
ചെന്നൈ: തമിഴ്നാട് എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട സൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ഹൈദുൽ നിഷ എന്ന സ്ത്രീയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തമിഴ്നാട്ടിലെ പരമക്കുടി സ്വദേശിനിയാണ് അവർ. 300 ൽ അധികം സിസി ടിവിക്യാമറകൾ പരിശോധിച്ച പൊലീസ് ഒഡീഷയിൽ നിന്നുള്ള ദമ്പതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.
ദമ്പതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്താണെന്നോ കൊലപാതകം നടത്തിയ രീതി എങ്ങനെയെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഒഡീഷ്യയിൽ നിന്നുള്ള മാണിക് ഉദ്ദീൻ ലസ്കർ, ഭാഗ്മതി മജിക് എന്നീ സംശയിക്കപ്പെടുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഗുഡുവാഞ്ചേരിയിലെ മോസ്ക് സ്ട്രീറ്റിലെ ഒരു വാടകവീട്ടിലേക്കാണ് സൂട്ട്കേസ് എത്തിച്ചതെന്ന് പോലീസ് കണ്ടെത്തി. വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ട പോലീസ് അയൽക്കാരെ ചോദ്യം ചെയ്തപ്പോൾ, ഒഡീഷ്യയിൽ നിന്നുള്ള രണ്ട് സ്ത്രീകളും ഒരു പുരുഷനും അവിടെ താമസിച്ചിരുന്നതായി അവർ പറഞ്ഞു.
പ്രതികളെ കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക സംഘങ്ങൾ അവരുടെ മൊബൈൽ ഫോൺ സിഗ്നലുകൾ ട്രാക്ക് ചെയ്തതിൽ നിന്ന് അവർ ഒഡീഷ്യയിലേക്ക് കടന്നതായി കണ്ടെത്തി. ദമ്പതികളെ പിടികൂടാൻ മൂന്ന് സംഘങ്ങളെ ഒഡീഷ്യയിലേക്ക് അയച്ചിട്ടുണ്ട്. ആഗസ്റ്റ് 5-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട തീവണ്ടി ആഗസ്റ്റ് 6-ന് ആഗ്രയിൽ എത്തിയിരുന്നു. ജനറൽ കമ്പാർട്ട്മെന്റിലെ ചുവന്ന സൂട്ട്കേസിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആഗ്ര റെയിൽവേ പോലീസ് സൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോൾ തലയില്ലാത്തതും വെട്ടിനുറുക്കിയതുമായ ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ആഗ്ര റെയിൽവേ പോലീസ് ചെന്നൈ സെൻട്രലിലെയും ഗുഡുവാഞ്ചേരിയിലെയും 350-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരു സ്ത്രീയും പുരുഷനും ചേർന്ന് സൂട്ട്കേസ് ചെന്നൈ സെൻട്രലിൽ കൊണ്ടുവന്ന് തീവണ്ടിയിൽ കയറുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് അവർ ഇറങ്ങി പാർക്ക് സ്റ്റേഷനിൽ നിന്ന് ഗുഡുവാഞ്ചേരിയിലേക്ക് യാത്ര ചെയ്യുകയും ഓട്ടോറിക്ഷയിൽ സ്റ്റേഷനിൽ നിന്ന് പോകുകയും ചെയ്തായും കണ്ടെത്തി.
ദമ്പതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്താണെന്നോ കൊലപാതകം നടത്തിയ രീതി എങ്ങനെയെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഒഡീഷ്യയിൽ നിന്നുള്ള മാണിക് ഉദ്ദീൻ ലസ്കർ, ഭാഗ്മതി മജിക് എന്നീ സംശയിക്കപ്പെടുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഗുഡുവാഞ്ചേരിയിലെ മോസ്ക് സ്ട്രീറ്റിലെ ഒരു വാടകവീട്ടിലേക്കാണ് സൂട്ട്കേസ് എത്തിച്ചതെന്ന് പോലീസ് കണ്ടെത്തി. വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ട പോലീസ് അയൽക്കാരെ ചോദ്യം ചെയ്തപ്പോൾ, ഒഡീഷ്യയിൽ നിന്നുള്ള രണ്ട് സ്ത്രീകളും ഒരു പുരുഷനും അവിടെ താമസിച്ചിരുന്നതായി അവർ പറഞ്ഞു.
പ്രതികളെ കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക സംഘങ്ങൾ അവരുടെ മൊബൈൽ ഫോൺ സിഗ്നലുകൾ ട്രാക്ക് ചെയ്തതിൽ നിന്ന് അവർ ഒഡീഷ്യയിലേക്ക് കടന്നതായി കണ്ടെത്തി. ദമ്പതികളെ പിടികൂടാൻ മൂന്ന് സംഘങ്ങളെ ഒഡീഷ്യയിലേക്ക് അയച്ചിട്ടുണ്ട്. ആഗസ്റ്റ് 5-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട തീവണ്ടി ആഗസ്റ്റ് 6-ന് ആഗ്രയിൽ എത്തിയിരുന്നു. ജനറൽ കമ്പാർട്ട്മെന്റിലെ ചുവന്ന സൂട്ട്കേസിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആഗ്ര റെയിൽവേ പോലീസ് സൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോൾ തലയില്ലാത്തതും വെട്ടിനുറുക്കിയതുമായ ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ആഗ്ര റെയിൽവേ പോലീസ് ചെന്നൈ സെൻട്രലിലെയും ഗുഡുവാഞ്ചേരിയിലെയും 350-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരു സ്ത്രീയും പുരുഷനും ചേർന്ന് സൂട്ട്കേസ് ചെന്നൈ സെൻട്രലിൽ കൊണ്ടുവന്ന് തീവണ്ടിയിൽ കയറുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് അവർ ഇറങ്ങി പാർക്ക് സ്റ്റേഷനിൽ നിന്ന് ഗുഡുവാഞ്ചേരിയിലേക്ക് യാത്ര ചെയ്യുകയും ഓട്ടോറിക്ഷയിൽ സ്റ്റേഷനിൽ നിന്ന് പോകുകയും ചെയ്തായും കണ്ടെത്തി.







Comments