
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാക്ഷിവിസ്താരം തിരുവനന്തപുരത്ത് ആക്കണമെന്ന് പ്രോസിക്യുഷന്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണക്കോടതിയില്‍ ഇതിനുള്ള അപേക്ഷ പ്രോസിക്യൂഷന് സമര്‍പ്പിച്ചു.
കേസില്‍ നിർണായക വെളിപ്പെടുത്തൽ നടത്തിയ ആളാണ് ബാലചന്ദര്‍. ഇരുവൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ ചികിത്സയിൽ കഴിയുകയാണ്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാനുളള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയും ഇദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസിൽ ബാലചന്ദ്രകുമാര്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് വിഐപി കൈമാറിയെന്ന് അടക്കമുള്ള നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിരുന്നു.
അതിനിടയില്‍ കേസിലെ അടിച്ചിട്ട കോടതി നടപടികൾ പുറത്തുവിട്ട അഭിഭാഷകൻ ശ്രീജിത്ത് പെരുമനക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് പെരുമന കോടതി നടപടി പരസ്യപ്പെടുത്തിയത്. ലൈംഗികാ അതിക്രമ കേസുകൾ അടച്ചിട്ട കോടതിയിൽ വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ശ്രീജിത്തിന്റെ നടപടി നിയമലംഘനമാണെന്നാണ് പറയുന്നത്.






