
ആലുവ: പുഴയുടെ തീരത്ത് സെന്റ് സേവ്യേഴ്സ് കോളേജിന് പിന്നിലായി ഭിന്നലിംഗ വിഭാഗത്തില്‍ പെട്ടയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് കാരണമായത് പ്രകൃതി വിരുദ്ധ പീഡനത്തിന് സമ്മതിക്കാതെ വന്നതിനെ തുടര്‍ന്നുണ്ടായ കലഹമെന്ന് സൂചന. സംഭവത്തില്‍ അറസ്റ്റിലായ കെ.കെ. അഭിലാഷ്കുമാര്‍ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വഴങ്ങാതെ വന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട് ചിന്നസേലം സ്വദേശി ഗൗരി എന്ന മുരുകേശന് (35) ആയിരുന്നു കൊല്ലപ്പെട്ടത്. ഇയാള്‍ കൊല്ലപ്പെട്ട കഴിഞ്ഞ ചൊവ്വാഴ്ച അഭിലാഷുമായി തര്‍ക്കം നടന്നിരുന്നു. പൂനെയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച അഭിലാഷ് 14 നു രാവിലെ ആലുവയില്‍ ട്രെയിന്‍ ഇറങ്ങിയിരുന്നു. മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ സ്റ്റേഷന് പരിസരത്ത് കിടന്നുറങ്ങുമ്പോള്‍ ഇയാളുടെ ബാഗ് കാണാതെ പോയിരുന്നു. ബാഗ് അന്വേഷിക്കുന്നതിനിടയില്‍ ഗൗരി എത്തുകയും ഇയാള്‍ അഭിലാഷിനെ പുഴക്കരയിലേക്ക് വിളിച്ചു കൊണ്ടു പോയി പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹമായി മാറുകയും അഭിലാഷ് ഗൗരിയെ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയുമായിരുന്നു.
സ്വതന്ത്ര്യദിനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സെന്റ് സേവ്യേഴ്സ് കോളേജിന് പുറകിലായി റെയില്‍വേപാളത്തില്‍ നിന്നും പെരിയാറ്റിലെ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ആസ്ബറ്റോസ് ഷീറ്റ് കൊണ്ടു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിയിരുന്നു. തുടര്‍ന്ന് ഗൗരിയ്ക്കൊപ്പം പതിവായി കാണാറുള്ളവരെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് അഭിലാഷിനെ പോലീസ് പിടികൂടിയത്. പോലീസ്എത്തുമ്പോള് അഭിലാഷ് ബന്ധുവീട്ടിലായിരുന്നു.






