
തിരുവനന്തപുരം: സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ടും ലയണൽ മെസ്സി കേരളത്തിലെത്തുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ടും സർക്കാർ അന്വേഷണം നടത്തുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. യഥാർഥ വസ്തുതകൾ പുറത്തുവരുമെന്നും തെറ്റായ പ്രചാരണങ്ങൾ കൊണ്ട് സർക്കാരിനെ തളർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രമക്കേട് നടത്തിയവർ അത് സമ്മതിക്കുമോയെന്ന് ചോദിച്ച മന്ത്രി, മെസ്സി വരുമെന്ന് പ്രചരിപ്പിച്ച സമയത്ത് ആരായിരുന്നു മുഖ്യമന്ത്രിയെന്നും അതിന് അദ്ദേഹം മറുപടി പറയേണ്ടിവരുമെന്നും വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ നടപടികൾ പുറത്തുകൊണ്ടുവരുമെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൺവീനർ ലഹരി കേസിൽ ഉൾപ്പെട്ട സംഭവത്തിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കുറ്റം കണ്ടെത്തിയത് ഈ സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാനലിലെ അട്ടഹാസം കൊണ്ട് ഭയപ്പെടുത്തേണ്ടെന്നും വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ടെന്നും പറഞ്ഞ മന്ത്രി, തോന്നിവാസം കാണിച്ചാൽ മെറ്റ വാർത്തകൾ നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി.
കെഎൻഎം അനുസ്മരണ ചടങ്ങിൽ കേന്ദ്ര സർക്കാരിനെതിരെയും മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. വന്ദേമാതരത്തിന് പോലും കേന്ദ്രം നിബന്ധനകൾ ഏർപ്പെടുത്തിയപ്പോൾ കേരളം ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനം ചീഫ് സെക്രട്ടറി ഉത്തരവായി അറിയിച്ചതാണ്. ചീഫ് സെക്രട്ടറി ഒരു ഐഎഎസ് ഓഫീസറും മുഖ്യമന്ത്രി വി. ഡി. സതീശനുമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് പഴയ പ്രോട്ടോകോൾ തന്നെ തുടരും. കേന്ദ്രത്തിന് കേരളത്തിൽ ഒന്നും അടിച്ചേൽപ്പിക്കാനാകില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ക്രമക്കേട് നടത്തിയവർ അത് സമ്മതിക്കുമോയെന്ന് ചോദിച്ച മന്ത്രി, മെസ്സി വരുമെന്ന് പ്രചരിപ്പിച്ച സമയത്ത് ആരായിരുന്നു മുഖ്യമന്ത്രിയെന്നും അതിന് അദ്ദേഹം മറുപടി പറയേണ്ടിവരുമെന്നും വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ നടപടികൾ പുറത്തുകൊണ്ടുവരുമെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൺവീനർ ലഹരി കേസിൽ ഉൾപ്പെട്ട സംഭവത്തിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കുറ്റം കണ്ടെത്തിയത് ഈ സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാനലിലെ അട്ടഹാസം കൊണ്ട് ഭയപ്പെടുത്തേണ്ടെന്നും വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ടെന്നും പറഞ്ഞ മന്ത്രി, തോന്നിവാസം കാണിച്ചാൽ മെറ്റ വാർത്തകൾ നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി.
കെഎൻഎം അനുസ്മരണ ചടങ്ങിൽ കേന്ദ്ര സർക്കാരിനെതിരെയും മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. വന്ദേമാതരത്തിന് പോലും കേന്ദ്രം നിബന്ധനകൾ ഏർപ്പെടുത്തിയപ്പോൾ കേരളം ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനം ചീഫ് സെക്രട്ടറി ഉത്തരവായി അറിയിച്ചതാണ്. ചീഫ് സെക്രട്ടറി ഒരു ഐഎഎസ് ഓഫീസറും മുഖ്യമന്ത്രി വി. ഡി. സതീശനുമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് പഴയ പ്രോട്ടോകോൾ തന്നെ തുടരും. കേന്ദ്രത്തിന് കേരളത്തിൽ ഒന്നും അടിച്ചേൽപ്പിക്കാനാകില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.







Comments