
കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമായ സാങ്കേതിക അനുമതികളും ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകൾ തടയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ കേരള എലിവേറ്റർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
ഇത്തരം ലിഫ്റ്റുകളുടെ പ്രവർത്തനം പരിശോധിച്ച് നടപടി സ്വീകരിക്കാൻ 2024-ൽ ഹൈക്കോടതി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് നൽകിയ നിർദേശം നടപ്പാക്കാത്തതിനെ തുടർന്നാണ് അസോസിയേഷൻ വീണ്ടും കോടതിയെ സമീപിച്ചത്.
വിധിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ ബോധവൽക്കരണം അനിവാര്യമാണെന്ന് കേരള എലിവേറ്റർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (കീമ) ഭാരവാഹികൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.
സാധാരണ ലിഫ്റ്റുകളിലേതുപോലുള്ള അടിയന്തര സുരക്ഷാ സംവിധാനങ്ങൾ വാക്വം ലിഫ്റ്റുകൾക്കില്ലെന്നും, പിറ്റിന്റെ ആഴം, ഓവർഹെഡ് ഉയരം, ലാൻഡിംഗ് എന്നിവയുൾപ്പെടെയുള്ള നിർബന്ധിത മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും കീമ വ്യക്തമാക്കി. കൂടാതെ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയോ അനുമതിയില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഇത്തരം ലിഫ്റ്റുകളുടെ പ്രവർത്തനം പരിശോധിച്ച് നടപടി സ്വീകരിക്കാൻ 2024-ൽ ഹൈക്കോടതി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് നൽകിയ നിർദേശം നടപ്പാക്കാത്തതിനെ തുടർന്നാണ് അസോസിയേഷൻ വീണ്ടും കോടതിയെ സമീപിച്ചത്.
വിധിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ ബോധവൽക്കരണം അനിവാര്യമാണെന്ന് കേരള എലിവേറ്റർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (കീമ) ഭാരവാഹികൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.
സാധാരണ ലിഫ്റ്റുകളിലേതുപോലുള്ള അടിയന്തര സുരക്ഷാ സംവിധാനങ്ങൾ വാക്വം ലിഫ്റ്റുകൾക്കില്ലെന്നും, പിറ്റിന്റെ ആഴം, ഓവർഹെഡ് ഉയരം, ലാൻഡിംഗ് എന്നിവയുൾപ്പെടെയുള്ള നിർബന്ധിത മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും കീമ വ്യക്തമാക്കി. കൂടാതെ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയോ അനുമതിയില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.







Comments