
ന്യൂഡല്‍ഹി: കൊല്ലുകയോ ജയിലിലിടുകയോ ചെയ്യട്ടെയെന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രതികരണം കടുത്ത അപമാനമെന്ന് പ്രതികരിച്ച് ബംഗ്‌ളാദേശ് ഭരണകൂടം. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ നിന്ന് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ വെര്‍ച്വല്‍ പ്രസംഗം ബംഗ്ലാദേശ് സര്‍ക്കാരിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായി. ശിക്ഷിക്കപ്പെട്ട ഒരു നേതാവിന് ബംഗ്ലാദേശിനെയും അവിടുത്തെ ജനങ്ങളെയും അധിക്ഷേപിക്കാന്‍ ഇന്ത്യ വേദി ഒരുക്കി നല്‍കി എന്ന് ധാക്ക ആരോപിച്ചു.
ന്യൂഡല്‍ഹിയില്‍ നിന്ന് പരസ്യമായി സംസാരിക്കാന്‍ മുന്‍ പ്രധാനമന്ത്രിക്ക് അനുമതി നല്‍കിയതില്‍ ബംഗ്ലാദേശ് 'കടുത്ത അമര്‍ഷത്തിലാണ്' എന്ന് വ്യക്തമാക്കിക്കൊണ്ട് ഹസീനയുടെ മാധ്യമ ഇടപെടലിനെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത്തരം ഒരു പരിപാടി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മുന്‍കൂട്ടി തന്നെ ഇന്ത്യയെ അറിയിച്ചിരുന്നിട്ടും പരിപാടി നടന്നതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് രണ്ടു വര്‍ഷ തികയുന്ന വേളയില്‍ ഡിസംബറില്‍ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു. തന്നെ കൊല്ലുകയോ ജയിലിലിടുകയോ ചെയ്യട്ടെയെന്നായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ ഷെയ്ഖ് ഹസീന പറഞ്ഞത്. 2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശ് വിട്ടതിനുശേഷം ആദ്യമായിട്ടാണ് പരസ്യപ്രതികരണം നടത്തുന്നത്.
ന്യൂഡല്‍ഹിയിലെ ഫോറിന്‍ കറസ്പോണ്ടന്റ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യസംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷെയ്ഖ് ഹസീന നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. ജയിലില്‍ അടച്ചാലും കൊലപ്പെടുത്തിയാലും ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും പറഞ്ഞു. അതേസമയം എന്ന് തിരികെ പോകുമെന്ന ചോദ്യത്തിന് വ്യക്തമായ തീയതി പ്രഖ്യാപിക്കാന്‍ തയ്യാറയില്ല.
ഡിസംബറോടെ മടങ്ങിയെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. അതേസമയം നാട്ടിലേക്ക് മടങ്ങുന്നത് വ്യക്തിപരമായി വലിയ അപകടസാധ്യതകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അംഗീകരിച്ച മുന്‍ പ്രധാനമന്ത്രി, എന്നാല്‍ ഭയം കാരണം ജനങ്ങളോടുള്ള തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിയുകയില്ലെന്നും വ്യക്തമാക്കി. '1975-ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ വധത്തെത്തുടര്‍ന്ന് കുടുംബത്തിലെ ഭൂരിഭാഗം പേരെയും നഷ്ടപ്പെട്ടതും വര്‍ഷങ്ങളോളം പ്രവാസത്തില്‍ കഴിഞ്ഞതും ഓര്‍ത്തെടുത്തു.
ന്യൂഡല്‍ഹിയില്‍ നിന്ന് പരസ്യമായി സംസാരിക്കാന്‍ മുന്‍ പ്രധാനമന്ത്രിക്ക് അനുമതി നല്‍കിയതില്‍ ബംഗ്ലാദേശ് 'കടുത്ത അമര്‍ഷത്തിലാണ്' എന്ന് വ്യക്തമാക്കിക്കൊണ്ട് ഹസീനയുടെ മാധ്യമ ഇടപെടലിനെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത്തരം ഒരു പരിപാടി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മുന്‍കൂട്ടി തന്നെ ഇന്ത്യയെ അറിയിച്ചിരുന്നിട്ടും പരിപാടി നടന്നതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് രണ്ടു വര്‍ഷ തികയുന്ന വേളയില്‍ ഡിസംബറില്‍ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു. തന്നെ കൊല്ലുകയോ ജയിലിലിടുകയോ ചെയ്യട്ടെയെന്നായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ ഷെയ്ഖ് ഹസീന പറഞ്ഞത്. 2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശ് വിട്ടതിനുശേഷം ആദ്യമായിട്ടാണ് പരസ്യപ്രതികരണം നടത്തുന്നത്.
ന്യൂഡല്‍ഹിയിലെ ഫോറിന്‍ കറസ്പോണ്ടന്റ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യസംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷെയ്ഖ് ഹസീന നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. ജയിലില്‍ അടച്ചാലും കൊലപ്പെടുത്തിയാലും ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും പറഞ്ഞു. അതേസമയം എന്ന് തിരികെ പോകുമെന്ന ചോദ്യത്തിന് വ്യക്തമായ തീയതി പ്രഖ്യാപിക്കാന്‍ തയ്യാറയില്ല.
ഡിസംബറോടെ മടങ്ങിയെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. അതേസമയം നാട്ടിലേക്ക് മടങ്ങുന്നത് വ്യക്തിപരമായി വലിയ അപകടസാധ്യതകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അംഗീകരിച്ച മുന്‍ പ്രധാനമന്ത്രി, എന്നാല്‍ ഭയം കാരണം ജനങ്ങളോടുള്ള തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിയുകയില്ലെന്നും വ്യക്തമാക്കി. '1975-ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ വധത്തെത്തുടര്‍ന്ന് കുടുംബത്തിലെ ഭൂരിഭാഗം പേരെയും നഷ്ടപ്പെട്ടതും വര്‍ഷങ്ങളോളം പ്രവാസത്തില്‍ കഴിഞ്ഞതും ഓര്‍ത്തെടുത്തു.







Comments