
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ക്രമസമാധാന വിഷയത്തിൽ ഭരണപക്ഷമായ ടി.വി.കെയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ വാഗ്വാദം.
മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ചുള്ള ടി.വി.കെയുടെ വിമർശനത്തെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സഭയിൽ ചോദ്യം ചെയ്തതോടെയാണ് തർക്കം തുടങ്ങിയത്.
മുൻ സർക്കാരിന്റെ പ്രവർത്തനം അപര്യാപ്തമായിരുന്നെങ്കിൽ അന്നത്തെ വകുപ്പുകൾ കൈകാര്യം ചെയ്ത രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എന്തുകൊണ്ട് നിലവിലെ ടി.വി.കെ സർക്കാർ സ്ഥാനക്കയറ്റം നൽകിയെന്നായിരുന്നു ഉദയനിധിയുടെ ചോദ്യം.
സംസ്ഥാനത്ത് പോക്സോ കേസുകളും കുറ്റകൃത്യങ്ങളും വർധിക്കുന്നുവെന്നും ഉദയനിധി വിമർശിച്ചു. തങ്ങളുടെ ഭരണകാലത്ത് ഇരകൾക്ക് വേഗത്തിൽ നീതി ലഭിക്കാൻ പ്രത്യേക സമിതികളും എസ്.ഒ.പികളും രൂപീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മറീന ബീച്ചിലെ നീറ്റ് വിരുദ്ധ സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വിജയ് രംഗത്തെത്തി. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും വരുന്ന തിങ്കളാഴ്ച വ്യക്തമായ വിശദീകരണം നൽകാമെന്ന് അദ്ദേഹം സ്പീക്കറെ അറിയിച്ചു. താൻ സഭയിൽ ഇല്ലാത്തപ്പോഴും ആരൊക്കെയാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് തനിക്ക് വിവരം ലഭിക്കുമെന്നും എല്ലാറ്റിനും മറുപടി നൽകുമെന്നും വിജയ് പറഞ്ഞു. തിങ്കളാഴ്ച പ്രതിപക്ഷ അംഗങ്ങൾ ആരും സഭയിൽ നിന്ന് എഴുന്നേറ്റ് പോകില്ലെന്ന് സ്പീക്കർ ഉറപ്പാക്കണമെന്നും വിജയ് പരിഹസിച്ചു.
മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ചുള്ള ടി.വി.കെയുടെ വിമർശനത്തെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സഭയിൽ ചോദ്യം ചെയ്തതോടെയാണ് തർക്കം തുടങ്ങിയത്.
മുൻ സർക്കാരിന്റെ പ്രവർത്തനം അപര്യാപ്തമായിരുന്നെങ്കിൽ അന്നത്തെ വകുപ്പുകൾ കൈകാര്യം ചെയ്ത രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എന്തുകൊണ്ട് നിലവിലെ ടി.വി.കെ സർക്കാർ സ്ഥാനക്കയറ്റം നൽകിയെന്നായിരുന്നു ഉദയനിധിയുടെ ചോദ്യം.
സംസ്ഥാനത്ത് പോക്സോ കേസുകളും കുറ്റകൃത്യങ്ങളും വർധിക്കുന്നുവെന്നും ഉദയനിധി വിമർശിച്ചു. തങ്ങളുടെ ഭരണകാലത്ത് ഇരകൾക്ക് വേഗത്തിൽ നീതി ലഭിക്കാൻ പ്രത്യേക സമിതികളും എസ്.ഒ.പികളും രൂപീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മറീന ബീച്ചിലെ നീറ്റ് വിരുദ്ധ സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വിജയ് രംഗത്തെത്തി. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും വരുന്ന തിങ്കളാഴ്ച വ്യക്തമായ വിശദീകരണം നൽകാമെന്ന് അദ്ദേഹം സ്പീക്കറെ അറിയിച്ചു. താൻ സഭയിൽ ഇല്ലാത്തപ്പോഴും ആരൊക്കെയാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് തനിക്ക് വിവരം ലഭിക്കുമെന്നും എല്ലാറ്റിനും മറുപടി നൽകുമെന്നും വിജയ് പറഞ്ഞു. തിങ്കളാഴ്ച പ്രതിപക്ഷ അംഗങ്ങൾ ആരും സഭയിൽ നിന്ന് എഴുന്നേറ്റ് പോകില്ലെന്ന് സ്പീക്കർ ഉറപ്പാക്കണമെന്നും വിജയ് പരിഹസിച്ചു.







Comments