
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ വിക്രാന്തിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ മോഷണം പോയി. കൊച്ചിന് ഷിപ്യാര്ഡില് നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലിലെ നാലു കമ്പ്യൂട്ടറുകളിലെ ഹാര്‍ഡ് ഡിസ്കുകളാണ് മോഷണം പോയത്. ഹാര്‍ഡ് ഡിസ്കിനൊപ്പം ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്.
കൊച്ചിന് ഷിപ്യാര്ഡ് അധികൃതരുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച െവെകിട്ടാണ് ഹാര്‍ഡ് ഡിസ്ക് മോഷണം പോയതായി സൗത്ത് പോലീസിനു പരാതി ലഭിച്ചത്. കപ്പലിന്റെ നിര്‍മ്മാണജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പ്രാരംഭ അന്വേഷണം. വിശദ അന്വേഷണത്തിനു കേസിന്റെ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പിക്കു െകെമാറി.
നാവികസേനയ്ക്കുവേണ്ടി നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പലിന്റെ പണി അവസാനഘട്ടത്തിലാണ്. 2009-ല്‍ ആരംഭിച്ച നിര്‍മാണം 2021ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 20,000 കോടി രൂപയോളമാണ് നിര്‍മാണച്ചെലവ്. ഐ.എന്‍.എസ്. വിക്രാന്തിന്റെ നിര്‍മ്മാണം തുടങ്ങിയതു മുതല്‍ കനത്ത സുരക്ഷയിലായിരുന്നു ഷിപ്യാര്ഡ്. എന്നിട്ടും അതീവ സുരക്ഷാമേഖലയില്‍ എങ്ങനെ മോഷണം നടന്നുവെന്നാണ് പോലീസിനെ കുഴക്കുന്നത്. കപ്പല്‍ നാവികസേനയ്ക്കു െകെമാറാത്തതിനാല് നാവികസേനയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കല്ല മോഷണം പോയതെന്നാണ് കരുതുന്നത്. നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്കുകള്‍ ഷിപ്യാര്ഡിന്റെ ഉടമസ്ഥതയിലുള്ളതാണ്.
262 മീറ്റര്‍ നീളവും 40,000 ടണ്‍ കേവുഭാരമുള്ള വിമാനവാഹിനി കപ്പലിന് 30 മിഗ് 28 കെ യുദ്ധവിമാനങ്ങളേയും 10 അന്തര്‍വാഹിനിവേധ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകളേയും വഹിക്കാന്‍ കഴിയും. 196 ഓഫീസര്‍മാര്‍ക്കും 1449 സെയിലര്‍മാര്‍ക്കും കപ്പലില്‍ താമസിക്കാന്‍ സൗകര്യമുണ്ട്. രണ്ടു ഷാഫ്റ്റ് പ്രൊപ്പല്‍ഷനുള്ള കപ്പലിന് ഒരിക്കല്‍ ഇന്ധനം നിറച്ചാല്‍ 52 കിലോമീറ്റര്‍ വേഗത്തില്‍ 15,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.






