
ന്യൂഡല്‍ഹി: ഒടുവില്‍ സ്വയം നെയ്ത വലയില്‍ പാകിസ്താന് തന്നെ കുരുങ്ങി. ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധത്തിന്റെ വക്കോളമെത്തിയ പുല്‍വാമാ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി പാക് മന്ത്രി. ഇമ്രാന്ഖാന് മന്ത്രിസഭയിലെ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയാണ് വെളിപ്പെടുത്തിയത്. ഇന്നലെ ചൗധരിയുടെ വായില്‍ നിന്നു തന്നെ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തുന്ന വാക്കുകള്‍ പുറത്തു വന്നു. ദേശീയാസംബ്ലിയില് ''നമ്മള് ഹിന്ദുസ്ഥാനികളെ കൊന്നല്ലോ'' എന്നായിരുന്നു ചൗധരി വെളിപ്പെടുത്തിയത്.
40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട കഴിഞ്ഞ വര്‍ഷം ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തില്‍ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള ഇന്ത്യന്‍ ആരോപണം തള്ളുകയായിരുന്നു പാകിസ്താന് ചെയ്തിരുന്നത്. എന്നാല്‍ ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ വിട്ടയച്ച കാര്യത്തില്‍ പാക് പാര്‍ലമെന്റംഗമായ അയാസ് സാദിഖ് പാകിസ്താന് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന ആക്ഷേപത്തോട് പ്രതികരിക്കുമ്പോഴായിരുന്നു ചൗധരിയുടെ വായില്‍ നിന്നും ആക്രമണത്തിലെ പാക് പങ്കും പുറത്തുവന്നത്.
ഇതിനൊപ്പം പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടമാക്കിയ ആക്രമണം പാക് നേതാക്കള്‍ ആഘോഷിച്ച വിവരവും പങ്കുവെച്ചു. '' പുല്‍വാമയില്‍ നമ്മുടെ വിജയം ഇമ്രാന്ഖാന് കീഴില്‍ രാജ്യത്തിന്റെ തന്നെ വിജയമാണ്. നിങ്ങളും ഞങ്ങളുമെല്ലാം ആ വിജയത്തിന്റെ പങ്കാളികളാണ്.'' ദേശീയാസംബഌയിലെ ചര്‍ച്ചാവേളയില്‍ ചൗധരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നായിരുന്നു സൈനികരുമായി എത്തിയ വാഹനങ്ങള്‍ ചാവേര്‍ സ്ഫോടനത്തില്‍ തകര്‍ന്നത്. ആക്രമണം സംഘടിപ്പിച്ചത് പാകിസ്താനാണെന്നു ഇന്ത്യ ആരോപിച്ചത്. എന്നാല്‍ ആക്രമണത്തെ അന്ന് അപലപിച്ച പാകിസ്താന് തങ്ങള്‍ക്ക് ഒരു തരത്തിലും ഇതുമായി ബന്ധമില്ലെന്ന് പറയുകയും ചെയ്തിരുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പിന്നീട് ജെയ്ഷ് ഇ മുഹമ്മദ് എന്ന തീവ്രവാദി സംഘടന ഏറ്റെടുത്തു. പുല്‍വാമാ ആക്രമണത്തില്‍ ഇന്ത്യ ആരോപണം ഉന്നയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തെളിവുണ്ടോ എന്നും ഇമ്രാന് ചോദിച്ചിരുന്നു. ഭീകരത രാജ്യത്തിന്റെ നയമല്ലെന്നും ഒരു ഭീകര സംഘടനകള്‍ക്കും പാകിസ്താന് അഭയം നല്‍കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രി ഇമ്രാന്ഖാന് പറഞ്ഞിരുന്നു.
ചൗധരിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ വാദം പൊള്ളയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആക്രമണം ഒറ്റപ്പെട്ടതാണെന്നും പാകിസ്താന് അടിസ്ഥാനമായ ജെയ്ഷെയുടെ സ്വാധീനം കശ്മീരിലും ഉണ്ടെന്നും പറഞ്ഞു. ഇന്ത്യന്‍ സുരക്ഷാസേനയുടെ ക്രൂരതയോടുള്ള പ്രതികാരമായി കശ്മീരി യുവാവ് നടത്തിയ ആക്രമണത്തിലേക്ക് ഇന്ത്യ പാകിസ്താനെ വലിച്ചിഴയ്ക്കുകയാണെന്നും ഇമ്രാന് പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ വെളിപ്പെടുത്തലോടെ കശ്മീര്‍ താഴ്വരയിലെ സായുധ കലാപങ്ങളുടെ കേന്ദ്രം പാകിസ്താനാണെന്ന വിലയിരുത്തലിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ പിടിച്ചു വെച്ചപ്പോള്‍ ഇന്ത്യ ആക്രമിക്കുമെന്ന പേടിയില്‍ പാക് വിദേശകാര്യ മന്ത്രി മെഹ്മൂദ് ഖുറേഷിയും കരസേനാ മേധാവി ബാവേജയും ഭയന്നു വിറയ്ക്കുകയായിരുന്നു എന്ന പാകിസ്താന് മുസ്ളീം ലീഗ് നവാസ് നേതാവ് അയാസ് സാദിഖിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി ആയിട്ടായിരുന്നു ഫവാദ് ചൗധരിയുടെ വെളിപ്പെടുത്തല്‍. അന്ന് നടന്ന ഉന്നതതല യോഗത്തിലാണ് ഇന്ത്യ രാത്രി 9 മണിക്ക് തന്നെ ആക്രമിക്കുമോ എന്ന് പാക് ഉന്നതര്‍ ഭയപ്പെട്ടത്. ഇമ്രാന്ഖാന് ഈ യോഗത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല എന്നും എന്നാല്‍ ഇന്ത്യ ആക്രമിക്കാന്‍ പോകുന്നില്ലെന്നും എന്നാല്‍ പാകിസ്താന് നേതൃത്വം ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടു മടക്കി അഭിനന്ദന് വര്‍ദ്ധമാനെ വിട്ടുകൊടുക്കുകയായിരുന്നു എന്നുമാണ് സാദിഖ് പറഞ്ഞത്.






