
മലയാള ചലച്ചിത്ര നടന്, എഴുത്തുകാരന്, മാധ്യമപ്രവര്ത്തകന് എന്നീ നിലകളില്‍ പ്രശസ്തനാണ് വി.കെ ശ്രീരാമന്. അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ശ്രീരാമന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒരുപാട് കാമ്പുള്ള കഥാപാത്രങ്ങളിലൂടെ താരം ജനമനസ്സുകളില്‍ ഇടം നേടി. ഇപ്പോഴും മലയാള സിനിമയില്‍ നിറസാന്നിധ്യമായി താരമുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ റമസാന്‍ നൊയമ്പു കാലത്ത് ദുഃഖവെള്ളിക്കൊപ്പം വന്ന വിഷുവിന്റെ ഹൃദ്യമായ ഒരനുഭവം സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പങ്കിടുകയാണ് വി.കെ ശ്രീരാമന്. തനിക്കു മറ്റേതൊരു സെല്‍ഫിയേക്കാളും വിലപ്പെട്ടത് എന്ന വിശേഷണത്തോടെ കുറിപ്പിനൊപ്പം ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്,
‘‘കുഞ്ഞയ്മൂനോട് ഞാനിന്നലെ ചോദിച്ചു. വിഷുവല്ലെ എന്താ പരിപാടി?
‘‘എന്ത് വിഷു; നോമ്പല്ലേ?’’
അത് ശര്യാണല്ലൊ.
‘‘ഒക്കെ സെര്യന്നെ..! കുന്നോളത്ത് ദുക്കവെള്ളി.
ഞമ്മക്കും ദുക്കം തന്നെ.’’
അതെന്താ നിനക്ക് ദു:ഖം?
‘‘എന്താന്ന് ചോയ്ച്ചാപ്പൊ എന്താ പറയാ.. ദുക്കം തന്നെ ’’
ദു:ഖം മാറാൻ ഞാൻ ഇപ്പോ എന്താ ചെയ്യണ്ട്?
‘‘ന്തേങ്കിലും തന്നാ മതി’’
എന്ത് തരണം? പത്ത് മത്യാേ?
‘‘ പത്ത് പോര’’
ഇരുപതായാലോ?
‘‘ആ... ഇര്വത് മതി’’
ഞാൻ ആലോചിച്ചു.
‘ദൈവമെ ഞാനെത്ര ഭാഗ്യവാൻ ഇരുപതു ഉറുപ്പിക കൊണ്ട് ഒരാളുടെ ദു:ഖം മാറ്റാൻ നീയ്യെനിക്കവസരം തന്നുവല്ലൊ!’
ഇരുപതു കിട്ടിയതും കുഞ്ഞയമു പൂനിലാവു പോലെ പൊട്ടി വിടർന്നു. നിലാവിൽ ഞാനും കുതിർന്നു .
ന്നാ നമുക്കൊരു സെൽഫി എടുത്താലോ?
‘‘ഓക്കെ ഓക്കെ...’’
കുഞ്ഞയ്മുവിനോടൊപ്പമുള്ള ഈ സെൽഫി എനിക്ക് മറ്റേതു സെൽഫിയേക്കാളും വിലപ്പെട്ടത്.
🌻
ആകയാലും പ്രിയരേ
സുപ്രഭാതം...’’ ഇങ്ങനെ അവസാനിക്കുന്നു കുറിപ്പ്. ഒപ്പം സെല്‍ഫിയും പങ്കുവച്ചിട്ടുണ്ട് താരം.
ഇപ്പോഴിതാ റമസാന്‍ നൊയമ്പു കാലത്ത് ദുഃഖവെള്ളിക്കൊപ്പം വന്ന വിഷുവിന്റെ ഹൃദ്യമായ ഒരനുഭവം സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പങ്കിടുകയാണ് വി.കെ ശ്രീരാമന്. തനിക്കു മറ്റേതൊരു സെല്‍ഫിയേക്കാളും വിലപ്പെട്ടത് എന്ന വിശേഷണത്തോടെ കുറിപ്പിനൊപ്പം ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്,
‘‘കുഞ്ഞയ്മൂനോട് ഞാനിന്നലെ ചോദിച്ചു. വിഷുവല്ലെ എന്താ പരിപാടി?
‘‘എന്ത് വിഷു; നോമ്പല്ലേ?’’
അത് ശര്യാണല്ലൊ.
‘‘ഒക്കെ സെര്യന്നെ..! കുന്നോളത്ത് ദുക്കവെള്ളി.
ഞമ്മക്കും ദുക്കം തന്നെ.’’
അതെന്താ നിനക്ക് ദു:ഖം?
‘‘എന്താന്ന് ചോയ്ച്ചാപ്പൊ എന്താ പറയാ.. ദുക്കം തന്നെ ’’
ദു:ഖം മാറാൻ ഞാൻ ഇപ്പോ എന്താ ചെയ്യണ്ട്?
‘‘ന്തേങ്കിലും തന്നാ മതി’’
എന്ത് തരണം? പത്ത് മത്യാേ?
‘‘ പത്ത് പോര’’
ഇരുപതായാലോ?
‘‘ആ... ഇര്വത് മതി’’
ഞാൻ ആലോചിച്ചു.
‘ദൈവമെ ഞാനെത്ര ഭാഗ്യവാൻ ഇരുപതു ഉറുപ്പിക കൊണ്ട് ഒരാളുടെ ദു:ഖം മാറ്റാൻ നീയ്യെനിക്കവസരം തന്നുവല്ലൊ!’
ഇരുപതു കിട്ടിയതും കുഞ്ഞയമു പൂനിലാവു പോലെ പൊട്ടി വിടർന്നു. നിലാവിൽ ഞാനും കുതിർന്നു .
ന്നാ നമുക്കൊരു സെൽഫി എടുത്താലോ?
‘‘ഓക്കെ ഓക്കെ...’’
കുഞ്ഞയ്മുവിനോടൊപ്പമുള്ള ഈ സെൽഫി എനിക്ക് മറ്റേതു സെൽഫിയേക്കാളും വിലപ്പെട്ടത്.
🌻
ആകയാലും പ്രിയരേ
സുപ്രഭാതം...’’ ഇങ്ങനെ അവസാനിക്കുന്നു കുറിപ്പ്. ഒപ്പം സെല്‍ഫിയും പങ്കുവച്ചിട്ടുണ്ട് താരം.







Comments