
ബെംഗളൂരു: പതിനഞ്ചുകാരിയെ വിവാഹം കഴിച്ചയയ്ക്കാനുള്ള നീക്കം എതിര്‍ത്ത പിതാവിനെ കൊലപ്പെടുത്തിയ യുവാവിനെയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കാരേനഹള്ളിയിലുണ്ടായ സംഭവത്തില്‍ എഴുപതുകാരനായ ഇൗശ്വരപ്പയെ കൊന്ന കേസില്‍ മകന് കുമാറും കൂട്ടുകാരന് സുബ്രഹ്മണ്യനുമാണ് അറസ്റ്റിലായത്. സുബ്രഹ്മണിയുടെ മകന് കൊച്ചുമകളെ കെട്ടികൊടുക്കാനുള്ള നീക്കം ഈശ്വരപ്പ തടഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം സുബ്രഹ്മണിയുടെ മകനുമായി തീരുമാനിച്ച വിവരം ഈശ്വരപ്പ ചൈല്‍ഡ് ലൈനില്‍ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്. തടുര്‍ന്ന് കുമാറും സുബ്രഹ്മണിയും ചേര്‍ന്നു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപ്പെടുത്തിയത്. കുമാര്‍ അറസ്റ്റിലായെങ്കിലും സുബ്രഹ്മണിയെ പിടികൂടാനായിട്ടില്ല.
പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചപ്പോള്‍ തന്നെ ഈശ്വരപ്പ എതിര്‍പ്പുമായി എത്തിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് കുമാറും സുബ്രഹ്മണിയും മുമ്പോട്ടു നീങ്ങിയതോടെ ഇൗശ്വരപ്പ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയും അവര്‍ എത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും ആയിരുന്നു.
പെണ്‍കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെ ഇക്കാര്യം പറഞ്ഞ് സുബ്രഹ്മണിയും കുമാറും ഈശ്വരപ്പയുമായി വാക്കേറ്റം ഉണ്ടാക്കുകയും ഒടുവില്‍ രണ്ടു പേരും ചേര്‍ന്ന് ഈശ്വരപ്പയുടെ തലയ്ക്ക് കല്ലിനിടിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ ഇൗശ്വരപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചുമകളുടെ വിവാഹം തീരുമാനിച്ചതുമുതല്‍ മകനുമായി വഴക്കിലായിരുന്നു ഇൗശ്വരപ്പ.






