More forecasts: Fuerteventura August weather
Mangalam
Malayalam EditionE-PaperE-Paper
  • HOME
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • SPORTS
  • BUSINESS
  • LIFE STYLE
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഉസ്താദിന്റെ മേഖല ആത്മീയമാണെന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് അധികാരമുണ്ട്; പിന്തുണയുമായി പി വി അന്‍വര്‍

Authored by Web Desk | Last updated: 31 Aug 2026, 7:53 PM | 1 min read

Print
p-v-anvar-defends-kanthapuram-a-p-aboobacker-musliyars-repeated-remarks-on-women
കോഴിക്കോട്: സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ആവര്‍ത്തിച്ചുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ ന്യായീകരിച്ച് പി വി അന്‍വര്‍. കാന്തപുരത്തിന്റെയും പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ ഇത്തരം അഭിപ്രായപ്രകടനത്തിന് അവകാശവും അധികാരവും ഉണ്ടെന്ന് പി വി അന്‍വര്‍ അഭിപ്രായപ്പെട്ടു. വിഷയത്തെ പര്‍വ്വതീകരിച്ച് അതില്‍ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങള്‍ തികച്ചും അപലപനീയമാണെന്നും പി വി അന്‍വര്‍ പറഞ്ഞു.



പി വി അൻവറിന്‍റെ പ്രതികരണത്തിന്‍റെ പൂർണ്ണരൂപം-


പണ്ഡിതരുടെയും പണ്ഡിത സഭകളുടെയും ജോലി എന്താണ്?


മതപരമായ വിശ്വാസങ്ങളെയും,മൂല്യങ്ങളെയും സംരക്ഷിക്കുക.അതാതു സമുദായ അംഗങ്ങൾക്ക് ആത്മീയമായ ദിശാബോധം നൽകുക. അവരവരുടെ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടുക തുടങ്ങിയവയെല്ലാമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.


അത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം തന്നെയാണ് ബഹുമാന്യനായ കാന്തപുരം ഉസ്താതും നടത്തിയിട്ടുള്ളത്.ഉസ്താദിന്റെയും ഉസ്താദിന്റെ പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് ഉസ്താദിന് തികച്ചും അവകാശവും അധികാരവും ഉണ്ട്.മാത്രമല്ല ഇത് തികച്ചും വിശ്വാസികളോടും പണ്ഡിതസഭയോടും നടത്തിയ ഒരു ഉദ്ബോധനമാണ് എന്നിരിക്കെ ഈ വിഷയത്തെ പർവ്വതീകരിച്ച് അതിൽ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങൾ തികച്ചും അപലപനീയമാണ്.


യുദ്ധരംഗത്ത് പോലും ഇടപെട്ട വനിതകൾ ഇസ്ലാമിക ചരിത്രത്തിൻറെ ഭാഗമാണ്.സമകാലിക സാഹചര്യത്തിൽ കേരളത്തിലും മലബാറിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഈ സമുദായത്തിലെ വനിതകൾ അടക്കം നേടിയെടുത്ത പുരോഗതിക്ക് ഉസ്താദും ഉസ്താദിന്റെ പ്രസ്ഥാനവും വഹിച്ച പങ്കും നിസ്തുലമാണ്.


ഈ വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാൻ ചർച്ചയാക്കി ഉയർത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്.തിരഞ്ഞെടുപ്പിൽ അമ്പെ പരാജയപ്പെട്ടവർ വിഷയ ദാരിദ്ര്യം അനുഭവിക്കുമ്പോൾ ഇടപെടാനുള്ളതല്ല സാമുദായികമായ വിഷയങ്ങൾ എന്നോർക്കുന്നത് നല്ലതാണ്.കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വർഗീയ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയ ഒരു സമുദായിക നേതാവിനെ മാലയും തലപ്പാവും അണിയിച്ചവരാണ് ഇപ്പോൾ ഈ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.


അതുപോലെ,എ കെ ബാലൻ സഖാവിന്റെ ഖുർആൻ പഠനം ശരിയായ രീതിയിൽ അല്ല എന്നുവേണം അനുമാനിക്കാൻ.അദ്ദേഹത്തിന്റെ ഖുർആൻ പഠനം എവിടം വരെ എത്തിയെന്ന് അറിയാനും എനിക്ക് കൗതുകകരമായ ആകാംക്ഷയുണ്ട്.


മാത്രമല്ല ഖുർആൻ പഠിച്ചുകഴിഞ്ഞെങ്കിൽ തൽക്കാലം കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് സമയം കണ്ടെത്തുന്നതിന് പകരം അദ്ദേഹം സമയം കണ്ടെത്തേണ്ടത് പിണറായി സഖാവിനെ തിരുത്താൻ തന്നെയാണ്.കേരളത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ആവശ്യപ്പെടുന്നതും അതാണ്.

About Author:

Author photo

Web Desk

Related News

ഗോൾ വേട്ട അവസാനിച്ചു; ആരാധകരെ കരയിച്ച് ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ഗോൾ വേട്ട അവസാനിച്ചു; ആരാധകരെ കരയിച്ച് ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

'അധികാരപരിധിയില്ല': സിന്ധു നദീജല കരാറിലെ ഹേഗ് കോടതിയുടെ വിധി തള്ളി ഇന്ത്യ

'അധികാരപരിധിയില്ല': സിന്ധു നദീജല കരാറിലെ ഹേഗ് കോടതിയുടെ വിധി തള്ളി ഇന്ത്യ

‘യുദ്ധത്തിന്റെ ഓരോ ദിവസവും മനുഷ്യരാശിയെ പിന്നോട്ടടിക്കുന്നു’; പുടിനുമായുള്ള കൂടിക്കാഴ്ചയിൽ മോദി

‘യുദ്ധത്തിന്റെ ഓരോ ദിവസവും മനുഷ്യരാശിയെ പിന്നോട്ടടിക്കുന്നു’; പുടിനുമായുള്ള കൂടിക്കാഴ്ചയിൽ മോദി

photo; representative image

പുറത്തുനിന്ന് വൈദ്യുതി വാങ്ങി; സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ KSEB

photo-facebook

ദുരിതമൊഴിയാതെ ഇടമലക്കുടി; ദുരിതമൊഴിയാതെ ഇടമലക്കുടി; രോഗിയെ ആശുപത്രിയിലെത്തിച്ചത് കിലോ മീറ്ററുകൾ ചുമന്ന്, കാട്ടിലൂടെ നടന്നത് 7 കിലോ മീറ്റര്‍

photo-facebook

'പ്രാകൃത സ്ത്രീവിരുദ്ധതയുടെ കോളാമ്പികള്‍ ഓഫ് ചെയ്യണം , സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന തിട്ടൂരമിറക്കാൻ ഇത് നിങ്ങളുടെ നാട്ടുരാജ്യമല്ല ;കാന്തപുരത്തിന് എതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