More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 682 ആയി, കാണാതായത് മൂവായിരത്തിലധികം പേരെ, തിരച്ചില്‍ തുടരുന്നു

Authored by Web Desk | Last updated: 30 Aug 2026, 7:38 AM | 2 min read

Print
 നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 682 ആയി, കാണാതായത് മൂവായിരത്തിലധികം പേരെ, തിരച്ചില്‍ തുടരുന്നു
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയദുരന്തത്തിന്റെ ആഘാതം തുടരുന്നതിനിടെ വീണ്ടും പ്രളയമുന്നറിയിപ്പ്. ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇതിനിടെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 682 ആയി. നേപ്പാളിൽ 2,426 പേരും ടിബറ്റിലെ ഗ്വിറോങ് കൗണ്ടിയിൽ 554 പേരും ഉൾപ്പെടെ ഏകദേശം 3,000 പേരെയാണ് കാണാതായിരിക്കുന്നത്. കാണാതായവരിൽ കുറഞ്ഞത് 540 പേർ വിദേശ പൗരന്മാരാണെന്നാണ് വിവരം. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണെന്നും റിപ്പോർട്ടുകളുണ്ട്.

മിന്നൽ പ്രളയത്തിന് പിന്നാലെ രൂക്ഷമായ ഊർജപ്രതിസന്ധി നേരിടുന്ന നേപ്പാൾ ഇന്ത്യയുടെ സഹായം തേടി. അടിയന്തര സാഹചര്യം മറികടക്കുന്നതിനായി മുൻകൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാൻ അനുമതി നൽകണമെന്നാണ് നേപ്പാൾ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ 13 ജലവൈദ്യുത നിലയങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നതോടെ വൈദ്യുതി ഉൽപ്പാദനത്തിൽ ഏകദേശം 550 മെഗാവാട്ടിന്റെ കുറവുണ്ടായി. നിലവിലുള്ള ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിലാണ് നേപ്പാളിന്റെ ആവശ്യം പരിഗണിക്കുന്നതെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.

അതേസമയം, നേപ്പാളിൽ കുടുങ്ങിയ **36 അംഗ മലയാളി സംഘം കൊച്ചിയിൽ തിരിച്ചെത്തി**. പുലർച്ചെ 2.15ഓടെയാണ് സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളായ ഇവർ ഒരാഴ്ചത്തെ ടൂർ പാക്കേജിന്റെ ഭാഗമായാണ് നേപ്പാളിലെത്തിയത്. കൺമുന്നിൽ കണ്ട ദുരന്തത്തിന്റെ ഞെട്ടലിലാണ് സംഘാംഗങ്ങൾ. സമീപത്തെ ക്ഷേത്രത്തിൽ കയറിയതിനാലാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് യാത്രാസംഘത്തിലുണ്ടായിരുന്നവർ പ്രതികരിച്ചു.

നേപ്പാൾ-ചൈന അതിർത്തി മേഖലയിലടക്കം കാണാതായവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഹിമാനി തകർന്നതിനെ തുടർന്നുണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും നിരവധി ജനവാസമേഖലകളെയാണ് തകർത്തെറിഞ്ഞത്. നിരവധി പാലങ്ങൾ തകർന്നതിനൊപ്പം ഏകദേശം 40 കിലോമീറ്റർ റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് വിദഗ്ധരായ വിദേശ സംഘങ്ങളുടെ സഹായവും നേപ്പാൾ തേടിയിട്ടുണ്ട്. രാജ്യത്തിന്റെ പുനർനിർമാണത്തിന് ഏകദേശം 4 മുതൽ 5 ബില്യൺ ഡോളർ വരെ ചെലവ് വരുമെന്നാണ് നേപ്പാൾ ധനമന്ത്രിയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതിനിടെ നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ പ്രളയബാധിത മേഖലകളിൽ നിന്ന് 100-ലധികം പേരെ രക്ഷപ്പെടുത്തിയതായി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ രാജാ റാം ബസ്നെത് അറിയിച്ചു. കുറഞ്ഞത് എട്ട് വിദേശ പൗരന്മാരെ ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലേക്ക് മാറ്റി. ത്രിശൂലി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ കുടുങ്ങിയവരെയും സൈന്യം ഒഴിപ്പിച്ചു. ദുരന്തം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ മൃതദേഹങ്ങളും കണ്ടെത്തുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളും രോഗവ്യാപന സാധ്യതയും കണക്കിലെടുത്ത് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കാനാണ് അധികൃതരുടെ തീരുമാനം. മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷമായിരിക്കും സംസ്കാരം നടത്തുകയെന്ന് ചിത്വൻ ജില്ലാ ഭരണകൂടം അറിയിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

photo ; facebook

‘വിശുദ്ധരല്ല, രാഷ്ട്രീയ മോഹങ്ങളുണ്ട്’; സി.ജെ.പി. സ്ഥാപകരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് സോനം വാങ്ചുക്

photo- Representative

കുടുംബ പ്രശ്‌നത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമം; ‘കേരള പോലീസിന്റെ്‌ സമയോചിത ഇടപ്പെടല്‍ ’ യുവാവ് തിരികെ ജീവിതത്തിലേക്ക്

photo-facebook

നേപ്പാൾ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

photo-facebook

സെറ്റായില്ല ‘സിറ്റി സൈക്കിൾ’പാഴായത് ഒരു കോടിയിലേറെ രൂപ; കോഴിക്കോട് കോർപറേഷന്റെ്‌ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

Comments