
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കകേസില്‍ നിര്‍ദേശങ്ങള്‍ വച്ച് സുപ്രീം കോടതി. കേസിന്റെ സങ്കീര്‍ണതയും വൈകാരിക സ്വഭാവവും പരിഗണിച്ചാണ് നിര്‍ദേശങ്ങള്‍ വച്ചത്. മസ്ജിദില്‍ കമ്മീഷന് നടത്തിയ സര്‍വേയുടെ വിവരങ്ങള്‍ ചോരുന്നതില്‍ സുപ്രീം കോടതി വിമര്‍ശനവും ഉന്നയിച്ചു.
ആദ്യം കേസിന്റെ സാധുതയാണ് പരിശോധിക്കേണ്ടത്. സാധുത ജില്ലാ കോടതിക്ക് പരിശോധിക്കാം. അതുവരെ തത്സ്ഥിതി തുടരണം. കൂടുതല്‍ പരിചയ സമ്പത്തുള്ള ജഡ്ജിക്ക് കേസ് കൈമാറാം.
എന്നാല്‍ കോടതി നിര്‍ദേശത്തോട് മസ്ജിദ് സമിതി വിയോജിപ്പ് പ്രകടിപ്പിച്ചു. ദേഹശുദ്ധി വരുത്തുന്ന ജലാശയം സീല്‍ ചെയ്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് മസ്ജിദ് സമിതി ആവശ്യപ്പെട്ടു.
കേസില്‍ വാരണാസി ജില്ലാ കോടതിയില്‍ വാദം നടത്താമെന്ന് ഇന്നത്തെ ഉത്തരവോടെ സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ ജഡ്ജിയെ താഴ്ത്തികാണുന്നില്ല. എന്നാല്‍ കൂടുതല്‍ പക്വമായ കൈകളില്‍ കേസ് എത്തുന്നത് എല്ലാവര്ക്കും ഗുണപ്രദമായി കേസ് കൈകാര്യം ചെയ്യുന്നതിന് സഹായിക്കും.
കമ്മീഷന് റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതായി കാണുന്നു. റിപ്പോര്‍ട്ട് ജഡ്ജിയാണ് തുറക്കേണ്ടതെന്നും കോടതി വിമര്‍ശിച്ചു.
അതിനിടെ, കാശി വിശ്വനാഥ ക്ഷേത്രം- ഗ്യാന്‍വാപി മസ്ജിദ് തര്‍ക്ക കേസ് പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി ജൂലായ് ആറ് വരെ നീട്ടിവച്ചു. തര്‍ക്കവുമായി ബന്ധപ്പെട്ട ആറ് ഹര്ജികളാണ്വാരണാസി കോടതിയുടെ പരിഗണനയിലുള്ളത്. ഇത് വൈകുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഹൈക്കോടതിയില്‍ വന്നത്.







Comments