
മലപ്പുറം: സ്ത്രീയായി ജീവിക്കാൻ വേണ്ടി വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ കൗമാരക്കാരന് ഇക്കാര്യത്തിന് അനുവാദം ആവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു (സിഡബ്ല്യുസി) മുൻപിൽ. തനിക്ക് സ്ത്രീയായി ജീവിക്കാനാണ് താല്‍പ്പര്യമെന്നും ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 17 കാരനാണ് എത്തിയത്.
കുട്ടിയുടെ വിവരങ്ങള്‍ വിശദമായി മനക്കിലാക്കിയ ശേഷം ട്രാൻസ്ജെൻഡർ പ്രതിനിധിയുടെ സംരക്ഷണത്തിൽ അയച്ചു. വീട്ടിൽനിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും 17 വയസ്സുകാരൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗൺസിലർ മുഖേന കണ്ടെത്തി സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കുകയായിരുന്നു.
കുട്ടിയെയും ബന്ധുക്കളെയും കൗൺസലിങ്ങിന് വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്ത കമ്മിറ്റി ഒരു മാസത്തേക്കാണ് ഭിന്നലിംഗ പ്രതിനിധിക്കൊപ്പം വിടാന്‍ ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കൽ കുട്ടിയെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതിയും നൽകി. കുട്ടി ട്രാൻസ്ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തന ദിശയിലാണെന്നായിരുന്നു കമ്മറ്റിയുടെ വിലയിരുത്തല്‍.
കുട്ടിയുടെ വിവരങ്ങള്‍ വിശദമായി മനക്കിലാക്കിയ ശേഷം ട്രാൻസ്ജെൻഡർ പ്രതിനിധിയുടെ സംരക്ഷണത്തിൽ അയച്ചു. വീട്ടിൽനിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും 17 വയസ്സുകാരൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗൺസിലർ മുഖേന കണ്ടെത്തി സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കുകയായിരുന്നു.
കുട്ടിയെയും ബന്ധുക്കളെയും കൗൺസലിങ്ങിന് വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്ത കമ്മിറ്റി ഒരു മാസത്തേക്കാണ് ഭിന്നലിംഗ പ്രതിനിധിക്കൊപ്പം വിടാന്‍ ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കൽ കുട്ടിയെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതിയും നൽകി. കുട്ടി ട്രാൻസ്ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തന ദിശയിലാണെന്നായിരുന്നു കമ്മറ്റിയുടെ വിലയിരുത്തല്‍.







Comments