
വാഷിംഗ്ടൺ: സുരക്ഷാ ചട്ടങ്ങൾ കാറ്റിൽപ്പറത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഞ്ചരിച്ച സൈനിക ഹെലികോപ്റ്ററിനു (മറൈൻ വൺ) സമീപത്തുകൂടി ഒരു യാത്രാവിമാനം കടന്നുപോയി. സംഭവത്തെ കുറിച്ച് വൈറ്റ്‌ഹൗസ് അന്വേഷണം ആരംഭിച്ചു. എയർ ട്രാഫിക് കൺട്രോളർമാരുമായുള്ള ആശയവിനിമയത്തിലെ പിഴവുകളെത്തുടർന്ന് ചൊവ്വാഴ്ച വാഷിംഗ്ടണിന് മുകളിലൂടെ പറന്ന 'മറൈൻ വൺ' ഹെലികോപ്റ്റർ ഒരു മൈലിൽ താഴെ മാത്രം അകലത്തിലാണ് യാത്രാവിമാനത്തിന് അടുത്തെത്തിയത്.
വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട കമേഴ്സ്യൽ വിമാനവും മറൈൻ വൺ ഹെലികോപ്റ്ററും തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടായ സംഭവം അന്വേഷിച്ചുവരികയാണെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരാണ് മറൈൻ വൺ നിയന്ത്രിക്കുന്നത് എന്നും ഒരു ഘട്ടത്തിലും പ്രസിഡന്റ് അപകടത്തിൽപ്പെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി വ്യക്തമാക്കി.
കൊമേഴ്സ്യൽ പൈലറ്റുമായും മറൈൻ വൺ പൈലറ്റുമായും എയർ ട്രാഫിക് കൺട്രോളർ ബന്ധപ്പെട്ടിരുന്നു എന്ന് യുഎസ് വ്യോമയാന റെഗുലേറ്ററായ എഫ്എഎ അറിയിച്ചു. "പ്രസിഡന്റിന് ഒരിക്കലും അപകടമുണ്ടായിട്ടില്ല. ഞങ്ങൾ സംഭവം തുടർന്നും പരിശോധിച്ച് വരികയാണ്, കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കും, എഫ്എഎ കൂട്ടിച്ചേർത്തു.
ഇത്തരം സാഹചര്യങ്ങളിൽ കുറഞ്ഞത് 1.5 മൈൽ തിരശ്ചീന അകലവും 500 അടി ലംബമായ അകലവും ഉണ്ടായിരിക്കണമെന്നാണ് സുരക്ഷാ ചട്ടങ്ങൾ അനുശാസിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:30-ഓടെയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ എയർലൈൻസിന്റെ ഉപസ്ഥാപനമായ എൻവോയ് എയർ പ്രവർത്തിപ്പിക്കുന്ന എംബ്രയർ ഇ-170 വിമാനമാണ് ആ സമയത്ത് ടേക്ക് ഓഫ് ചെയ്തത്. ഹെലികോപ്റ്റർ ആൻഡ്രൂസ് എയർഫോഴ്സ് ബേസിലേക്കാണ് പോയത്. 'മറൈൻ വൺ' ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് മറ്റു വിമാനങ്ങൾക്ക് ടേക്കോഫ് അനുവദിക്കാറില്ല.
അമേരിക്കൻ എയർലൈൻസും മറൈൻ വൺ പ്രവർത്തിപ്പിക്കുന്ന യുഎസ് മറൈൻ കോപ്സും സംഭവത്തോട് ഉടൻ പ്രതികരിച്ചില്ല. 2025 ജനുവരിയിൽ വിമാനവും ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ട അപകടത്തിന് ശേഷം വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് ചുറ്റുമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എഫ്എഎ കർശനമാക്കിയിരുന്നു.
വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട കമേഴ്സ്യൽ വിമാനവും മറൈൻ വൺ ഹെലികോപ്റ്ററും തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടായ സംഭവം അന്വേഷിച്ചുവരികയാണെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരാണ് മറൈൻ വൺ നിയന്ത്രിക്കുന്നത് എന്നും ഒരു ഘട്ടത്തിലും പ്രസിഡന്റ് അപകടത്തിൽപ്പെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി വ്യക്തമാക്കി.
കൊമേഴ്സ്യൽ പൈലറ്റുമായും മറൈൻ വൺ പൈലറ്റുമായും എയർ ട്രാഫിക് കൺട്രോളർ ബന്ധപ്പെട്ടിരുന്നു എന്ന് യുഎസ് വ്യോമയാന റെഗുലേറ്ററായ എഫ്എഎ അറിയിച്ചു. "പ്രസിഡന്റിന് ഒരിക്കലും അപകടമുണ്ടായിട്ടില്ല. ഞങ്ങൾ സംഭവം തുടർന്നും പരിശോധിച്ച് വരികയാണ്, കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കും, എഫ്എഎ കൂട്ടിച്ചേർത്തു.
ഇത്തരം സാഹചര്യങ്ങളിൽ കുറഞ്ഞത് 1.5 മൈൽ തിരശ്ചീന അകലവും 500 അടി ലംബമായ അകലവും ഉണ്ടായിരിക്കണമെന്നാണ് സുരക്ഷാ ചട്ടങ്ങൾ അനുശാസിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:30-ഓടെയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ എയർലൈൻസിന്റെ ഉപസ്ഥാപനമായ എൻവോയ് എയർ പ്രവർത്തിപ്പിക്കുന്ന എംബ്രയർ ഇ-170 വിമാനമാണ് ആ സമയത്ത് ടേക്ക് ഓഫ് ചെയ്തത്. ഹെലികോപ്റ്റർ ആൻഡ്രൂസ് എയർഫോഴ്സ് ബേസിലേക്കാണ് പോയത്. 'മറൈൻ വൺ' ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് മറ്റു വിമാനങ്ങൾക്ക് ടേക്കോഫ് അനുവദിക്കാറില്ല.
അമേരിക്കൻ എയർലൈൻസും മറൈൻ വൺ പ്രവർത്തിപ്പിക്കുന്ന യുഎസ് മറൈൻ കോപ്സും സംഭവത്തോട് ഉടൻ പ്രതികരിച്ചില്ല. 2025 ജനുവരിയിൽ വിമാനവും ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ട അപകടത്തിന് ശേഷം വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് ചുറ്റുമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എഫ്എഎ കർശനമാക്കിയിരുന്നു.







Comments