
വാഷിംഗ്ടൺ: ഇറാന്റെ സമ്പദ്വ്യവസ്ഥയെ തളർത്തുന്നതിന്റെ ഭാഗമായി, ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന് ഈ ആഴ്ചയുടെ തുടക്കത്തിൽ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യക്കാർക്കുമെതിരെ യുഎസ് ഉപരോധമേർപ്പെടുത്തി.
ഇസ്ലാമിക ഭരണകൂടത്തിന് ധനസഹായം നൽകുന്ന വരുമാന സ്രോതസ്സുകൾ വെട്ടിക്കുറയ്ക്കുന്നത് ലക്ഷ്യമിട്ട് വാഷിംഗ്ടൺ പുതുതായി ആരംഭിച്ച "ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്" എന്ന പദ്ധതിയുടെ ഭാഗമായാണ് ഇറാനിയൻ പെട്രോളിയം, പെട്രോകെമിക്കൽ വ്യാപാരത്തിൽ പങ്കാളികളാണെന്നാരോപിച്ച് നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കുമെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.
പോർട്ടീസ് പാർട്ണേഴ്സ് എൽഎൽപി , സദാശിവ ഓവർസീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതിസ് ഇൻഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച്, പുതിയ ഉപരോധ നടപടിക്ക് വിധേയരായ നാല് ഇന്ത്യൻ കമ്പനികൾ . വാഷിംഗ്ടണിന്റെ പട്ടികയിൽ ഇടംനേടിയ മൂന്ന് ഇന്ത്യൻ പൗരന്മാർ പോർട്ടീസിന്റെ ഡെസിഗ്നേറ്റഡ് പങ്കാളികളായ ഹരീഷ് രാമചന്ദ്ര രംഗി, ഇന്ദ്രിസ്മിയ അഷ്റഫ്മിയ ശെയ്ഖ്, പിപി സോഫ്റ്റ്ടെക്കിന്റെ പ്രശാന്ത് ഗാർഗ് എന്നിവരാണ്.
ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി സുഗമമാക്കാൻ സഹായിച്ചതിനാണ് കസ്റ്റംസ് ബ്രോക്കറായ പോർട്ടീസ് പാർട്ണേഴ്സിന് ഉപരോധം ഏർപ്പെടുത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ, വിവിധ കമ്പനികളിൽ നിന്ന് ഏകദേശം 69 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ സദാശിവ ഓവർസീസ് ഇറക്കുമതി ചെയ്തതായി വാഷിംഗ്ടൺ ആരോപിക്കുന്നു. പിപി സോഫ്റ്റ്ടെക്, പ്രകൃതിസ് ഇൻഫ്രാ എന്നീ കമ്പനികൾ ഓരോന്നും ഏകദേശം 25 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തതെന്നും പ്രസ്താവനയിൽ പറയുന്നു.
ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലോ വിൽക്കുന്നതിലോ കടത്തുന്നതിലോ വിപണനം ചെയ്യുന്നതിലോ ഉള്ള വലിയ ഇടപാടുകളിൽ ഈ വ്യക്തികളും സ്ഥാപനങ്ങളും അറിഞ്ഞുകൊണ്ട് പങ്കാളികളായതിനാലാണ് ഇവർക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. തിങ്കളാഴ്ച യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഒരേസമയം ഉപരോധം ഏർപ്പെടുത്തിയ 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയിൽ ഉൾപ്പെടുന്നവരാണ് ഇവർ.
ഇറാന്റെ സമ്പദ്വ്യവസ്ഥയെ തളർത്തുന്നതിന്റെ ഭാഗമായി, ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന് ഈ ആഴ്ചയുടെ തുടക്കത്തിൽ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, പെട്ടെന്ന് തന്നെ ഉപരോധ നടപടികൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.അതേസമയം, ഇറാനുമായുള്ള സംഘർഷങ്ങളെ തുടർന്ന് ഒഴിപ്പിക്കുകയോ പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കുകയോ ചെയ്ത മിഡിൽ ഈസ്റ്റിലെ ചില നയതന്ത്ര കാര്യാലയങ്ങളിലേക്ക് യു.എസ് ഉദ്യോഗസ്ഥരെ തിരികെ അയച്ചുതുടങ്ങിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനുമായുള്ള സംഘർഷം പെട്ടെന്ന് രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്ന് വാഷിംഗ്ടൺ കരുതുന്നു എന്നതിന്റെ സൂചനയാണിത്. എങ്കിലും ചില എംബസികൾ തൽക്കാലം പൂർണ്ണ ശേഷിയിൽ താഴെയായിരിക്കും പ്രവർത്തിക്കുക.
