
മാന്യതയ്ക്ക് പേരുകേട്ട ജപ്പാനിൽ നിന്ന് വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഷിസുവോക്കയിലെ ഒരു സെവൻ-ഇലവൻ സ്റ്റോറിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന വംശീയാധിക്ഷേപത്തിന്റെ അനുഭവം അനന്ത് എന്ന ഇന്ത്യൻ ട്രാവലർ ഇൻസ്റ്റാഗ്രാം വഴി പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ജപ്പാൻ യാത്രയുടെ അവസാന ദിവസം, താൻ വാങ്ങിയ ഭക്ഷണം ഒന്ന് ചൂടാക്കി നൽകാൻ കടയിലുണ്ടായിരുന്ന നേപ്പാളി ജീവനക്കാരനോട് അനന്ത് വളരെ സൗമ്യമായി ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരൻ അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ, ഇതിനിടയിലേക്ക് ദേഷ്യത്തോടെ ചാടിവീണ സ്റ്റോർ ഉടമയായ സ്ത്രീ കാര്യങ്ങൾ ആകെ മാറ്റിമറിച്ചു.
അനന്ത് ഏത് രാജ്യക്കാരനാണെന്ന് ചോദിച്ചറിഞ്ഞ അവർ, അയാൾ ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ പെട്ടെന്ന് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വംശീയമായ രീതിയിൽ സംസാരിച്ച അവർ, ഒടുവിൽ പോലീസിനെ വിളിച്ചുവരുത്തി അനന്തിനെതിരെ പരാതിപ്പെടുകയും ചെയ്തു. തന്നെ മനപ്പൂർവ്വം കുടുക്കാൻ ശ്രമിക്കുകയാണെന്ന് മനസ്സിലായതോടെ, അനന്ത് ഉടൻ തന്നെ തന്റെ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി.
വിവരമറിഞ്ഞ് തൊട്ടുപിന്നാലെ തന്നെ പോലീസ് സ്ഥലത്തെത്തി. സ്റ്റോർ ഉടമയുടെ പരാതിയും അനന്ത് എടുത്ത വീഡിയോ ദൃശ്യങ്ങളും പോലീസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. ഒടുവിൽ അനന്തിന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും, ഇന്ത്യൻ ആയതുകൊണ്ട് മാത്രമാണ് ആ സ്ത്രീ അദ്ദേഹത്തോട് ഇങ്ങനെ പെരുമാറിയതെന്നും പോലീസ് കൃത്യമായി മനസ്സിലാക്കുകയായിരുന്നു.
തുടർന്ന്, അനന്തിനെ അപമാനിച്ച സ്റ്റോർ ഉടമയെ പോലീസ് ഉദ്യോഗസ്ഥർ നല്ല രീതിയിൽ തന്നെ ശകാരിച്ചു. സംഭവത്തിൽ അനന്തിനോട് മാന്യമായി പെരുമാറിയ പോലീസ്, അദ്ദേഹത്തെ ആദരവോടെ അവിടെനിന്ന് യാത്രയാക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വൈറൽ വീഡിയോ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. അതേസമയം, സത്യം തുറന്നുപറയാൻ ശ്രമിച്ച ആ നേപ്പാളി ജീവനക്കാരനോട് സംസാരിക്കാൻ സ്റ്റോർ ഉടമയും പോലീസും തന്നെ അനുവദിച്ചില്ലെന്ന സങ്കടവും അനന്ത് പങ്കുവെക്കുന്നുണ്ട്.
അനന്ത് ഏത് രാജ്യക്കാരനാണെന്ന് ചോദിച്ചറിഞ്ഞ അവർ, അയാൾ ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ പെട്ടെന്ന് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വംശീയമായ രീതിയിൽ സംസാരിച്ച അവർ, ഒടുവിൽ പോലീസിനെ വിളിച്ചുവരുത്തി അനന്തിനെതിരെ പരാതിപ്പെടുകയും ചെയ്തു. തന്നെ മനപ്പൂർവ്വം കുടുക്കാൻ ശ്രമിക്കുകയാണെന്ന് മനസ്സിലായതോടെ, അനന്ത് ഉടൻ തന്നെ തന്റെ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി.
വിവരമറിഞ്ഞ് തൊട്ടുപിന്നാലെ തന്നെ പോലീസ് സ്ഥലത്തെത്തി. സ്റ്റോർ ഉടമയുടെ പരാതിയും അനന്ത് എടുത്ത വീഡിയോ ദൃശ്യങ്ങളും പോലീസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. ഒടുവിൽ അനന്തിന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും, ഇന്ത്യൻ ആയതുകൊണ്ട് മാത്രമാണ് ആ സ്ത്രീ അദ്ദേഹത്തോട് ഇങ്ങനെ പെരുമാറിയതെന്നും പോലീസ് കൃത്യമായി മനസ്സിലാക്കുകയായിരുന്നു.
തുടർന്ന്, അനന്തിനെ അപമാനിച്ച സ്റ്റോർ ഉടമയെ പോലീസ് ഉദ്യോഗസ്ഥർ നല്ല രീതിയിൽ തന്നെ ശകാരിച്ചു. സംഭവത്തിൽ അനന്തിനോട് മാന്യമായി പെരുമാറിയ പോലീസ്, അദ്ദേഹത്തെ ആദരവോടെ അവിടെനിന്ന് യാത്രയാക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വൈറൽ വീഡിയോ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. അതേസമയം, സത്യം തുറന്നുപറയാൻ ശ്രമിച്ച ആ നേപ്പാളി ജീവനക്കാരനോട് സംസാരിക്കാൻ സ്റ്റോർ ഉടമയും പോലീസും തന്നെ അനുവദിച്ചില്ലെന്ന സങ്കടവും അനന്ത് പങ്കുവെക്കുന്നുണ്ട്.







Comments