
ഛത്രപതി സംഭാജിനഗർ: ജന്തർമന്തറിൽ നടന്ന സിജെപിയുടെ നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തതായി അവകാശപ്പടുന്ന അഹമ്മദാബാദിൽ നിന്നുള്ള രണ്ട് യുവാക്കൾ, സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു. പാർട്ടിയുടെ കോർ ടീം യോഗത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇതിൽ ഒരാൾ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.
"ഞങ്ങൾക്ക് മറ്റൊരു കേജ്‌രിവാളിനെ വേണ്ട" എന്നാണ് ഇവർ പ്രതികരിച്ചത്.സിജെപി കോർ ടീമിനെ കാണാൻ തങ്ങളെ അനുവദിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.യുവജനങ്ങളുടെ നേതൃത്വത്തിലുള്ള കോക്രോച്ച് ജനതാ പാർട്ടി ജനാധിപത്യ രീതിയിലാണ് പ്രവർത്തിക്കേണ്ടതെന്നും, പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അഭിപ്രായങ്ങൾ പങ്കുവെക്കാൻ ക്ഷണിക്കേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു.
പ്രതിഷേധക്കാരിൽ ഒരാൾ ദിപ്കെയുടെ വസതിക്ക് പുറത്ത് "അനിശ്ചിതകാല നിരാഹാരത്തിൽ" ഇരുന്നുകൊണ്ട്"ഞങ്ങൾക്ക് മറ്റൊരു കേജ്‌രിവാളിനെ വേണ്ട" എന്നു പറഞ്ഞു. അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള 2011 ലെ ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ പ്രസ്ഥാനത്തിന് ശേഷം ദേശീയതലത്തിൽ പ്രശസ്തി നേടിയ ആം ആദ്മി പാർട്ടി തലവനെ പരാമർശിച്ചുകൊണ്ടായിരുന്നു ഇത്. അഹമ്മദാബാദിൽ നിന്നുള്ള മനീഷ് ബ്രഹ്മഭട്ട്, രാഹുൽ പാണ്ഡ്യ എന്നിവരാണ് ദിപ്കെയുടെ വസതിക്ക് പുറത്ത് പ്രതിഷേധിച്ച യുവാക്കൾ. ദിപ്കെയുടെ വീട്ടിലെത്തിയ ഇവർ ഉച്ചയ്ക്ക് ഒരു മണിയോടെ പുറത്തെ റോഡിൽ കുത്തിയിരുന്ന് സമരം ആരംഭിക്കുകയായിരുന്നു.
"സിജെപി. പ്രക്ഷോഭം ആരംഭിച്ചപ്പോൾ അതിന് പ്രത്യേക മുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഡൽഹി ജന്തർമന്തറിലെ പ്രക്ഷോഭത്തിൽ ഞാനും മറ്റ് നിരവധി സന്നദ്ധപ്രവർത്തകരും പങ്കാളികളായിരുന്നു. ഞാൻ ഇവിടെയെത്തി സിജെപി ടീമിനെ കാണാൻ ശ്രമിച്ചു. എന്നാൽ ആരും എന്നെ കണ്ടില്ല. യോഗത്തിലേക്ക് എന്നെ വിളിക്കുക പോലും ചെയ്തില്ല," മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബ്രഹ്മഭട്ട് പറഞ്ഞു. “കസിൻമാരും സുഹൃത്തുക്കളും മാത്രം ഒത്തുകൂടി ഇരുന്നുകൊണ്ട് പ്രക്ഷോഭത്തിന്റെ ഭാവി തീരുമാനിക്കാൻ കഴിയില്ല. കാരണം ഈ സമരം രാജ്യത്തിന് മുഴുവൻ വേണ്ടിയുള്ളതാണ്," അദ്ദേഹം വ്യക്തമാക്കി. സംഘടനയിൽ ജനാധിപത്യം ഉണ്ടായിരിക്കണമെന്നും, പ്രക്ഷോഭത്തിൽ പ്രവർത്തിച്ച ആളുകളെ അവരുടെ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഞങ്ങൾക്ക് മറ്റൊരു കേജ്‌രിവാളിനെ വേണ്ട" എന്നാണ് ഇവർ പ്രതികരിച്ചത്.സിജെപി കോർ ടീമിനെ കാണാൻ തങ്ങളെ അനുവദിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.യുവജനങ്ങളുടെ നേതൃത്വത്തിലുള്ള കോക്രോച്ച് ജനതാ പാർട്ടി ജനാധിപത്യ രീതിയിലാണ് പ്രവർത്തിക്കേണ്ടതെന്നും, പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അഭിപ്രായങ്ങൾ പങ്കുവെക്കാൻ ക്ഷണിക്കേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു.
പ്രതിഷേധക്കാരിൽ ഒരാൾ ദിപ്കെയുടെ വസതിക്ക് പുറത്ത് "അനിശ്ചിതകാല നിരാഹാരത്തിൽ" ഇരുന്നുകൊണ്ട്"ഞങ്ങൾക്ക് മറ്റൊരു കേജ്‌രിവാളിനെ വേണ്ട" എന്നു പറഞ്ഞു. അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള 2011 ലെ ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ പ്രസ്ഥാനത്തിന് ശേഷം ദേശീയതലത്തിൽ പ്രശസ്തി നേടിയ ആം ആദ്മി പാർട്ടി തലവനെ പരാമർശിച്ചുകൊണ്ടായിരുന്നു ഇത്. അഹമ്മദാബാദിൽ നിന്നുള്ള മനീഷ് ബ്രഹ്മഭട്ട്, രാഹുൽ പാണ്ഡ്യ എന്നിവരാണ് ദിപ്കെയുടെ വസതിക്ക് പുറത്ത് പ്രതിഷേധിച്ച യുവാക്കൾ. ദിപ്കെയുടെ വീട്ടിലെത്തിയ ഇവർ ഉച്ചയ്ക്ക് ഒരു മണിയോടെ പുറത്തെ റോഡിൽ കുത്തിയിരുന്ന് സമരം ആരംഭിക്കുകയായിരുന്നു.
"സിജെപി. പ്രക്ഷോഭം ആരംഭിച്ചപ്പോൾ അതിന് പ്രത്യേക മുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഡൽഹി ജന്തർമന്തറിലെ പ്രക്ഷോഭത്തിൽ ഞാനും മറ്റ് നിരവധി സന്നദ്ധപ്രവർത്തകരും പങ്കാളികളായിരുന്നു. ഞാൻ ഇവിടെയെത്തി സിജെപി ടീമിനെ കാണാൻ ശ്രമിച്ചു. എന്നാൽ ആരും എന്നെ കണ്ടില്ല. യോഗത്തിലേക്ക് എന്നെ വിളിക്കുക പോലും ചെയ്തില്ല," മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബ്രഹ്മഭട്ട് പറഞ്ഞു. “കസിൻമാരും സുഹൃത്തുക്കളും മാത്രം ഒത്തുകൂടി ഇരുന്നുകൊണ്ട് പ്രക്ഷോഭത്തിന്റെ ഭാവി തീരുമാനിക്കാൻ കഴിയില്ല. കാരണം ഈ സമരം രാജ്യത്തിന് മുഴുവൻ വേണ്ടിയുള്ളതാണ്," അദ്ദേഹം വ്യക്തമാക്കി. സംഘടനയിൽ ജനാധിപത്യം ഉണ്ടായിരിക്കണമെന്നും, പ്രക്ഷോഭത്തിൽ പ്രവർത്തിച്ച ആളുകളെ അവരുടെ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







Comments