
ബംഗളുരു: കര്‍ണാടകത്തിന്റെ 24 ാമത്തെ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വരയും ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രണ്ടാമത്തെ ഉപമുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇരുപാര്‍ട്ടികളും ധാരണയായില്ല.
സോണിയ ഗാന്ധി രാഹുൽ ഗാന്ധിക്ക് പുറമെ മമ്മത ബാനർജിയും പിണറായ് വിജയനും മയാവതിയും ചടങ്ങിൽ പങ്കെടുകും. മായവതി ഉണ്ടെങ്കില്ലും ചടങ്ങിൽ പങ്കെടക്കമെന്ന് യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. ചന്ദ്രബാബു നായിഡു അരവിന്ദ് കേജരിവാൾ ചന്ദ്ര ശേഖര റാവു എന്നീ മുഖ്യമന്ത്രിമാർ പങ്കെടുക്കുമ്പോൾ ശരത് പവാറും സ്റ്റാലിനു പങ്കെടുക്കുമോ എന്നാതാണ് ചോദ്യം.
ഒരാഴ്ചയ്ക്കുള്ളില്‍ നാളെ ഇതു രണ്ടാം തവണയാണു കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ. അധികാരമേറ്റ് 56 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം തെളിയിക്കും മുമ്പു ബി.ജെ.പി. നേതാവ് ബി.എസ്. യെദിയൂരപ്പയ്ക്കു രാജിവയ്ക്കേണ്ടിവന്നിരുന്നു. ഇതിനു പിന്നാലെയാണ് നാളെ ജെ.ഡി.യു- കോണ്‍ഗ്രസ് സഖ്യം സഭയില്‍ ശക്തി തെളിയിക്കാനൊരുങ്ങുന്നത്.
കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ ഇരുപത്തിരണ്ടും കോണ്‍ഗ്രസിന്. ഇന്നലെ വൈകുന്നേരം ചേര്‍ന്ന യോഗത്തിലാണു മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചു ധാരണയായത്. മുഖ്യമന്ത്രിപദമുള്പ്പെടെ 12 മന്ത്രിമാരാണ് ജനതാദള്‍ എസിനു കിട്ടുക. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിനു ശേഷമേ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമാകൂവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കെ. വേണുഗോപാല്‍ പറഞ്ഞു.
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികളും ഇരു പാര്‍ട്ടികളും പങ്കിടും. കോണ്‍ഗ്രസിനാണു സ്പീക്കര്‍ പദം. ഡെപ്യൂട്ടി സ്പീക്കര്‍ ജെ.ഡി.എസില്‍ നിന്നാണ്. സ്പീക്കര്‍ സ്ഥാനത്തേക്കു രമേഷ് കുമാറിന്റെ പേര് കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കറുടെ പേര് ജെ.ഡി.എസ്. പ്രഖ്യാപിച്ചിട്ടില്ല. കുമാരസ്വാമിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന യോഗത്തിനു പിന്നാലെയാണ് മന്ത്രിമാരുടെ എണ്ണത്തില്‍ ധാരണയായത്.
ഡെപ്യൂട്ടിമാരുടെ വിഷയവും അധികാരം പങ്കിടലിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനം സംസ്ഥാന നേതൃത്വത്തിനു രാഹുല്‍ വിടുകയായിരുന്നെന്ന് കെ.കെ. വേണുഗോപാല്‍ പറഞ്ഞു. നിലവില്‍ പി.സി.സി. അധ്യക്ഷനാണ് ജി. പരമേശ്വര.






