
പാപ്പനംകോട്ടെ ഫ്ളാറ്റില്‍ നിന്ന് മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്ത് മൃദുല വട്ടിയൂര്‍ക്കാവിലെ എലീനയുടെ വീട്ടിലെത്തിയപ്പോള്‍ സമയം 11.00 മണി കഴിഞ്ഞിരുന്നു. കോളിംഗ്ബെല്‍ കേട്ട് വാതില്‍ തുറന്നത് എലീനയും.
മനസിലായില്ലേ, ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ നായികമാരാണ് ഇവര്‍. ഒരു സീരിയലിലാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞിട്ടെന്താ കാര്യം, ഇതുവരെ രണ്ടുപേര്‍ക്കും മനസ് തുറന്ന് സംസാരിക്കാന്‍ സാധിച്ചിട്ടില്ല.
നിരന്തരമായുള്ള ഷൂട്ടിംഗ് തന്നെ കാരണം. ഇതിനിടയില്‍ സംസാരിക്കാനുള്ള അവസരം മംഗളം വാരിക ഒരുക്കികൊടുത്തപ്പോഴാകട്ടെ, വിശേഷങ്ങളുടെ ഒരു വലിയ പെട്ടി തന്നെ തുറന്നു.
മൃദുലഃ എലീന, നീ പറഞ്ഞ സമയത്ത് ഞാനെത്തി കേട്ടോ, നീ റെഡിയായി നില്‍ക്കുവായിരുന്നു അല്ലേ?
എലീന ഃ മോളേ മൃദൂ, ഇക്കാര്യത്തില്‍ ഞാന്‍ പെര്‍ഫെക്ടാണെന്ന് നിനക്ക് അറിയില്ലേ?
മൃദുലഃ ആഹാ, പേര് വിളിക്കാന്‍ പഠിച്ചു. ആദ്യമൊക്കെ എന്റെ പേര് വിളിക്കാന്‍ നിനക്ക് പ്രയാസമായിരുന്നല്ലോ.
എലീനഃ നിന്റെ പേര് മാത്രമല്ല, മലയാളം തന്നെ നേരെ ചൊവ്വേ പറയാന്‍ പഠിച്ചത് ഇപ്പോഴാണ്. എത്ര നല്ല പ്രയോഗമാണെങ്കിലും ഞാന്‍ പറഞ്ഞുവരുമ്പോള്‍ അത് വേറെയാകും. എന്തിനേറെ, സീരിയലിലെ ഒരു സീനില്‍ 'ശരത്തേട്ടന് വേണ്ടി ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയഹോമം നടത്തിയിട്ട് വരുവാണ്' എന്ന് ഭര്‍ത്താവിന്റെ സഹോദരിയോട് പറയേണ്ട ഡയലോഗുണ്ട്. ആ സീന്‍ നീ വരുന്നതിന് മുമ്പായിരുന്നു. കാരണം സീരിയലിന്റെ തുടക്കത്തില്‍ നീ ചെയ്ത കഥാപാത്രം സോനുചേച്ചി ആയിരുന്നല്ലോ ചെയ്തത്.
ഞാനത് പറഞ്ഞുവന്നപ്പോള്‍ മൃത്യുഞ്ജയഹോമം എന്നത് 'മുഞ്ഞഞ്ഞഹോമം' എന്നായി. ഇത് കേട്ട് സംവിധായകനടക്കം എല്ലാവരും ഉച്ചത്തില്‍ ചിരിച്ചു. അത്രത്തോളം പ്രയാസമായിരുന്നു മലയാളം ആദ്യകാലത്ത്് സംസാരിക്കുമ്പോള്‍. ഇപ്പോള്‍ അത്രയും പ്രശ്നമില്ല. നായകനായ റോണ്‍സനെയും സഹോദരനായി അഭിനയിക്കുന്ന സാജന് ചേട്ടനെയുമൊക്കെ പേര് ചുരുക്കി വിളിക്കുമ്പോള്‍ നിന്നെ മാത്രമാണ് 'മൃദുലേ' എന്ന് വിളിക്കേണ്ടിവരുന്നത്.
ഉച്ചത്തില്‍ വിളിക്കുമ്പോള്‍ ഒരക്ഷരം തെറ്റി അര്‍ത്ഥം മാറിയാലോ എന്നോര്‍ത്ത് പതിയെ വിളിച്ച് റിഹേഴ്സല്‍ ചെയ്യും. എന്നാലും പറയാതെ വയ്യ, നിന്റെ പേരിലെ 'മൃ' എന്ന സംഭവം എനിക്ക് പറയാന്‍ കിട്ടില്ലെടീ. അല്ലെങ്കില്‍ത്തന്നെ, എനിക്ക് ഡാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല, ഞാനെല്ലാവരെയും ആണ്പെണ്ഭേദം നോക്കാതെ അളിയാ, മച്ചൂ എന്നൊക്കെയാ വിളിക്കുന്നത്.
