
ആലപ്പുഴ: മുതിര്‍ന്ന സിപിഐഎം നേതാവ് വി.എസ്. അച്യുതാനന്ദന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പാര്‍ട്ടി നേതൃത്വത്തിന് നേരെ കടുത്ത പരോക്ഷ വിമര്‍ശനങ്ങളുമായി ഇടതുനേതാക്കള്‍. വി.എസിന്റെ രാഷ്ട്രീയ ശൈലിയെയും ഉറച്ച നിലപാടുകളെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഡോ. ടി.എം. തോമസ് ഐസക്, ബിനീഷ് കോടിയേരി, സജി ചെറിയാന് എന്നിവരാണ് രംഗത്ത് വന്നത്.
വി.എസിന്റെ പ്രവര്‍ത്തന രീതി മുന്‍നിര്‍ത്തി ഇപ്പോഴത്തെ നേതൃത്വത്തെ തോമസ് ഐസക് രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷത്ത്് എങ്ങനെയാണ് ശക്തമായി പോരാടേണ്ടതെന്ന് കേരളത്തെ പഠിപ്പിച്ചത് വി.എസ്. ആണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടായിട്ടും, നാടൊട്ടുക്കും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എം.വി. ഗോവിന്ദന് സംസാരിച്ചതിന് തൊട്ടുപിന്നാലെ, വി.എസിന്റെ തനതായ സംസാരശൈലിയെയും നാടന്‍ പ്രയോഗങ്ങളെയും പ്രകീര്‍ത്തിച്ച ഐസക്, ഇന്നത്തെ ചില നേതാക്കളുടെ ആശയവിനിമയ രീതികളോടുള്ള വിയോജിപ്പ് പരോക്ഷമായി പ്രകടിപ്പിച്ചു.
വി.എസിന്റെ കാലത്ത് സാമുദായിക ശക്തികള്‍ക്ക് രാഷ്ട്രീയത്തില്‍ അനാവശ്യമായി ഇടപെടാന്‍ ധൈര്യമുണ്ടായിരുന്നില്ല. സാമുദായിക നേതാക്കളുടെ വീട്ടുപടിക്കല്‍ പോയി മൈക്ക് കെട്ടി വെല്ലുവിളിക്കാന്‍ വി.എസ്. കാണിച്ച ആര്‍ജ്ജവം ഇന്നത്തെ രാഷ്ട്രീയത്തില്‍ ആവശ്യമാണ്. ബിജെപിയുടെ വര്‍ഗീയ ഭിന്നിപ്പിക്കല്‍ തന്ത്രങ്ങളെ ചെറുക്കാന്‍ അത്തരം ഉറച്ച നിലപാടുകള്‍ കൂടിയേ തീരൂ.
പാര്‍ട്ടിയില്‍ നിലവില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ പാരമ്പര്യമായി പാര്‍ട്ടിയെ സ്നേഹിക്കുന്ന കുടുംബങ്ങള്‍ക്കും അണികള്‍ക്കും വലിയ ഉത്കണ്ഠയുണ്ടെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കി. ജി. സുധാകരനെ ലക്ഷ്യമിട്ടായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍. പാര്‍ട്ടി വിരുദ്ധ ശക്തികളെയും ഒറ്റുകാരെയും വി.എസ്. ഒരിക്കലും വെച്ചുപൊറുപ്പിച്ചിരുന്നില്ലെന്നും, പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുന്നവരുടെ മുഖത്തുനോക്കി ധീരമായി സംസാരിക്കാന്‍ അദ്ദേഹത്തിന് ഭയമുണ്ടായിരുന്നില്ലെന്നും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സിപിഐഎമ്മിനുള്ളില്‍ തിരുത്തലുകളും ശുദ്ധീകരണവും വേണമെന്ന ആവശ്യങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് നേതാക്കള്‍ പരസ്യമായി ഇത്തരം നിലപാടുകള്‍ പ്രകടിപ്പിച്ചത്.
വി.എസിന്റെ പ്രവര്‍ത്തന രീതി മുന്‍നിര്‍ത്തി ഇപ്പോഴത്തെ നേതൃത്വത്തെ തോമസ് ഐസക് രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷത്ത്് എങ്ങനെയാണ് ശക്തമായി പോരാടേണ്ടതെന്ന് കേരളത്തെ പഠിപ്പിച്ചത് വി.എസ്. ആണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടായിട്ടും, നാടൊട്ടുക്കും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എം.വി. ഗോവിന്ദന് സംസാരിച്ചതിന് തൊട്ടുപിന്നാലെ, വി.എസിന്റെ തനതായ സംസാരശൈലിയെയും നാടന്‍ പ്രയോഗങ്ങളെയും പ്രകീര്‍ത്തിച്ച ഐസക്, ഇന്നത്തെ ചില നേതാക്കളുടെ ആശയവിനിമയ രീതികളോടുള്ള വിയോജിപ്പ് പരോക്ഷമായി പ്രകടിപ്പിച്ചു.
വി.എസിന്റെ കാലത്ത് സാമുദായിക ശക്തികള്‍ക്ക് രാഷ്ട്രീയത്തില്‍ അനാവശ്യമായി ഇടപെടാന്‍ ധൈര്യമുണ്ടായിരുന്നില്ല. സാമുദായിക നേതാക്കളുടെ വീട്ടുപടിക്കല്‍ പോയി മൈക്ക് കെട്ടി വെല്ലുവിളിക്കാന്‍ വി.എസ്. കാണിച്ച ആര്‍ജ്ജവം ഇന്നത്തെ രാഷ്ട്രീയത്തില്‍ ആവശ്യമാണ്. ബിജെപിയുടെ വര്‍ഗീയ ഭിന്നിപ്പിക്കല്‍ തന്ത്രങ്ങളെ ചെറുക്കാന്‍ അത്തരം ഉറച്ച നിലപാടുകള്‍ കൂടിയേ തീരൂ.
പാര്‍ട്ടിയില്‍ നിലവില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ പാരമ്പര്യമായി പാര്‍ട്ടിയെ സ്നേഹിക്കുന്ന കുടുംബങ്ങള്‍ക്കും അണികള്‍ക്കും വലിയ ഉത്കണ്ഠയുണ്ടെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കി. ജി. സുധാകരനെ ലക്ഷ്യമിട്ടായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍. പാര്‍ട്ടി വിരുദ്ധ ശക്തികളെയും ഒറ്റുകാരെയും വി.എസ്. ഒരിക്കലും വെച്ചുപൊറുപ്പിച്ചിരുന്നില്ലെന്നും, പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുന്നവരുടെ മുഖത്തുനോക്കി ധീരമായി സംസാരിക്കാന്‍ അദ്ദേഹത്തിന് ഭയമുണ്ടായിരുന്നില്ലെന്നും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സിപിഐഎമ്മിനുള്ളില്‍ തിരുത്തലുകളും ശുദ്ധീകരണവും വേണമെന്ന ആവശ്യങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് നേതാക്കള്‍ പരസ്യമായി ഇത്തരം നിലപാടുകള്‍ പ്രകടിപ്പിച്ചത്.







Comments