
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ അധികൃതര്‍ വധശിക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റപ്പെടാന്‍ പോകുന്ന ശബ്നത്തിന് വേണ്ടി രാഷ്ട്രപതിക്ക് മുന്നില്‍ യാചിച്ച് മകന്. കാമുകനുമായി ജീവിക്കാന്‍ കുടുംബത്തിലെ ഏഴുപേരെ മഴുവിന് ഇരയാക്കി കൊലപ്പെടുത്തിയ ശബ്നത്തിന് വേണ്ടി കുട്ടിയായ മകന് താജാണ് ദയാഹര്‍ജി നല്‍കിയത്.
അമ്മയുടെ ലാളന തനിക്ക് നിഷേധിക്കരുതെന്ന് വൈകാരികമായിട്ടാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. റാംപൂര്‍ ജയിലില്‍ മാതാവുമായുള്ള തന്റെ കൂടിക്കാഴ്ച താജ് ഹര്‍ജിയില്‍ ഓര്മ്മക്കുന്നു. സ്നേഹവും വാത്സല്യവും വര്‍ഷിക്കുകയായിരുന്നു. അന്ന് അമ്മ കെട്ടിപ്പിടിച്ചു, ആശ്ളേഷിച്ചു പിന്നെ ചുംബിച്ചു. കുറച്ചു പണവും നല്കി. മാതാവിന്റെ പരിലാളനയും സ്നേഹവും തനിക്ക് നിഷേധിക്കരുതെന്നും അതില്‍ നിന്നും തന്നെ അകറ്റരുതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോടും പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും അപേക്ഷിച്ചിട്ടുണ്ട്.
ശബ്നത്തിന്റെ ഏക മകനായ താജിനെ വളര്‍ത്തുന്നത് ബുലന്ദഷഹറിലെ ഉസ്മാന് സയ്ഫിയാണ്. ശബ്നം ജയിലില്‍ കഴിയുമ്പോഴാണ് അവനുണ്ടായത്. ആറ് വയസ്സ് ആയപ്പോള്‍ അമോറാ ജില്ലാ ഭരണകൂടം താജിന്റെ് സംരക്ഷണം ഉസ്മാന് സെയ്ഫീയ്ക്ക് വിട്ടുകൊടുത്തു. അവനെ ഇപ്പോള്‍ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും സെയ്ഫിയാണ്. ബുലന്ദഷഹറിലെ ഏറ്റവും മികച്ച സ്കൂളില്‍ തന്നെ സെയ്ഫീ അവന് വിദ്യാഭ്യാസം ഉറപ്പാക്കി.
താജിനെ ഏറ്റെടുക്കാന്‍ അനേകം പ്രതിസന്ധികളെയാണ് സെയ്ഫിയും അധ്യാപികയായ ഭാര്യ വന്ദനസിംഗിനും മറികടക്കേണ്ടി വന്നത്. കാര്യങ്ങള്‍ ഇപ്പോള്‍ നല്ല വഴിയിലാണ് പോകുന്നതെങ്കിലും താജിനെ പോലെ ഒരു കുട്ടിക്ക് ഈ പ്രായത്തില്‍ എന്താണ് വേണ്ടതെന്നും എന്തു തരം പ്രതിസന്ധിയാണ് അവന് നേരിടേണ്ടി വരുന്നതെന്നും അറിയാം.
അതേസമയം അംറോഹയിലെ ഹസന്പൂര് നഗരത്തിന് സമീപത്തെ ബവന്‍ഖേഡി എന്ന ചെറുഗ്രാമത്തിലുള്ളവര്ക്ക് 2008 ഏപ്രില്‍ 14 നും 15 നും ഇടയിലെ രാത്രിയില്‍ അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല. അന്നായിരുന്നു ശബ്നവും കാമുകന് സലീമും ചേര്‍ന്ന് എട്ടു പേരെ കൊ്ലപ്പെടുത്തിയത്. കാമുകന്റെ സഹായത്തോടെ പിതാവ് മാസ്റ്റര്‍ ഷൗക്കത്തിനെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെ അമ്മ ഹഷ്മി, സഹോദരന് അനീസ്, റാഷിദ്, സഹോദരി, റബിയ, സഹോദര ഭാര്യ അന്‍ജും എന്നിവരെ കൊലചെയ്തു. സഹോദരന്റെ ഏഴു വയസുള്ള മകനെപ്പോലും അവര്‍ വെറുതേവിട്ടില്ല. സലിമുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതാണു പ്രകോപനമായത്. കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കിയശേഷമായിരുന്നു കൊടുംക്രൂരത.
കേസ് കേട്ടത് അംറോഹ കോടതിയായിരുന്നു. രണ്ടു വര്‍ഷവും മൂന്ന് മാസവും വിചാരണ നീണ്ടു നിന്നു. 29 സാക്ഷികളെയാണ് വിസ്തരിച്ചത്. 649 ചോദ്യങ്ങള്‍ ചോദിച്ചു. 2010 ജൂലൈ 15 ന് ജില്ലാ ജഡ്ജി എസ്എഎ ഹുസൈനിയാണ് ശബ്നത്തിനും കാമുകനും വധശിക്ഷ വിധിച്ചത്. 160 പേജായിരുന്നു വിധിന്യായം. പിന്നീട് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചപ്പോഴും കീഴ്ക്കോടതിവിധി ശരി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പ്രസിഡന്റിന്റെ ദയാഹര്‍ജിക്ക് അപേക്ഷിച്ചെങ്കിലും അതും തള്ളി.
ഇതോടെയാണ് സ്വതന്ത്ര ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടാന്‍ പോകുന്ന ആദ്യ വനിതയായി ശബ്നം മാറുന്നതയ്. തൂക്കിലേറ്റാനുള്ള മരണവാറന്റ് പുറപ്പെടുവിച്ചുകഴിഞ്ഞു. ശിക്ഷാവിധിയില്‍ അപ്രതീക്ഷിത സംഭങ്ങളൊന്നുമുണ്ടായില്ലെങ്കില് ദിവസങ്ങള്‍ക്കുള്ളില്‍ ഷബ്നം തൂക്കിലേറ്റപ്പെടും. കൊലപാതകത്തിനു സഹായിച്ച കാമുകന് സലിമിന്റെ വധശിക്ഷയും ഉടന്‍ നടപ്പാക്കും. സലിം ആഗ്ര ജയിലിലും ഷബ്ന ബറേലി ജയിലിലുമാണ്. വധശിക്ഷ നടപ്പാക്കാനായി ഷബ്നത്തെ മഥുര ജയിലിലെത്തിക്കും. ഇവിടെയേ വനിതകള്‍ക്ക് വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനമുള്ളു. 1870ലാണു മഥുരയില്‍ ഇതിനുള്ള ക്രമീകരണമൊരുക്കിയത്. ശിക്ഷയ്ക്കു മുന്നോടിയായി നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന് ജല്ലാദ് രണ്ടു തവണ ഇവിടെയെത്തി പരിശോധന നടത്തി.