ഇസ്ലാമിക ഭരണകൂടത്തിന് ധനസഹായം നൽകുന്ന വരുമാന സ്രോതസ്സുകൾ വെട്ടിക്കുറയ്ക്കുന്നത് ലക്ഷ്യമിട്ട് വാഷിംഗ്ടൺ പുതുതായി ആരംഭിച്ച "ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്" എന്ന പദ്ധതിയുടെ ഭാഗമായാണ് ഇറാനിയൻ പെട്രോളിയം, പെട്രോകെമിക്കൽ വ്യാപാരത്തിൽ പങ്കാളികളാണെന്നാരോപിച്ച് നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കുമെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.
പോർട്ടീസ് പാർട്ണേഴ്സ് എൽഎൽപി , സദാശിവ ഓവർസീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതിസ് ഇൻഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച്, പുതിയ ഉപരോധ നടപടിക്ക് വിധേയരായ നാല് ഇന്ത്യൻ കമ്പനികൾ . വാഷിംഗ്ടണിന്റെ പട്ടികയിൽ ഇടംനേടിയ മൂന്ന് ഇന്ത്യൻ പൗരന്മാർ പോർട്ടീസിന്റെ ഡെസിഗ്നേറ്റഡ് പങ്കാളികളായ ഹരീഷ് രാമചന്ദ്ര രംഗി, ഇന്ദ്രിസ്മിയ അഷ്റഫ്മിയ ശെയ്ഖ്, പിപി സോഫ്റ്റ്ടെക്കിന്റെ പ്രശാന്ത് ഗാർഗ് എന്നിവരാണ്.
ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി സുഗമമാക്കാൻ സഹായിച്ചതിനാണ് കസ്റ്റംസ് ബ്രോക്കറായ പോർട്ടീസ് പാർട്ണേഴ്സിന് ഉപരോധം ഏർപ്പെടുത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ, വിവിധ കമ്പനികളിൽ നിന്ന് ഏകദേശം 69 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ സദാശിവ ഓവർസീസ് ഇറക്കുമതി ചെയ്തതായി വാഷിംഗ്ടൺ ആരോപിക്കുന്നു. പിപി സോഫ്റ്റ്ടെക്, പ്രകൃതിസ് ഇൻഫ്രാ എന്നീ കമ്പനികൾ ഓരോന്നും ഏകദേശം 25 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തതെന്നും പ്രസ്താവനയിൽ പറയുന്നു.
ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലോ വിൽക്കുന്നതിലോ കടത്തുന്നതിലോ വിപണനം ചെയ്യുന്നതിലോ ഉള്ള വലിയ ഇടപാടുകളിൽ ഈ വ്യക്തികളും സ്ഥാപനങ്ങളും അറിഞ്ഞുകൊണ്ട് പങ്കാളികളായതിനാലാണ് ഇവർക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. തിങ്കളാഴ്ച യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഒരേസമയം ഉപരോധം ഏർപ്പെടുത്തിയ 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയിൽ ഉൾപ്പെടുന്നവരാണ് ഇവർ.
ഇറാന്റെ സമ്പദ്വ്യവസ്ഥയെ തളർത്തുന്നതിന്റെ ഭാഗമായി, ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന് ഈ ആഴ്ചയുടെ തുടക്കത്തിൽ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, പെട്ടെന്ന് തന്നെ ഉപരോധ നടപടികൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.അതേസമയം, ഇറാനുമായുള്ള സംഘർഷങ്ങളെ തുടർന്ന് ഒഴിപ്പിക്കുകയോ പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കുകയോ ചെയ്ത മിഡിൽ ഈസ്റ്റിലെ ചില നയതന്ത്ര കാര്യാലയങ്ങളിലേക്ക് യു.എസ് ഉദ്യോഗസ്ഥരെ തിരികെ അയച്ചുതുടങ്ങിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനുമായുള്ള സംഘർഷം പെട്ടെന്ന് രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്ന് വാഷിംഗ്ടൺ കരുതുന്നു എന്നതിന്റെ സൂചനയാണിത്. എങ്കിലും ചില എംബസികൾ തൽക്കാലം പൂർണ്ണ ശേഷിയിൽ താഴെയായിരിക്കും പ്രവർത്തിക്കുക.







Comments