
കോഴിക്കോട് : കേരളത്തില്‍ നിങ്ങള്‍ക്കു പൂര്‍ണ സുരക്ഷയുണ്ട്. ഇവിടുത്തെ കലക്ടറും പോലീസും കേരളത്തിലുള്ളവര്‍ക്ക് വേണ്ടി മാത്രമല്ല... നിങ്ങള്‍ക്ക് കൂടിയുള്ളതാണ്. ജോലി സ്ഥലത്തോ മറ്റോ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഞങ്ങളെ സമീപിക്കാം.'ജില്ലാ കലക്ടറുടേയും സിറ്റി പോലീസ് കമ്മിഷണറുടേയും വാക്കുകള്‍ കേട്ടതോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
സമൂഹമാധ്യമങ്ങളിലൂടെ കേരളം സുരക്ഷിതമല്ലെന്നു പ്രചരിപ്പിക്കുന്ന വാട്സ് ആപ്പ് സന്ദേശം പ്രചരിച്ചത് ഭോജ്പുരി ഭാഷയിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലും ബീഹാറിലും ഝാര്‍ഖണ്ഡിലുമാണ് ഭാഷ പ്രചാരത്തിലുള്ളത്. മലയാളികള്‍ക്കോ ഏതെങ്കിലും മലയാളി സംഘടനകള്‍ക്കോ വ്യാജ സന്ദേശം പ്രകടിപ്പിച്ചതില്‍ പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടില്ല. നിരവധി ഗ്രൂപ്പുകളില്‍ വ്യാജസന്ദേശം എത്തിയിട്ടുണ്ട്. സന്ദേശം ഷെയര്‍ ചെയ്തത് ആയിരങ്ങളാണ്.
കോഴിക്കോട് ടൗണ്‍ പോലീസിനു ലഭിച്ച പരാതിയെ തുടര്‍ന്ന് വാട്സ് ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ െസെബര്‍ സെല്ലിനെ ചുമതലപ്പെടുത്തി. വ്യാജസന്ദേശങ്ങളെത്തുടര്ന്ന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതര ദേശക്കാര്‍ക്കായി ബോധവല്‍ക്കരണ €ാസെടുക്കാന് ഉത്തര മേഖലാ ഡി.ജി.പി. രാജേഷ് ദിവാന് നിര്‍ദേശം നല്കി.
ഉത്തരമേഖലയില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്ളത് കോഴിക്കോടാണ്. ബോധവല്ക്കകരണ ക്ലാസെടുക്കണമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാര്‍ എല്ലാ സി.ഐ.മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്നു എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലും താമസിക്കുകയും തൊഴിലിലേര്‍പ്പെടുകയും ചെയ്യുന്ന ഇതരദേശതൊഴിലാളികളെ കണ്ടെത്തി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് എസ്.ഐ.മാരുടെ നേതൃത്വത്തില്‍ €ാസെടുത്തു. വരും ദിവസങ്ങളിലും തുടരും.
തൊഴിലാളികള്‍ കേരളം വിട്ടു പോകുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ യു.വി. ജോസിനോട് യോഗം വിളിച്ചു ചേര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. പോലീസിന്റേയും തൊഴില്‍ വകുപ്പിന്റേയും പ്രതിനിധികളേയും ഇതരസംസ്ഥാന തൊഴിലാളികളേയും വിളിച്ചു ചേര്‍ക്കാനായിരുന്നു നിര്‍ദേശം. കലക്ടറുടെ ചേംബറില്‍ ഇന്നലെ പകല്‍ ഒന്നിനു ചേര്‍ന്ന യോഗത്തില്‍ അന്‍പതോളം ഇതരംസംസ്ഥാനത്തൊഴിലാളികള് പങ്കെടുത്തു. 30,000ത്തോളം പേരാണ് കോഴിക്കോട് ജില്ലയില്മാത്രമായുള്ളത്.
ഇതില്‍ അഞ്ഞൂറോളം പേര് നാട്ടിലേക്ക് പോയെന്ന് കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ- തൊഴില്‍ സാഹചര്യങ്ങല്‍ മെച്ചപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടം മുന്‍െകെയെടുത്ത് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ജില്ലാ കലക്ടര്‍ തൊഴിലാളികളെ ബോധ്യപ്പെടുത്തി. സിറ്റി പോലീസ് കമ്മിഷണര്‍ ഹിന്ദിയിലാണ് തൊഴിലാളികളോട് സംസാരിച്ചത്. പലരും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കേരളം വിടുന്നതെന്ന് കമ്മിഷണര്‍ പറഞ്ഞു. ഇതരസംസ്ഥാനക്കാരുടെ കുടുംബാംഗങ്ങള്‍ക്കിടയിലാണ് സന്ദേശം കൂടുതലായി പ്രചരിക്കുന്നതെന്നും അവരാണു മടങ്ങിയെത്താന്‍ നിര്‍ബന്ധിക്കുന്നതെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.
തൊഴിലാളികള്‍ നാടുവിട്ടതിനെ തുടര്‍ന്നു രാമനാട്ടുകരയിലെ സെന്‍ട്രല്‍, അന്നപൂര്‍ണ, ബേപ്പൂരിലെ ബിരിയാണി പോര്‍ട്ട് എന്നീ കടകളായിരുന്നു അടച്ചത്. നിലവില്‍ ഹോട്ടലുകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കേരളം സുരക്ഷിതമാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ എല്ലാ ഹോട്ടലുകളില്‍നിന്ന് എടുത്തിട്ടുണ്ട്.






