
പാലാ: പുരോഹിതന്റെ വേഷം ധരിച്ചെത്തി ടാക്സി കാര്‍ തട്ടിയെടുക്കുവാനുള്ള ശ്രമം ഡ്രൈവറുടെ അവസരോചിത ഇടപെടല്‍ മൂലം പരാജയപ്പെട്ടു. പാലാ ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ഉപ്പൂട്ടില്‍ ജോസിന്റെ കാര്‍ തട്ടിയെടുക്കാനാണു നീക്കം നടന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞു സ്റ്റാന്‍ഡിലെത്തിയ ഒരാള്‍ ഒരു മത സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് കൊടുക്കാനാണെന്നു പറഞ്ഞു ജോസിന്റെ വിസിറ്റിങ് കാര്‍ഡ് വാങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഡയറക്ടറെന്നു പരിചയപ്പെടുത്തി ഒരാള്‍ വിളിച്ച് കൊട്ടാരമറ്റത്തുനിന്ന് ഒരു പുരോഹിതനെ കയറ്റി മാളയ്ക്ക് ഓട്ടം പോകണമെന്ന് ആവശ്യപ്പെട്ടു. കാറുമായി കൊട്ടാരമറ്റത്തെത്തിയ ജോസ് പുരോഹിതന്റെ വേഷം ധരിച്ചയാളെ കയറ്റി യാത്ര തുടര്‍ന്നു. അങ്കമാലിയിലെത്തിയപ്പോള്‍ മാളയ്ക്കുള്ള വഴിയിെല സെമിനാരിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു.
യാത്രയ്ക്കിടയില്‍ പുരോഹിത വേഷധാരി ഒരു ഹോട്ടലിലും വീട്ടിലും കയറി. അപ്പോഴെല്ലാം പുരോഹിത വേഷം മാറ്റി കാറില്‍ വച്ചിട്ടാണ് പോയത്. ഇതിനിടയില്‍ ചിലര്‍ െബെക്കുകളില് ജോസിന്റെ കാറിനെ പിന്തുടരുന്നുണ്ടായിരുന്നു. സംശയം തോന്നിയ ജോസ് പാലായിലുള്ള സുഹൃത്തുക്കള്‍ക്ക് വിവരം െകെമാറുകയും ഡയറക്ടറെന്ന് പരിചയപ്പെടുത്തിയയാളുടെ ഫോണ്‍ നമ്പര്‍ െകെമാറുകയും ചെയ്തു. ട്രൂ കോളര്‍ വഴി ഫോണ്‍ നമ്പര്‍ പരിശോധിച്ച സുഹൃത്തുക്കള്‍ ഇത് വ്യാജമാണന്ന് ജോസിനെ വിവരമറിയിച്ചു.
ഈ സമയത്തും െബെക്കുകളില് ചിലര്‍ ജോസിന്റെ കാറിനെ പിന്തുടരുകയായിരുന്നു. ഭയചകിതനായ ജോസ് പുരോഹിത വേഷം ധരിച്ചയാള്‍ അറിയാതെ മാള പോലീസ് സ്റ്റേഷനിലേക്ക് കാറെത്തിച്ച് വിവരം അറിയിച്ചു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ കാറിലുണ്ടായിരുന്നതു വിവിധ കേസുകളിലെ പ്രതിയാണന്ന് തിരിച്ചറിഞ്ഞു. തിരിച്ചുപോരുവാന്‍ പണമില്ലാതിരുന്ന ജോസിന് മാളയിലെ പോലീസുകാര്‍ ഇന്ധനം നിറയ്ക്കാന്‍ പണം നല്കി സഹായിച്ചതോടെയാണ് നാട്ടിലെത്താനായത്. പാലാ പോലീസില്‍ ജോസ് പരാതി നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചകഴിഞ്ഞു സ്റ്റാന്‍ഡിലെത്തിയ ഒരാള്‍ ഒരു മത സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് കൊടുക്കാനാണെന്നു പറഞ്ഞു ജോസിന്റെ വിസിറ്റിങ് കാര്‍ഡ് വാങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഡയറക്ടറെന്നു പരിചയപ്പെടുത്തി ഒരാള്‍ വിളിച്ച് കൊട്ടാരമറ്റത്തുനിന്ന് ഒരു പുരോഹിതനെ കയറ്റി മാളയ്ക്ക് ഓട്ടം പോകണമെന്ന് ആവശ്യപ്പെട്ടു. കാറുമായി കൊട്ടാരമറ്റത്തെത്തിയ ജോസ് പുരോഹിതന്റെ വേഷം ധരിച്ചയാളെ കയറ്റി യാത്ര തുടര്‍ന്നു. അങ്കമാലിയിലെത്തിയപ്പോള്‍ മാളയ്ക്കുള്ള വഴിയിെല സെമിനാരിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു.
യാത്രയ്ക്കിടയില്‍ പുരോഹിത വേഷധാരി ഒരു ഹോട്ടലിലും വീട്ടിലും കയറി. അപ്പോഴെല്ലാം പുരോഹിത വേഷം മാറ്റി കാറില്‍ വച്ചിട്ടാണ് പോയത്. ഇതിനിടയില്‍ ചിലര്‍ െബെക്കുകളില് ജോസിന്റെ കാറിനെ പിന്തുടരുന്നുണ്ടായിരുന്നു. സംശയം തോന്നിയ ജോസ് പാലായിലുള്ള സുഹൃത്തുക്കള്‍ക്ക് വിവരം െകെമാറുകയും ഡയറക്ടറെന്ന് പരിചയപ്പെടുത്തിയയാളുടെ ഫോണ്‍ നമ്പര്‍ െകെമാറുകയും ചെയ്തു. ട്രൂ കോളര്‍ വഴി ഫോണ്‍ നമ്പര്‍ പരിശോധിച്ച സുഹൃത്തുക്കള്‍ ഇത് വ്യാജമാണന്ന് ജോസിനെ വിവരമറിയിച്ചു.
ഈ സമയത്തും െബെക്കുകളില് ചിലര്‍ ജോസിന്റെ കാറിനെ പിന്തുടരുകയായിരുന്നു. ഭയചകിതനായ ജോസ് പുരോഹിത വേഷം ധരിച്ചയാള്‍ അറിയാതെ മാള പോലീസ് സ്റ്റേഷനിലേക്ക് കാറെത്തിച്ച് വിവരം അറിയിച്ചു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ കാറിലുണ്ടായിരുന്നതു വിവിധ കേസുകളിലെ പ്രതിയാണന്ന് തിരിച്ചറിഞ്ഞു. തിരിച്ചുപോരുവാന്‍ പണമില്ലാതിരുന്ന ജോസിന് മാളയിലെ പോലീസുകാര്‍ ഇന്ധനം നിറയ്ക്കാന്‍ പണം നല്കി സഹായിച്ചതോടെയാണ് നാട്ടിലെത്താനായത്. പാലാ പോലീസില്‍ ജോസ് പരാതി നല്‍കിയിട്ടുണ്ട്.







Comments