
തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ കോഴിക്കോട് 'കാപ്പിക്കട' ഉദ്ഘാടനം ചെയ്യാൻ പോയെന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 400 കോടി രൂപയുടെ ആസ്തിയുള്ള ആഗോള സ്റ്റാർട്ടപ്പ് സംരംഭത്തെയാണ് ചിലർ കേവലം കാപ്പിക്കടയെന്ന് വിശേഷിപ്പിച്ച് അധിക്ഷേപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെ.എഫ്.സി) സംരംഭകത്വ വികസന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മലപ്പുറം കരുവാരക്കുണ്ടിൽ നിന്നുള്ള രണ്ട് സഹോദരന്മാർ ആരംഭിച്ച 'ബൈ മീ എ കോഫി' (Buy Me a Coffee) എന്ന ആഗോള സംരംഭത്തിന്റെ കേരളത്തിലെ ആദ്യ ഓഫിസാണ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഈ സംരംഭം മലയാളി യുവാക്കളുടെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മികച്ച ഉദാഹരണമാണെന്നും, അവരുടെ നേട്ടം മറ്റുള്ളവർക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ തലമുറ മുന്നോട്ടുവയ്ക്കുന്ന നൂതന ആശയങ്ങളെ സംരംഭങ്ങളാക്കി വളർത്താൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി സാമ്പത്തിക സഹായവും പദ്ധതിപരമായ പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതേ വിഷയത്തിൽ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു.
മലപ്പുറം കരുവാരക്കുണ്ടിൽ നിന്നുള്ള രണ്ട് സഹോദരന്മാർ ആരംഭിച്ച 'ബൈ മീ എ കോഫി' (Buy Me a Coffee) എന്ന ആഗോള സംരംഭത്തിന്റെ കേരളത്തിലെ ആദ്യ ഓഫിസാണ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഈ സംരംഭം മലയാളി യുവാക്കളുടെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മികച്ച ഉദാഹരണമാണെന്നും, അവരുടെ നേട്ടം മറ്റുള്ളവർക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ തലമുറ മുന്നോട്ടുവയ്ക്കുന്ന നൂതന ആശയങ്ങളെ സംരംഭങ്ങളാക്കി വളർത്താൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി സാമ്പത്തിക സഹായവും പദ്ധതിപരമായ പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതേ വിഷയത്തിൽ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു.







Comments