
പാലക്കാട്: മംഗലാപുരം റെയിൽവേ ഡിവിഷനിൽ നിന്ന് പാലക്കാടിനെ ഒഴിവാക്കിയ നടപടി കടുത്ത രാഷ്ട്രീയ അവഗണനയാണെന്ന് വടകര എംപി ഷാഫി പറമ്പിൽ ആരോപിച്ചു. കേരളത്തോടുള്ള ദയാവധത്തിന് മുന്നോടിയായാണ് ഡിവിഷൻ മാറ്റാനുള്ള നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഡ്മിനിസ്ട്രേഷനാണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്നും ഷാഫി പറമ്പിൽ ചോദിച്ചു. കേരളത്തിനായി പ്രത്യേക റെയിൽവേ സോൺ വേണമെന്ന ദീർഘകാല ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ വന്ദേഭാരത് സർവീസുകൾ കേരളത്തിലേക്ക് നീട്ടുന്നതിനുള്ള നടപടികൾക്ക് ബിജെപി നേതാക്കൾ തന്നെ തടസം സൃഷ്ടിക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
വിഷയത്തിൽ പാലക്കാട് ഡിവിഷൻ കേന്ദ്രീകരിച്ചും ഡൽഹിയിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കെപിസിസി ഉടൻ സമരം പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
അഡ്മിനിസ്ട്രേഷനാണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്നും ഷാഫി പറമ്പിൽ ചോദിച്ചു. കേരളത്തിനായി പ്രത്യേക റെയിൽവേ സോൺ വേണമെന്ന ദീർഘകാല ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ വന്ദേഭാരത് സർവീസുകൾ കേരളത്തിലേക്ക് നീട്ടുന്നതിനുള്ള നടപടികൾക്ക് ബിജെപി നേതാക്കൾ തന്നെ തടസം സൃഷ്ടിക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
വിഷയത്തിൽ പാലക്കാട് ഡിവിഷൻ കേന്ദ്രീകരിച്ചും ഡൽഹിയിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കെപിസിസി ഉടൻ സമരം പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.







Comments