
കൊച്ചി : ഡോളര്‍കടത്തു കേസില്‍ മൊഴിയെടുക്കുന്നതിനു കസ്റ്റംസ് മുമ്പാകെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഇത്തവണ ഹാജരാകും. നേരത്തേ രണ്ടുതവണ നോട്ടീസ് ലഭിച്ചെങ്കിലും പ്രചാരണത്തിരക്കിലായതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവയ്ക്കണമെന്ന് അദ്ദേഹം കത്തു മുഖേന അഭ്യര്‍ഥിച്ചിരുന്നു. ലൈഫ് മിഷന് കള്ളപ്പണമിടപാടു കേസില്‍ ഇ.ഡിയും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ ഹാജരാകാന്‍ മടിയില്ലെന്നു സ്പീക്കര്‍ നേരത്തേ പലവട്ടം വ്യക്തമാക്കിയതാണ്. എന്നാല്‍, തെരഞ്ഞെടുപ്പു കഴിയട്ടെയെന്നു സി.പി.എം. നേതൃത്വം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പു സമയത്തു ഹാജരാകുന്നത് പാര്‍ട്ടിക്കു ക്ഷീണമാകുമെന്ന നിലയിരുത്തലായിരുന്നു ഇത്. ആറിനു പോളിങ് കഴിയുമെന്നതിനാല്‍, എട്ടിനു ഹാജരാകുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞു. അദ്ദേഹത്തിനു ലഭിച്ച നിയമോപദേശവും അതാണ്.
െലെഫ് മിഷന് ഇടപാടില്‍ കൈക്കൂലിയായി നല്‍കിയതെന്നു സംശയിക്കുന്ന ഐ ഫോണ്‍ െകെവശം വച്ചെന്ന കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും നോട്ടീസ് ലഭിക്കുന്ന പക്ഷം കസ്റ്റംസിനു മുന്നില്‍ ഹാജരാകും. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ സര്‍ക്കാരിന്റെ ഭാഗമായവരോ നേതാക്കളോ അടുത്ത ബന്ധുക്കളോ കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലിനു ഹാജരാകേണ്ടെന്നു സി.പി.എം. നിര്‍ദേശം നല്‍കിയിരുന്നു.
മൂന്നു തവണ നോട്ടീസ് അയച്ചെന്നാണു കസ്റ്റംസ് പറയുന്നതെങ്കിലും കിട്ടിയിട്ടില്ലെന്നാണു വിനോദിനിയുടെ നിലപാട്. അതേസമയം വിനോദിനി ഉപയോഗിക്കുന്ന ഐഫോണ്‍ സന്തോഷ് ഈപ്പന് നല്‍കിയതല്ലെന്നും പണം കൊടുത്ത് വാങ്ങിയതാണെന്നുമാണു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കവടിയാറിലെ ഒരു കടയില്‍നിന്നു വിനോദിനി ഫോണ്‍ വാങ്ങിയതിനു തെളിവുണ്ടെന്നു ക്രൈംബ്രാഞ്ച് പറയുന്നു.
കവടിയാറിലെ കടയുടമ ഫോണ്‍ വാങ്ങിയതു സ്പെന്‍സര്‍ ജങ്ഷനിലെ മറ്റൊരു കടയില്‍നിന്നാണ്. അതേ കടയില്‍നിന്നുള്ള ഫോണാണു സന്തോഷും വാങ്ങിയത്. രണ്ടിന്റെയും ഐ.എം.ഇ.ഐ. നമ്പര്‍ കസ്റ്റംസ് ശേഖരിച്ചിരുന്നു. അതാകാം ആശയക്കുഴപ്പത്തിനു കാരണമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. സ്പെന്‍സര്‍ ജങ്ഷനിലെ കടയില്‍നിന്ന് അതേ മോഡല്‍ ഫോണ്‍ സ്റ്റാച്യുവിലെ കടയിലും നല്‍കിയിരുന്നു. സ്റ്റിയാചുവിലെ കടയില്‍നിന്നാണു സന്തോഷ് ഐഫോണ്‍ വാങ്ങി സ്വപ്നയ്ക്കു നല്‍കിയത്.
വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക് കമ്പനിയുടെ ഉടമ സന്തോഷ് ഈപ്പന് ആറ് ഫോണാണു സ്വപ്നയ്ക്കു വാങ്ങി നല്‍കിയത്. അതിലൊന്നു യു.എ.ഇ. കോണ്‍സല്‍ ജനറലിനായിരുന്നു. എന്നാല്‍, ആ ഫോണ്‍ അദ്ദേഹം ഉദ്ദേശിച്ച തരത്തിലുള്ളതായിരുന്നില്ല.
അതിനാല്‍, അതു താനെടുത്തിട്ട് വേറേ ഫോണ്‍ വാങ്ങിനല്കിയെന്നാണു സന്തോഷിന്റെ മൊഴി. ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിനിക്കു കസ്റ്റംസ് മൂന്നുതവണ നോട്ടീസ് നല്‍കിയിരുന്നു. വിനോദിനി ഉപയോഗിക്കുന്ന ഐഫോണുമായി ബന്ധപ്പെട്ട് അവരെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കസ്റ്റംസിന്റെ കണ്ടെത്തല്‍ തള്ളിയാണു ക്രൈംബ്രാഞ്ചിന്റെ രംഗപ്രവേശം.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മാണക്കരാര്‍ ഒപ്പിച്ചുതന്നതിനു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു സന്തോഷ് സമ്മാനിച്ച ഐഫോണ്‍ വിനോദിനിയുടെ െകെവശമുണ്ടെന്നാണു കസ്റ്റംസ് കണ്ടെത്തിയത്. തുടര്‍ന്ന് വിനോദിനിയെ ചോദ്യംചെയ്യാന്‍ പലതവണ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. അന്വേഷണമാവശ്യപ്പെട്ട് അവര്‍ ക്രൈംബ്രാഞ്ചിനു പരാതിയും നല്കി.






