
ന്യൂഡൽഹി: 2014-ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നതിന് മുമ്പ്, തനിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ബാരിയർ നീക്കം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി മുൻ പ്രതിരോധ സെക്രട്ടറി ആർ.കെ. മാത്തൂർ. കഴിഞ്ഞ ദിവസവും നരേന്ദ്രമോദി സുരക്ഷാ പ്രോട്ടോകോൾ ലംഘിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം ഓർത്തെടുത്തത്.
ആഗസ്റ്റ് 15-ന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് താനും അന്നത്തെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഡയറക്ടറും ചേർന്ന് മോദിയെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് തടസ്സത്തെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രത്യേകമായി ചർച്ച ചെയ്തിരുന്നു. എന്നാൽ ആ ഗ്ലാസ് മുന്നിൽ ഉണ്ടായാൽ തനിക്ക് പൗരന്മാരെ അഭിസംബോധന ചെയ്യാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞുവെന്ന് മാത്തൂർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
എൺപതാം സ്വതന്ത്ര്യദിനാഘോഷ വേളയിലും ഇത്തരത്തിൽ ഒരു സംഭവം നടന്നു. പ്രസംഗത്തിന് ശേഷം ചെങ്കോട്ടയിൽ സ്കൂൾ കുട്ടികളെയും എൻസിസി കേഡറ്റുകളെയും 'മൈ ഭാരത്' സ്വയംസേവക’രെയും കണ്ടുമുട്ടിയ വേളയിലാ‘യിരുന്നു അത്. കുട്ടികളുമായുള്ള ആശയവിനിമയ സമയത്ത്, ഒരു പെൺകുട്ടി മോദിയുടെ അരികിലെത്തി കാൽ തൊട്ട് വന്ദിക്കാൻ കുനിഞ്ഞു. അങ്ങനെ ചെയ്തപ്പോൾ അവളുടെ തലയിൽ നിന്ന് തൊപ്പി താഴെ വീണു.മോദി ഉടൻ തന്നെ കുനിഞ്ഞ് ആ തൊപ്പി എടുത്ത് പെൺകുട്ടിയുടെ തലയിൽ തിരികെ വെച്ചു. ഈ പ്രവൃത്തി കുട്ടികളുടെയും ചുറ്റിലുണ്ടായിരുന്നവരുടെയും മുഖത്ത് പുഞ്ചിരിയും കയ്യടിയും ഉണർത്തി.
2014 -ൽ മോദി ആദ്യമായി സ്വാതന്ത്ര്യദിന പ്രസംഗം നടക്കുന്നതിനു മുമ്പ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നീക്കംചെയ്യാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം വിസമ്മതിച്ചു. ചുറ്റുമുള്ള പ്രദേശങ്ങളുടെ വിശാലമായ കാഴ്ച ലഭിക്കുന്നതും, ചാന്ദ്നി ചൗക്കിലെ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവ അവിടെനിന്ന് കാണാൻ കഴിയുന്നതും സുരക്ഷയെ അതീവ സെൻസിറ്റീവാക്കുന്നതിനാലായിരുന്നു അത്. എന്നാൽ, ബുള്ളറ്റ് പ്രൂഫ് ഷീൽഡ് നീക്കം ചെയ്തില്ലെങ്കിൽ താൻ പ്രസംഗിക്കില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമായി പറഞ്ഞു. ഒടുവിൽ സുരക്ഷാ സംഘം മോദിയുടെ ആവശ്യം അംഗീകരിക്കുകയും സ്വാതന്ത്ര്യദിന ചടങ്ങിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഗ്ലാസ് ബാരിയർ നീക്കം ചെയ്യുകയും ചെയ്തുവെന്ന് മുൻ പ്രതിരോധ സെക്രട്ടറി പറഞ്ഞു.
ആഗസ്റ്റ് 15-ന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് താനും അന്നത്തെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഡയറക്ടറും ചേർന്ന് മോദിയെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് തടസ്സത്തെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രത്യേകമായി ചർച്ച ചെയ്തിരുന്നു. എന്നാൽ ആ ഗ്ലാസ് മുന്നിൽ ഉണ്ടായാൽ തനിക്ക് പൗരന്മാരെ അഭിസംബോധന ചെയ്യാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞുവെന്ന് മാത്തൂർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
എൺപതാം സ്വതന്ത്ര്യദിനാഘോഷ വേളയിലും ഇത്തരത്തിൽ ഒരു സംഭവം നടന്നു. പ്രസംഗത്തിന് ശേഷം ചെങ്കോട്ടയിൽ സ്കൂൾ കുട്ടികളെയും എൻസിസി കേഡറ്റുകളെയും 'മൈ ഭാരത്' സ്വയംസേവക’രെയും കണ്ടുമുട്ടിയ വേളയിലാ‘യിരുന്നു അത്. കുട്ടികളുമായുള്ള ആശയവിനിമയ സമയത്ത്, ഒരു പെൺകുട്ടി മോദിയുടെ അരികിലെത്തി കാൽ തൊട്ട് വന്ദിക്കാൻ കുനിഞ്ഞു. അങ്ങനെ ചെയ്തപ്പോൾ അവളുടെ തലയിൽ നിന്ന് തൊപ്പി താഴെ വീണു.മോദി ഉടൻ തന്നെ കുനിഞ്ഞ് ആ തൊപ്പി എടുത്ത് പെൺകുട്ടിയുടെ തലയിൽ തിരികെ വെച്ചു. ഈ പ്രവൃത്തി കുട്ടികളുടെയും ചുറ്റിലുണ്ടായിരുന്നവരുടെയും മുഖത്ത് പുഞ്ചിരിയും കയ്യടിയും ഉണർത്തി.
2014 -ൽ മോദി ആദ്യമായി സ്വാതന്ത്ര്യദിന പ്രസംഗം നടക്കുന്നതിനു മുമ്പ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നീക്കംചെയ്യാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം വിസമ്മതിച്ചു. ചുറ്റുമുള്ള പ്രദേശങ്ങളുടെ വിശാലമായ കാഴ്ച ലഭിക്കുന്നതും, ചാന്ദ്നി ചൗക്കിലെ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവ അവിടെനിന്ന് കാണാൻ കഴിയുന്നതും സുരക്ഷയെ അതീവ സെൻസിറ്റീവാക്കുന്നതിനാലായിരുന്നു അത്. എന്നാൽ, ബുള്ളറ്റ് പ്രൂഫ് ഷീൽഡ് നീക്കം ചെയ്തില്ലെങ്കിൽ താൻ പ്രസംഗിക്കില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമായി പറഞ്ഞു. ഒടുവിൽ സുരക്ഷാ സംഘം മോദിയുടെ ആവശ്യം അംഗീകരിക്കുകയും സ്വാതന്ത്ര്യദിന ചടങ്ങിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഗ്ലാസ് ബാരിയർ നീക്കം ചെയ്യുകയും ചെയ്തുവെന്ന് മുൻ പ്രതിരോധ സെക്രട്ടറി പറഞ്ഞു.







Comments