഗീതയും മക്കളും ചടങ്ങിൽ നിന്ന് വിട്ടുനിന്നതാണ് വലിയ ചർച്ചാവിഷയമായത്. അതേസമയം, നടി തൃഷ കൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തതോടെ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളും ഊഹാപോഹങ്ങളും ശക്തമായി.
ഇതോടെ അഭിമാന നിമിഷം ഓൺലൈൻ ചർച്ചകളിൽ മുങ്ങിപ്പോയ മട്ടിലായിരിക്കുകയാണ്. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്യുടെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖറും എസ്എ. ചന്ദ്രശേഖറും മുൻനിരയിൽ തന്നെയുണ്ടായിരുന്നു. തന്റെ മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട് അവർ വികാരാധീനരായി. എന്നാൽ വൈകാതെ തന്നെ, എല്ലാവരുടെയും ശ്രദ്ധ ചടങ്ങിൽ വന്നവരിലേക്കും വരാത്തവരിലേക്കും തിരിഞ്ഞു.
ഭാര്യ സംഗീതയും മക്കളായ ജേസൺ സഞ്ജയും ദിവ്യ സാഷയും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഈ വർഷം ആദ്യം സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന റിപ്പോർട്ടുകൾ നിലനിൽക്കെ, ഇവരുടെ അഭാവം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയാവുകയായിരുന്നു. വിജയും തൃഷയും ഒരുമിച്ച് ജീവിതം തുടങ്ങുന്നു എന്ന വാർത്തകളും ശക്തമായി പ്രചരിക്കുന്നുണ്ട്.
ഇത്രയും സുപ്രധാനമായ ഒരു ചടങ്ങിൽ കുടുംബം എത്താതിരുന്നത് വിജയ്യുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. തൃഷ കൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തതും സോഷ്യൽ മീഡിയയിൽ വലിയ സംസാരവിഷയമായി. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പ്രചരിച്ചതോടെ, വിജയ്യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവിധ കഥകൾ ചേർത്ത് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിക്കാൻ തുടങ്ങി. ചിലർ വിജയിൽ ഇതുവരെയുള്ള വിശ്വാസം നഷ്ടപ്പെടുത്തിയ സംഭവമാണിതെന്നുപോലും അഭിപ്രായപ്പെട്ടു.
ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.






