
കണ്ണൂർ: മുൻ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എഎൻ ഷംസീറിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കണ്ണൂർ ഐഎംഎ ഹാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീർഘകാലം എംഎൽഎയും സ്പീക്കറുമായിരുന്ന ഒരു സഖാവിനെ ‘ലീഗുകാരൻ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന രീതിയെ പാർട്ടി ശക്തമായി എതിർക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം പേര് എന്നത് മാത്രം ചൂണ്ടിക്കാട്ടി ഒരാളെ മുസ്ലിം ലീഗുകാരനായി ചിത്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഉൾപ്പെടുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. മുസ്ലിം ലീഗ് പൂർണ്ണമായും വർഗീയ പാർട്ടിയല്ലെങ്കിലും ചില ഘട്ടങ്ങളിൽ വർഗീയ നിലപാടുകളിലേക്ക് പോകുന്ന സമീപനമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിൽ ബിജെപി, കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവർ തമ്മിൽ രാഷ്ട്രീയ ഡീൽ നടക്കുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസും മൗനം പാലിക്കുന്നത് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തെ വേട്ടയാടാൻ മൂവരും ചേർന്ന് കാര്യങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും സംഘപരിവാർ താൽപര്യങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പ്രോസിക്യൂഷനും പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ദീർഘകാലം എംഎൽഎയും സ്പീക്കറുമായിരുന്ന ഒരു സഖാവിനെ ‘ലീഗുകാരൻ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന രീതിയെ പാർട്ടി ശക്തമായി എതിർക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം പേര് എന്നത് മാത്രം ചൂണ്ടിക്കാട്ടി ഒരാളെ മുസ്ലിം ലീഗുകാരനായി ചിത്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഉൾപ്പെടുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. മുസ്ലിം ലീഗ് പൂർണ്ണമായും വർഗീയ പാർട്ടിയല്ലെങ്കിലും ചില ഘട്ടങ്ങളിൽ വർഗീയ നിലപാടുകളിലേക്ക് പോകുന്ന സമീപനമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിൽ ബിജെപി, കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവർ തമ്മിൽ രാഷ്ട്രീയ ഡീൽ നടക്കുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസും മൗനം പാലിക്കുന്നത് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തെ വേട്ടയാടാൻ മൂവരും ചേർന്ന് കാര്യങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും സംഘപരിവാർ താൽപര്യങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പ്രോസിക്യൂഷനും പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വിമർശിച്ചു.







Comments