
വാഷിംഗ്ടണ്‍: രണ്ടു ദശാബ്ദത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍സൈന്യം പൂര്‍ണ്ണമായും പിന്മാറുന്നു. അമേരിക്കയില്‍ ശേഷിക്കുന്ന സൈന്യം മെയ് 1 മുതല്‍ സെപ്തംബര്‍ 11 ഓടെ പൂര്‍ണ്ണമായും പിന്മാറുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് പൂര്‍ണ്ണ സൈനിക പിന്മാറ്റം പ്രഖ്യാപിച്ചതോടെ നാറ്റോസഖ്യവും സൈന്യത്തെ അഫ്ഗാനില്‍ നിന്നും ഉടന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
2011 ന് അല്‍ ഖൈ്വദ നേതാവ് ഒസാമാ ബിന്‍ ലാദന് മരണമടഞ്ഞ ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടരേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യത്തിന്റെ അഫ്ഗാന് ലക്ഷ്യം പൂര്‍ത്തിയായെന്നും ഇപ്പോഴത്തെ ഭീഷണി ആഫ്രിക്ക, യുറോപ്പ, മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ തീവ്രവാദികളില്‍ നിന്നാണെന്നും പറഞ്ഞു. നിലവില്‍ അഫ്ഗാനില്‍ 2,500 അമേരിക്കന്‍ സൈനികര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവര്‍ക്കൊപ്പം നാറ്റോയുടെ സൈനികരും മറ്റ് വിദേശത്തു നിന്നുള്ളവരുടെ സൈനികരുമായി 7000 പേര് വേറെയുമുണ്ട്.
രണ്ടു ദശകമായി അഫ്ഗാനില്‍ ട്രില്യണ്‍ കണക്കിന് ഡോളറാണ് അമേരിക്ക ചെലവഴിച്ചത്. 2000 സൈനികര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു. ഈ കാലയളവില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതിലൂടെ ഒരു ലക്ഷം അഫ്ഗാന് കാരാണ് ദുരിതം അനുഭവിച്ചത്. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നടത്തിയ യുദ്ധത്തില്‍ ഇതുവരെ 40,000 അഫ്ഗാന്‍കാരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ആദ്യ മൂന്ന് മാസം തന്നെ 573 നാട്ടുകാര്‍ കൊല്ലപ്പെട്ടു. 1,210 പേര്‍ക്ക് മുറിവുകള്‍ പറ്റി. കഴിഞ്ഞ പ്രസിഡന്റ് ട്രംപ് താലിബാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ബൈഡന് തീരുമാനം കൊണ്ടുവന്നത്.
അതേസമയം അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം അഫ്ഗാന് സര്‍ക്കാര്‍ വീഴാന്‍ കാരണമാകുമെന്ന വിലയിരുത്തല്‍ ഉണ്ട്. അമേരിക്കന്‍ സൈനിക ഇടപെടലില്‍ അഫ്ഗാന് ഈ കാലയളവില്‍ ആരോഗ്യം, വിദ്യാഭ്യാസം, വനിതകളുടെ അവകാശം തുടങ്ങിയ കാര്യത്തില്‍ ഏറെ മുമ്പാട്ട് പോയെന്ന് അമേരിക്ക അവകാശപ്പെടുന്നു. 2001 ല്‍ നടന്ന അല്‍ ഖൈ്വദാ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ എത്തിയത്.
അമേരിക്കന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം സൈന്യം ചെലവഴിച്ചത് അഫ്ഗാനിലാണ്. കഴിഞ്ഞ വര്‍ഷം അവസാനം ഖത്തറില്‍ താലിബാന് സേനയും അഫ്ഗാന് സര്‍ക്കാരും തമ്മില്‍ സമാധാന ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ബുധനാഴ്ച ജോ ബൈഡന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനിയുമായി ചര്‍ച്ച നടത്തുകയും സൈനിക പിന്മാറ്റം ഉണ്ടായാലും അഫ്ഗാനിലെ വികസന പരിപാടികള്‍ക്ക് അമേരിക്കയില്‍ നിന്നുള്ള പിന്തുണ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. മുമ്പ് വന്ന പല പ്രസിഡന്റുമാരും സൈനിക പിന്മാറ്റം ആലോചിച്ചിരുന്നെങ്കിലൂം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നില്ല.
അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതോടെ നാറ്റോ സൈന്യവും മടങ്ങുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ തങ്ങളുടെ പിന്മാറ്റവും പുര്‍ത്തിയാകുമെന്ന് നാറ്റോ തലവന്‍ സ്റ്റേള്ട്ടന്ബര്ഗും വ്യക്തമാക്കി. അതേസമയം ഈ പിന്മാറ്റം സെപ്തംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തിന്റെ 20 ാം വാര്‍ഷികത്തിന്റെ ഭാഗമല്ലെന്നും പറഞ്ഞു. നാറ്റോയുടെ പിന്മാറ്റത്തെക്കുറിച്ച് ജര്‍മ്മന്‍ പ്രതിരോധമന്ത്രി അനീഗ്രേറ്റ് ക്രാംപ് കരന്ബോറും സൂചന നല്‍കിയിരുന്നു. നാറ്റോയുടെ പ്രതിരോധ വിദേശകാര്യ മന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗും നടത്തിയിരുന്നു.