(എലീന പറഞ്ഞുനിര്ത്തിപ്പോള് മൃദുലയുടെ മുഖത്ത് ചെറിയൊരു പരിഭവം. അതുകണ്ടപാടെ എലീന അടുത്തിരുന്ന മൃദുലയുടെ തോളില്‍ പതിയെ തട്ടിക്കൊടുത്തിട്ട് 'അളിയാ വിഷമിക്കാതെ, ഞാന്‍ ഇപ്പോള്‍ മലയാളം പഠിച്ചെടീ'. ഇതുകേട്ടപ്പോള്‍ മൃദുലയ്ക്ക് ചിരിയടക്കാനായില്ല)
മൃദുലഃ എലീ, അഭിനയവും അവതരണവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ നിനക്ക് എങ്ങനെ സാധിക്കുന്നു?
എലീനഃ അവതരണം യാദൃച്ഛികമായി വന്നതാണ്. മൂന്നാംക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ കുടുംബത്തി െ ന്റ ഗെറ്റ്ടുഗെദര്‍ മൂന്നാറില്‍ വച്ച് നടത്തി. അന്ന് അവിടെ ഏഷ്യാനെറ്റുകാര് വന്ന് കുറച്ച് ക്ലിപ്പിംങ്സ് എടുത്തുകൊണ്ടുപോയി. അക്കൂട്ടത്തില്‍ എന്റെ ചില കുസൃതികള്‍ ഷൂട്ട് ചെയ്തിരുന്നു. പ്രോഗ്രാം അവതരിപ്പിക്കാന്‍ ഒരു കുട്ടിയെ തേടിയിരുന്ന സമയത്താണ് എന്റെ ക്ലിപ്പിങ് എഡിറ്റ് ചെയ്യുന്നത്. ഇതു കണ്ടിട്ട് പാട്ടുപെട്ടി അവതരിപ്പിക്കുന്ന സുരേഷ് ചേട്ടനാണ് എന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. എന്റെ പപ്പയുടെ ബെസ്റ്റ് ഫ്രണ്ടാണ് അദ്ദേഹം.
അവതരണത്തിന്റെ കാര്യം സുരേഷ് ചേട്ടന് എന്റെ മാതാപിതാക്കളോട് സംസാരിച്ചു. എനിക്കിഷ്ടമാണെങ്കില്‍ ചെയ്തോളൂ എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ ചെയ്തുനോക്കിയതാണ്. അതിന് ശേഷം നിരവധി പ്രോഗ്രാമുകള്‍ പല ചാനലുകളിലായി ചെയ്തു. ഇപ്പോഴും തുടരുന്നു. എന്നാല്‍ അഭിനയം എന്റെ ചിന്തയില്‍ പോലുമുണ്ടായിരുന്നില്ല കേട്ടോ. ഭാര്യ എന്ന സീരിയലിന്റെ പൈലറ്റ് എപ്പിസോഡ് ചെയ്യാനായി പുതുമുഖത്തെ ആവശ്യമുണ്ടെന്നും ഞാനായാല്‍ കറക്ടാണെന്നും പ്രൊഡക്ഷന്‍ കണ്ട്രോളര് പറഞ്ഞപ്പോള്‍ ചെയ്തതാണ്. അത് കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങിപ്പോയി. പൈലറ്റ് കണ്ടിഷ്ടപ്പെട്ടതോടെ അണിയറപ്രവര്‍ത്തകര്‍ എന്നെ ഫോണില്‍ വിളിച്ച് നായികയാകാമോ എന്ന് ചോദിച്ചു.
താല്പര്യമില്ല, വിട്ടേക്ക് എന്നൊക്കെ ആദ്യം പറഞ്ഞുനോക്കി. സമ്മതിക്കില്ല എന്നായപ്പോള്‍ ഞാനവരോട് പറഞ്ഞത് കുറച്ച് എപ്പിസോഡുകള്‍ ചെയ്തിട്ട് പിന്മാറും എന്നാണ്. ഈ സമയത്തിനുള്ളില്‍ മറ്റൊരാളെ കണ്ടുപിടിക്കണ മെന്ന എന്റെ തീരുമാനത്തോട് അവരും യോജിച്ചു. ആങ്കറിംഗ് പാഷനായതുകൊണ്ട് ക്യാമറയെ ഫേസ് ചെയ്യാന്‍ പേടിയുണ്ടായിരുന്നില്ല. പിന്നെ ഞാനെല്ലാവരോടും പെട്ടെന്ന് കമ്പനിയാകുന്നതുകൊണ്ട് ആരോടും അപരിചിതത്വം തോന്നിയില്ല.






