
തെന്നിന്ത്യൻ സൂപ്പർതാരം ദളപതി വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ‘ജന നായകൻ’ തിയേറ്ററുകളിലേക്ക് എത്തിയത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്റര്‍ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ടു തന്നെ ബിഗ് സ്ക്രീനില്‍ വിജയ് യെ കാണാന്‍ കഴിഞ്ഞതിന്റെ ആവേശവും സന്തോഷവും ആരാധകരെല്ലാം സോഷ്യല്‍ മീഡിയയിലൂടെയും റീല്‍സിലൂടെയും പങ്കുവയ്ക്കുന്നുണ്ട്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നതെങ്കിലും വിജയ്യുടെ അവസാന ചിത്രത്തെ കൊണ്ടാടുകയാണ് ആരാധകർ.
എന്നാല്‍ ഇപ്പോഴിതാ വിജയ് ചിത്രം ‘ജനനായകനി’ല്‍ നിന്ന് തന്റെ രംഗങ്ങള്‍ ഒഴിവാക്കിയതില്‍ വിഷമം പങ്കുവയ്ക്കുകയാണ് തമിഴ് സീരിയല്‍ താരം ആനന്ദി അജയ്. താൻ ആദ്യം അഭിനയിച്ച ചിത്രമാണെന്നും റിലീസിനായി ഒന്നര വർഷത്തോളം കാത്തിരുന്നുവെന്നും എന്നിട്ടും തന്റെ രംഗങ്ങള്‍ ചിത്രത്തില്ലെന്നും അതില്‍ വലിയ സങ്കടമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ആനന്ദി പറഞ്ഞു.
‘‘എന്റെ ചില സീനുകൾ നീക്കം ചെയ്ത നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. മുമ്പ് ഒരിക്കലും ഇത്രയും സങ്കടം തോന്നിയിട്ടില്ല. പക്ഷേ ഈ സിനിമ എനിക്ക് വളരെയധികം സ്പെഷ്യലാണ്, കാരണം ഇത് എന്റെ തിരിച്ചുവരവ് പ്രോജക്റ്റായിരുന്നു. ഏകദേശം ഒന്നര വർഷത്തോളം ഞാൻ അതിന്റെ റിലീസിനായി കാത്തിരുന്നു, വിജയ് സാറുമായി സ്ക്രീൻ പങ്കിടാൻ എനിക്ക് ആവേശമായിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു സീനില്‍ എത്തണമെന്നത് സ്വപ്നമായിരുന്നു.
എന്റെ സീനുകൾ അവിടെ ഉണ്ടാകുമെന്ന് വിശ്വസിച്ച് ഞാൻ സന്തോഷത്തോടെ തിയേറ്ററിൽ പോയി. വിജയ് സാറുമായുള്ള എന്റെ കോമ്പിനേഷൻ സീനുകൾ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അത് ഒഴിവാക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വളരെ നിർഭാഗ്യവതിയായി തോന്നുന്നു, പക്ഷേ ഞാനത് സ്വീകരിച്ചേ മതിയാവൂ.
ചിത്രം വളരെ നല്ലതാണ്, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ശക്തമായ ഒരു സന്ദേശം ഇതിൽ ഉണ്ട്. എല്ലാവരും ഇത് കാണണം. ഇത് വിജയ് സാറിന്റെ അവസാന ചിത്രമായതിനാൽ എനിക്ക് സങ്കടം തോന്നുന്നു. അദ്ദേഹം തുടർന്നും അഭിനയിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് മറ്റൊരു അവസരം ലഭിക്കുമായിരുന്നു...’’ എന്നാണ് ആനന്ദി മനസുതകര്ന്നുള്ള വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്. ‘‘ജനനായകൻ’ സിനിമയിലെ ഡിലീറ്റ് ചെയ്ത രംഗം.... നിർഭാഗ്യകരമായി തോന്നുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആനന്ദി വീഡിയോ പങ്കിട്ടിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി താരങ്ങൾ ആശ്വസിപ്പിച്ചും പിന്തുണച്ചും കമന്റ് ബോക്സിൽ എത്തി. ‘തോറ്റുകൊടുക്കരുത്, ഇത് സിനിമയില്‍ സാധാരണ സംഭവിക്കുന്ന കാര്യമാണ്, മുന്നോട്ട് പോകുക’ എന്നതടക്കമാണ് കമന്റുകൾ.
