
ന്യൂഡല്‍ഹി: പ്രിയങ്കാഗാന്ധിയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞ് മന്ത്രിപദവിക്ക് മൂന്ന് കോടി ആവശ്യപ്പെട്ട് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍, ഗൗരവ് എന്നിവരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. വിദ്യാബാലകൃഷ്ണന് എംഎല്‍എ യെയും ഷാഫി പറമ്പില്‍ എംപിയെയുമെല്ലാം വിളിച്ച് കേരളത്തില്‍ മന്ത്രിസഭാ പുന:സംഘടന നടക്കുകയാണെന്നു മൂന്ന് കോടി നല്കിയാല് മന്ത്രി പദവി നല്‍കാമെന്നും പറഞ്ഞായിരുന്നു ഫോണ്‍കോളുകള്‍.
എന്നാല്‍ തട്ടിപ്പ് ഫോണ്‍വിളികളുടെ വിവരം ഉടന്‍ തന്നെ വിദ്യാബാലന് എംഎല്‍എ പോലീസിന് കൈമാറുകയും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് സിംകാര്‍ഡ് വെച്ചുള്ള അന്വേഷണത്തിലാണ് കുറ്റവാളികള്‍ കുടുങ്ങിയത്. ഇവരെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരും. സിംകാര്‍ഡ് ഡല്‍ഹിയിലാണെന്ന് തിരിച്ചറിഞ്ഞ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ രൂപവത്ക്കരിച്ച പ്രത്യേക അന്വേഷണസംഘം അവിടം കേന്ദ്രീകരിച്ചുകൊണ്ട് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്കിയാല് മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. ജൂലായ് ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് വിദ്യക്ക് ഫോണ്‍ വന്നത്. പ്രിയങ്കാഗാന്ധി എം.പി.യുടെ ഡല്‍ഹി ഓഫീസിലെ രാജ്കുമാറാണെന്ന വ്യാജേനയായിരുന്നു ഫോണ്‍വിളി. വിവരമറിഞ്ഞ് വിഷയത്തില്‍ ഇടപ്പെട്ട പ്രിയങ്കാ ഗാന്ധി, വിദ്യയുടെ ഫോണിലേക്ക് യഥാര്‍ഥ രാജ്കുമാറിന്റെ ശബ്ദസന്ദേശം അയച്ചുനല്‍കി. രണ്ടു ശബ്ദവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് വിദ്യ സ്ഥിരീകരിച്ചു.
തുടര്‍ന്ന്, ശനിയാഴ്ച സിറ്റി പോലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലിക്ക് വിദ്യ നേരിട്ടു പരാതി നല്കി. തുടര്‍ന്ന്, ആള്‍മാറാട്ടംനടത്തി വഞ്ചിക്കാന്ശ്രമിച്ചതിനും ഐ.ടി. നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരവും കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസിലെ സൈബര്‍ ക്രൈം അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.എം. പ്രദീപ്കുമാറിനാണ് കേസിന്റെ അന്വേഷണച്ചുമതല. ഡല്‍ഹി മേല്‍വിലാസത്തിലാണ് സിം കാര്‍ഡ് എടുത്തിട്ടുള്ളതെന്ന് സൈബര്‍ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണസംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.
വിദ്യക്ക് പുറമെ, കോണ്‍ഗ്രസിലെ കൂടുതല്‍ നേതാക്കള്‍ക്കും വ്യാജ ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. എംപിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കാണ് പണം നല്കിയാല് ഉന്നതപദിവകള് ഓഫര്‍ചെയ്തുകൊണ്ട് സന്ദേശം വന്നത്. പ്രിയങ്ക ഗാന്ധി എംപിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പരാതിയില്‍ വയനാട് സൈബര്‍ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാല്‍ തട്ടിപ്പ് ഫോണ്‍വിളികളുടെ വിവരം ഉടന്‍ തന്നെ വിദ്യാബാലന് എംഎല്‍എ പോലീസിന് കൈമാറുകയും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് സിംകാര്‍ഡ് വെച്ചുള്ള അന്വേഷണത്തിലാണ് കുറ്റവാളികള്‍ കുടുങ്ങിയത്. ഇവരെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരും. സിംകാര്‍ഡ് ഡല്‍ഹിയിലാണെന്ന് തിരിച്ചറിഞ്ഞ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ രൂപവത്ക്കരിച്ച പ്രത്യേക അന്വേഷണസംഘം അവിടം കേന്ദ്രീകരിച്ചുകൊണ്ട് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്കിയാല് മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. ജൂലായ് ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് വിദ്യക്ക് ഫോണ്‍ വന്നത്. പ്രിയങ്കാഗാന്ധി എം.പി.യുടെ ഡല്‍ഹി ഓഫീസിലെ രാജ്കുമാറാണെന്ന വ്യാജേനയായിരുന്നു ഫോണ്‍വിളി. വിവരമറിഞ്ഞ് വിഷയത്തില്‍ ഇടപ്പെട്ട പ്രിയങ്കാ ഗാന്ധി, വിദ്യയുടെ ഫോണിലേക്ക് യഥാര്‍ഥ രാജ്കുമാറിന്റെ ശബ്ദസന്ദേശം അയച്ചുനല്‍കി. രണ്ടു ശബ്ദവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് വിദ്യ സ്ഥിരീകരിച്ചു.
തുടര്‍ന്ന്, ശനിയാഴ്ച സിറ്റി പോലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലിക്ക് വിദ്യ നേരിട്ടു പരാതി നല്കി. തുടര്‍ന്ന്, ആള്‍മാറാട്ടംനടത്തി വഞ്ചിക്കാന്ശ്രമിച്ചതിനും ഐ.ടി. നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരവും കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസിലെ സൈബര്‍ ക്രൈം അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.എം. പ്രദീപ്കുമാറിനാണ് കേസിന്റെ അന്വേഷണച്ചുമതല. ഡല്‍ഹി മേല്‍വിലാസത്തിലാണ് സിം കാര്‍ഡ് എടുത്തിട്ടുള്ളതെന്ന് സൈബര്‍ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണസംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.
വിദ്യക്ക് പുറമെ, കോണ്‍ഗ്രസിലെ കൂടുതല്‍ നേതാക്കള്‍ക്കും വ്യാജ ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. എംപിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കാണ് പണം നല്കിയാല് ഉന്നതപദിവകള് ഓഫര്‍ചെയ്തുകൊണ്ട് സന്ദേശം വന്നത്. പ്രിയങ്ക ഗാന്ധി എംപിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പരാതിയില്‍ വയനാട് സൈബര്‍ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.







Comments