
ഇടുക്കി : പാർട്ടിക്കെതിരേ പരസ്യപ്രതികരണം നടത്തിയതിന് സി.പി.ഐ. മുൻ ജില്ലാസെക്രട്ടറി കെ.കെ. ശിവരാമനെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് മാറ്റി. 16 വർഷം പാർട്ടി ജില്ലാസെക്രട്ടറിയായിരുന്ന ശിവരാമൻ പതിറ്റാണ്ടുകളായി ഇടുക്കിയിലെ സി.പി.ഐ.യുടെ മുഖമായിരുന്നു. 56 വര്‍ഷത്തെ സജീവരാഷ്ട്ര പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്.
തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം. പീരുമേട്ടിലെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥിക്കെതിരെ രൂക്ഷ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അടിയന്തര എക്സിക്യൂട്ടീവ് ചേര്‍ന്ന് ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സില്‍ നിന്നും കെ കെ ശിവരാമനെ പുറത്താക്കി.
പാര്‍ട്ടി അംഗമായി തുടരാം എന്ന് ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാര്‍ട്ടി ഘടകത്തില്‍ അംഗമായി തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിനും അപമാനമായിരിക്കും. തനിക്കെതിരായ വാര്‍ത്തകള്‍ അവാസ്തവമാണെന്നും ശിവരാമന് പറഞ്ഞു. പാർട്ടി മെമ്പർഷിപ്പ് സൂക്ഷ്മപരിശോധന നടക്കുന്നതിനാൽ പാർട്ടി അംഗത്വം പുതുക്കാവുന്നതാണെന്നും കൗൺസിൽ പറയുന്നു.
ജില്ലാ കൗൺസിൽ യോഗത്തിൽ പി.പി. ജോയി അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ. സലിംകുമാർ.റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.ജെ. ആഞ്ചലോസ്, വി.ആർ. ശശി, എം.കെ. പ്രിയൻ, ജോസ് ഫിലിപ്പ്, സി.യു. ജോയി, ജയാ മധു, വി.കെ. ധനപാൽ ടി. ഗണേശൻ എന്നിവർ പങ്കെടുത്തു.