എന്നാല്‍ ഇപ്പോഴിതാ വിജയ് ചിത്രം ‘ജനനായകനി’ല്‍ നിന്ന് തന്റെ രംഗങ്ങള്‍ ഒഴിവാക്കിയതില്‍ വിഷമം പങ്കുവയ്ക്കുകയാണ് തമിഴ് സീരിയല്‍ താരം ആനന്ദി അജയ്. താൻ ആദ്യം അഭിനയിച്ച ചിത്രമാണെന്നും റിലീസിനായി ഒന്നര വർഷത്തോളം കാത്തിരുന്നുവെന്നും എന്നിട്ടും തന്റെ രംഗങ്ങള്‍ ചിത്രത്തില്ലെന്നും അതില്‍ വലിയ സങ്കടമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ആനന്ദി പറഞ്ഞു.
‘‘എന്റെ ചില സീനുകൾ നീക്കം ചെയ്ത നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. മുമ്പ് ഒരിക്കലും ഇത്രയും സങ്കടം തോന്നിയിട്ടില്ല. പക്ഷേ ഈ സിനിമ എനിക്ക് വളരെയധികം സ്പെഷ്യലാണ്, കാരണം ഇത് എന്റെ തിരിച്ചുവരവ് പ്രോജക്റ്റായിരുന്നു. ഏകദേശം ഒന്നര വർഷത്തോളം ഞാൻ അതിന്റെ റിലീസിനായി കാത്തിരുന്നു, വിജയ് സാറുമായി സ്ക്രീൻ പങ്കിടാൻ എനിക്ക് ആവേശമായിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു സീനില്‍ എത്തണമെന്നത് സ്വപ്നമായിരുന്നു.
എന്റെ സീനുകൾ അവിടെ ഉണ്ടാകുമെന്ന് വിശ്വസിച്ച് ഞാൻ സന്തോഷത്തോടെ തിയേറ്ററിൽ പോയി. വിജയ് സാറുമായുള്ള എന്റെ കോമ്പിനേഷൻ സീനുകൾ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അത് ഒഴിവാക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വളരെ നിർഭാഗ്യവതിയായി തോന്നുന്നു, പക്ഷേ ഞാനത് സ്വീകരിച്ചേ മതിയാവൂ.
ചിത്രം വളരെ നല്ലതാണ്, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ശക്തമായ ഒരു സന്ദേശം ഇതിൽ ഉണ്ട്. എല്ലാവരും ഇത് കാണണം. ഇത് വിജയ് സാറിന്റെ അവസാന ചിത്രമായതിനാൽ എനിക്ക് സങ്കടം തോന്നുന്നു. അദ്ദേഹം തുടർന്നും അഭിനയിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് മറ്റൊരു അവസരം ലഭിക്കുമായിരുന്നു...’’ എന്നാണ് ആനന്ദി മനസുതകര്ന്നുള്ള വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്. ‘‘ജനനായകൻ’ സിനിമയിലെ ഡിലീറ്റ് ചെയ്ത രംഗം.... നിർഭാഗ്യകരമായി തോന്നുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആനന്ദി വീഡിയോ പങ്കിട്ടിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി താരങ്ങൾ ആശ്വസിപ്പിച്ചും പിന്തുണച്ചും കമന്റ് ബോക്സിൽ എത്തി. ‘തോറ്റുകൊടുക്കരുത്, ഇത് സിനിമയില്‍ സാധാരണ സംഭവിക്കുന്ന കാര്യമാണ്, മുന്നോട്ട് പോകുക’ എന്നതടക്കമാണ് കമന്റുകൾ.
മികച്ച കളക്ഷനാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന് ആഗോളതലത്തില്‍ ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 41 കോടി രൂപയാണ് ചിത്രം നേടിയത്. ഏകദേശം 400 കോടി രൂപ ബജറ്റില്‍ കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ് നിർവഹിച്ചിരിക്കുന്നത്. വിജയ്യുടെ നിർദ്ദേശപ്രകാരം തെലുങ്ക് സിനിമ ‘ഭഗവന്ത് കേസരി’യുടെ റീമേക്ക് ആയാണ് ഒരുക്കിയത് എന്നാണ് സംവിധായകൻ റിലീസിനു മുമ്പ് പറഞ്ഞിരുന്നത്. മുമ്പ് ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം റിലീസ് അനിശ്ചിതത്തിലാവുകയായിരുന്നു. അതിനു ശേഷമാണ് ചിത്രം ഇക്കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.







Comments