
ഡൽഹി: സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് CJP. കുടിവെള്ളം, ബെഞ്ച്, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വിദ്യാർഥികൾ ദുരിതമനുഭവിക്കുകയാണെന്ന് CJP കൺവീനർ അഭിജീത് ദിപ്കെ പറഞ്ഞു.
വിദ്യാർഥികളോട് മൃഗങ്ങളേക്കാൾ മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്കൂളുകൾക്കായി അനുവദിച്ച തുകയും ചെലവഴിച്ച തുകയും സംബന്ധിച്ച കണക്കുകൾ പരസ്യപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളുടെ എണ്ണം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നവീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം, കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഇനി എത്ര സ്കൂളുകൾ ആവശ്യമാണ് തുടങ്ങിയ വിവരങ്ങളും പുറത്തുവിടണമെന്ന് CJP ആവശ്യപ്പെട്ടു.
അധ്യാപകർ പഠിപ്പിക്കുന്നതിന് പുറമെ ഏർപ്പെടുന്ന മറ്റ് ജോലികൾ എന്തൊക്കെയാണെന്നും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള സ്കൂളുകളുടെ എണ്ണം എത്രയാണെന്നും വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥികളോട് മൃഗങ്ങളേക്കാൾ മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്കൂളുകൾക്കായി അനുവദിച്ച തുകയും ചെലവഴിച്ച തുകയും സംബന്ധിച്ച കണക്കുകൾ പരസ്യപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളുടെ എണ്ണം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നവീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം, കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഇനി എത്ര സ്കൂളുകൾ ആവശ്യമാണ് തുടങ്ങിയ വിവരങ്ങളും പുറത്തുവിടണമെന്ന് CJP ആവശ്യപ്പെട്ടു.
അധ്യാപകർ പഠിപ്പിക്കുന്നതിന് പുറമെ ഏർപ്പെടുന്ന മറ്റ് ജോലികൾ എന്തൊക്കെയാണെന്നും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള സ്കൂളുകളുടെ എണ്ണം എത്രയാണെന്നും വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.







Comments