
വാഷിംഗ്ടണ്‍: ചൈനീസ് സൈന്യത്തെ പ്രകോപിപ്പിച്ച് ഇന്ത്യയ്ക്കെതിരേ തിരിച്ചു വിട്ട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ചൈനീസ് പ്രസിഡന്റ് സീ ജിംഗ് പിന്നിന് വന്‍ തിരിച്ചടിയായി മാറിയെന്ന് അന്താരാഷ്ട്ര മാധ്യമം. ഇന്ത്യന്‍ മേഖലയിലേക്ക് അതിക്രമിച്ച് കയറിയ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഇന്ത്യ അതേ മാര്‍ഗ്ഗത്തിലൂടെ നല്കിയ തിരച്ചടി അപ്രതീക്ഷിതമായി.
ഇന്ത്യയോട് തോറ്റതോടെ സൈന്യത്തിന്റെ കൂടി ഉത്തരവാദിത്വമുള്ള 67 കാരനായ സീ ജിംഗ് പിംഗ് നെതിരേ വിമര്‍ശനത്തിന് കാരണമായി. '' ഇന്ത്യയില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടി നേരിട്ട പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണോത്സുക നീക്കത്തിന്റെ സൃഷ്ടാവ് ഷീ ആയിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന് നേരിടേണ്ടി വന്നിരിക്കന്ന ഈ പരാജയം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.''
ആക്രമണത്തിന് പകരം സമാധാനത്തിന്റെ വഴി തെരഞ്ഞെടുക്കാന്‍ ഷീ നിര്‍ബ്ബന്ധിതമായി എന്നതാണ് ഇക്കാര്യത്തില്‍ വന്നിരിക്കുന്ന ഏറ്റവും പുതിയ സംഭവവികാസം എന്നും മാധ്യമം പറയുന്നു. ഈ തോല്‍വി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷണറും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തലവനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായി ഷീയെ കൂടുതല്‍ പ്രകോപിതനാക്കും. ഇന്ത്യയ്ക്കെതിരേ മറ്റൊരു നീക്കം നടത്തന് നിര്ബ്ബന്ധിതമാക്കുമെന്നും മാസിക പറയുന്നു.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലെ ഗല്‍വാന്‍ താഴ്വാരത്ത് ജൂണ്‍ 15 നും 20 നും ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയ്ക്ക് 20 സൈനികര്‍ നഷ്ടമായെന്ന് ഇന്ത്യ പറഞ്ഞെങ്കിലും തങ്ങളുടെ ഭാഗത്ത് എത്ര നഷ്ടം വന്നെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 43 പേരെങ്കിലും ചൈനയ്ക്ക് നഷ്ടമായിട്ടുണ്ടാകുമെന്നാണ് മാസിക പറയുന്നത്. ഈ പോരില്‍ ചൈനയ്ക്ക് 60 പേരെങ്കിലും നഷ്ടമായിരിക്കാം എന്നാണ് പക്ഷാഭേദം കൂടാതെ വിദേശകാര്യ നയവും ദേശീയ സുരക്ഷയും സംബന്ധിച്ച കാര്യങ്ങളും വെച്ചുള്ള ഗവേഷണം നടത്തുന്ന സ്ഥാപനം ദി ഫൗണ്ടേഷന് ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസിയുടെ ക്ലീയോ പാസ്ക്കല്‍ പറയുന്നത്. ഇന്ത്യന്‍ സൈന്യം നിര്‍ദ്ദയം തിരിച്ചടിക്കുമെന്നും പോരാട്ട വീര്യം തളര്‍ന്നുപോകുമെന്നും ചൈന പ്രതീക്ഷിച്ചില്ല.
''അര നൂറ്റാണ്ടിനിടയില്‍ ചൈനയ്ക്കെതിരേ ഇന്ത്യ പിന്തിരിഞ്ഞ് നില്‍ക്കുന്നത് ഇതാദ്യമാണ്. അതിനു പിന്നാലെ അടുത്തിടെ ചൈന പിടിച്ചെടുത്ത ഉയര്‍ന്ന പ്രദേശം പിടിച്ചെടുക്കുകയും ചെയ്തു. സുപ്രധാനമേഖലകള്‍ ഇന്ത്യ തിരിച്ചുപിടിച്ചപ്പോള്‍ ചൈന അമ്പരക്കുകയും ചെയ്തു. ചൈനയുടെ പ്രത്യാക്രമണമാകട്ടെ ഗുണകരമായില്ല താനും. ഒരിക്കല്‍ ചൈന കൈവശം വെച്ചിരുന്ന ദക്ഷിണ ഭാഗത്തെ മൂന്ന് മേഖലകള്‍ തിരിച്ചു പിടിക്കുകയും ചെയ്തു. ഇനി ഇത് എങ്ങിനെ തിരിച്ചുപിടിക്കുമെന്നാണ് ചൈനയുടെ ആലോചന.
യുദ്ധത്തിന്റെ കാര്യത്തില്‍ ചൈനയുടെ കരസേന മികച്ച ട്രാക്ക് റെക്കോഡ് ഉള്ളവരല്ല. 1979 ല്‍ വിയറ്റ്നാമുമായി നടന്നതായിരുന്നു ഇതിന് മുമ്പുള്ള കരസേനയുടെ പോരാട്ടം. ഇതില്‍ വിയറ്റനാം സേന ചൈനയെ തിരിഞ്ഞോടിക്കുകയും ചെയ്തു.'' മാസിക പറയുന്നു. ''അതിക്രമിച്ച് കടക്കുന്നവര്‍ക്ക് കാര്യമായ അവസരം ഇന്ത്യ നല്‍കുന്നില്ല. ഇന്ത്യന്‍ സൈനികള്‍ ഇക്കാര്യത്തില്‍ പുതിയ ധൈര്യം കാട്ടുകയും ചെയ്യുന്നു. കളിയെല്ലാം മാറി. ഇന്ത്യാക്കാര്‍ കൂടുതല്‍ ആക്രമണകാരികളോ പ്രതിരോധക്കാരോ ഒക്കെയായി മാറി. അവരാകട്ടെ മുമ്പത്തേക്കാളേറെ ധൈര്യവും ആത്മവിശ്വാസവും കാട്ടുന്നു.''
ഈ തിരിച്ചടി ഷീയ്ക്ക് വലിയ പ്രശ്നമാണ്. മെയ് മാസം മുതല്‍ കിഴക്കന്‍ ലഡാക്കിലെ പല ഇടങ്ങളിലും ഇന്ത്യന്‍ സൈന്യവും പിഎല്‍എ യും തമ്മില്‍ കൊമ്പു കോര്‍ത്തിരുന്നു. നിലവിലെ പ്രശ്നം പ്യോംഗോഗ് തടാകത്തിന്റെ തെക്കന്‍ തീരപ്രദേശത്താണ്. ഇന്ത്യ ഈ മേഖലയില്‍ കുടുതല്‍ സൈനികരെയും ആയുധങ്ങളെയും നല്കി സാന്നിദ്ധ്യം ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഇന്ത്യയുടേയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ മോസ്കോയില്‍ സെപ്തംബര്‍ 10 നടന്ന കൂടിക്കാഴ്ചയില്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ സമാധാനം ഉണ്ടാക്കുന്നവിധം ഇരു സൈന്യത്തിന്റെയും പിന്മാറ്റമാണ് കരാറില്‍ പറഞ്ഞിരിക്കുന്നത്.






