
ദില്ലി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്‍ രാജ്യസഭയില്‍. ബാല്യകാലം കുട്ടികള്‍ക്ക് സുരക്ഷിതമായിരിക്കാന്‍ ഉറപ്പാക്കുന്ന വിധത്തില്‍ ചൂഷകര്‍ക്കെതിരേ മാതൃകാപരമായിരിക്കാനുള്ള ശിക്ഷ ശുപാര്‍ശ ചെയ്യുന്നതാണ് ബില്ല്. ലൈംഗികാ അതിക്രമത്തിന് 20 വര്‍ഷമോ ജീവപര്യന്തമോ തടവും പിഴ ശിക്ഷയും ഈടാക്കാനും ബില്ലില്‍ പറയുന്നു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് നിലവിലെ പോക്സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് ബില്‍ മുമ്പോട്ട് വെച്ചത്.
ചൂഷണം ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നടപടി കൊണ്ടു വരുന്ന രീതിയില്‍ 2012 ലെ പോക്സോ നിയമഭേദഗതി ആവശ്യപ്പെടുന്നതാണ് ബില്ല്. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷം തടവും പിഴയും നല്‍കാനും നിര്‍ദ്ദേശമുണ്ട്. മൃഗീയ വാസനകളോടെയുള്ള ബാലപീഡനങ്ങള്‍ വര്‍ദ്ധിച്ചു വരിരികയും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇരകള്‍ കൂടുന്നതായി വിലയിരുത്തിയാണ് ബില്ല്.
കുട്ടികള്‍ക്കെതിരേ രാജ്യത്ത് ലൈംഗീക പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുത്തതായി വിലയിരുത്തിയ മന്ത്രിസഭ പോക്സോയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ അനുവദിച്ചിരുന്നു. 16 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ ലൈംഗിക പീഡനം നടത്തുന്നത് 20 വര്‍ഷം വരെയോ ജീവപര്യന്തം വരെയോ പിഴയോട് കൂടിയ തടവാണ് നിര്‍ദേശം. ചൈല്‍ഡ് പോര്ണോഗ്രാഫിക്കല് കണ്ടന്റുകള്‍ പിഴയോട് കൂടി അഞ്ചു വര്‍ഷം വരെ തടവുശിക്ഷ നല്‍കണം.
ആവര്‍ത്തിച്ചാല്‍ പിഴയോട് കൂടി ഏഴു വര്‍ഷം തടവുശിക്ഷ നല്‍കണം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.






