
പൂനെ: ഇസ്രത് ജഹാന് വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രാണേഷ്കുമാറിന്റെ പിതാവ് നടത്തുന്ന നിയമപോരാട്ടം തുടരുമെന്ന് ഭാര്യ സാജിദ. ഭര്‍ത്തൃപിതാവ് അദ്ദേഹത്തിന്റെ മകന്റെ കൊലയ്ക്ക് പിന്നിലുള്ളവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമപോരാട്ടം തുടരുമെന്നും താന്‍ ഇല്ലാതായാലും കേസ് നടത്തണമെന്ന് അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ പറയുമായിരുന്നെന്നും സാജിദ പറഞ്ഞു. കേസിന്റെ വിശദാംശങ്ങളും നല്‍കിയിരുന്നതായും വ്യക്തമാക്കി.
ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സുപ്രീംകോടതിയില്‍ നിയമയുദ്ധം നടത്തുന്ന ജാവേദിന്റെ (പ്രാണേഷ്കുമാര്‍) പിതാവ് ഗോപിനാഥപിള്ള കഴിഞ്ഞ വെളളിയാഴ്ച അപകടത്തില്‍ മരിച്ചിരുന്നു. പ്രാണേഷിന്റെ കൊലപാതകത്തില്‍ ദീര്‍ഘകാലമായി നിയമപോരാട്ടം നടത്തുന്ന ഗോപിനാഥപിള്ള സഹോദരനൊപ്പം കൊച്ചിയിലേക്ക് പോകുമ്പോള്‍ കാറപടകത്തില്‍ പെടുകയായിരുന്നു. അതേസമയം ഗോപിനാഥപിള്ളയുടെ മരണത്തില്‍ ആരേയും സംശയിക്കുന്നില്ലെന്നും അത് റോഡപകടമായിരുന്നെന്നാണ് കരുതുന്നതെന്നും പൂനെയില്‍ സ്കൂള്‍ടീച്ചറായ സാജിദ പറയുന്നു.
2004 ലാണ് 19 വയസ്സുകാരി ഇസ്രത്ത് ജഹാന് എന്ന മുംബൈ വിദ്യാര്‍ത്ഥിനി, മുംബൈയില്‍ വ്യാപാരിയായിരുന്ന മലയാളി പ്രാണേഷ്കുമാര്‍ എന്ന ജാവേദ് ഷെയ്ഖ്, പാകിസ്താന് സ്വദേശികളെന്ന് ആരോപണം ഉന്നയിക്കപ്പെട്ട അംജദ് അലി റാണ, സീഷാന്ജൗഹര് അബ്ദുല്‍ ഗനി എന്നിവരെ ലഷ്ക്കര്‍ ഇ തൊയ്ബ തീവ്രവാദികളാണെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയത്. സംഭവം പിന്നീട് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഒത്താശയോടെ നടത്തിയ ക്രൂരമായ കൊലപാതകം മാത്രമായിരുശന്നന്ന് തെളിഞ്ഞു. സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജന്‍സിയും ഗുജറാത്ത് പോലീസും ചേര്‍ന്ന് നടത്തിയ കൊലപാതകമെന്നാണ് സിബിഐ കണ്ടെത്തിയത്.






