
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണ പ്രത്യാരോണങ്ങള്‍ തുടങ്ങി. വട്ടിയൂര്‍കാവില്‍ സിപിഎമ്മിനെതിരേ കോണ്‍ഗ്രസും മഞ്ചേശ്വരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരേ സിപിഎമ്മും വര്‍ഗ്ഗീയത ആയുധമാക്കി ആരോപണങ്ങള്‍ തുടങ്ങി. വട്ടിയൂര്‍കാവിലെ സിപിഎമ്മിന്റെ വിജയം എന്‍എസ്എസിനെ തള്ളി ആര്‍എസ്എസിനെ ഉള്െക്കാണ്ടത് െകാണ്ടാെണന്നും ആര്‍എസ്എസ് തങ്ങളുെട വോട്ടുകള്‍ സിപിഎമ്മിലേക്ക് മറിച്ചെന്നും ആരോപിച്ച് കെ മുരളീധരന് രംഗത്ത് വന്നു.
ആര്‍എസ്എസിന്റെ വോട്ടുകള്‍ സിപിഎമ്മില്‍ എത്തുെമന്ന് താന്‍ നേരത്തേ നല്കിയ മുന്നറിയിപ്പ് പാര്‍ട്ടി ഗൗരവത്തില്‍ എടുത്തില്ല. വോട്ടുകള്‍ സിപിഎമ്മിനായി മറിച്ചെന്ന് ബിജെപി സമ്മതിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ജാതി പറഞ്ഞ് വോട്ടുപിടിച്ചു. ഈഴവ എം.എല്‍.എ വേണമെന്ന നിലപാട് വീടുകള്‍തോറും കയറി പറഞ്ഞു. എന്‍എസ്എസ് നിലപാട് പരാജയപ്പെടുത്താന്‍ ഇതുവേണമെന്ന് ആവശ്യപ്പെട്ടുവെന്നും മുരളി ആരോപിച്ചു.
ഒരു തെരഞ്ഞെടുപ്പിന്റെ പേരില്‍ എന്‍എസ്എസിനെ തള്ളിപ്പറയാനില്ല. ഹൈന്ദവ വര്‍ഗ്ഗീയതയെ തള്ളിപ്പറഞ്ഞവരാണ് എന്‍എസ്എസ്. വട്ടിയുര്‍കാവില്‍ മുഴുവന്‍ സമയ പ്രചരണത്തിന് താനുണ്ടായിരുന്നു. എംഎല്‍എമാരെ എംപിമാരാക്കി അയച്ചത് മണ്ഡലത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും കോണ്‍ഗ്രസിന്റെ അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ടെന്നും മുരളീധരന് പറഞ്ഞു.
അതേസമയം മുരളീധരന്റെ വാദത്തിന് മറുപടിയുമായി വട്ടിയൂര്‍കാവില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറും രംഗത്ത് എത്തി. മുരളീധരന്റെ വാദത്തിന് പ്രാമുഖ്യം കൊടുക്കേണ്ടിയിരുന്നത് പാര്‍ട്ടിയാണെന്നാണ് മോഹന്‍കുമാര്‍ പറയുന്നത്. അടിയൊഴുക്കുകളെ പാര്‍ട്ടി പ്രതിരോധിച്ചുവോ എന്ന് സംശയമുണ്ടെന്നും മോഹന്‍കുമാര്‍ പറഞ്ഞു.
മറുവശത്ത് മഞ്ചേശ്വരത്ത് യുഡിഎഫും ബിജെപിയും വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി സിപിഎമ്മിനെ തോല്‍പ്പിച്ചെന്ന് സിപിഎം വിമര്‍ശിച്ചു. വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് മുന്നണികള്‍ ശ്രമിച്ചതെന്ന് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന് പറഞ്ഞു.
എറണാകുളത്ത് വോട്ടുകുറഞ്ഞതും കോണ്‍ഗ്രസിനുള്ളില്‍ വാദപ്രതിവാദങ്ങള്‍ക്ക് കളമൊരുക്കിയിട്ടുണ്ട്. നഗരസഭയ്ക്കാണ് വിമര്‍ശനം. മേയര്‍ സൗമിനി ജെയിനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എറണാകുളത്ത് നേരിയ വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനോദിന് ജയിക്കാനായത്. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിച്ചെന്നും വോട്ടെടുപ്പ് ദിവസം ഉണ്ടായ വെള്ളക്കെട്ടിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ടെന്നുമാണ് വിലയിരുത്തല്‍. നഗരസഭ അവസരത്തിനൊത്ത് പെരുമാറിയില്ല എന്നുമാണ് വിമര്‍ശനം. രണ്ടു ദിവസത്തിനകം സ്ഥാനമൊഴിയാന്‍ േമയര്‍ സൗമിനി ജെയിംസിന് നോട്ടീസ് നല്‍കും.






