
യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ നൽകിയിരുന്ന സൗജന്യ ലഘുഭക്ഷ കിറ്റ് നിർത്തിലാക്കി. അതിനാല്‍ തന്നെ ഇനി മുതൽ ഭക്ഷണം പണം നൽകി വാങ്ങണമെന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. സ്വകാര്യവത്ക്കരിക്കപ്പെട്ട ശേഷം വരുമാനം വർദ്ധിപ്പിക്കുന്നതിൻെറെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. എയർ ഇന്ത്യ എക്സ് പ്രസ് തുടങ്ങിയത് പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനായിരുന്നു. തുടക്ക കാലം മുതല്‍ പ്രവാസികള്‍ക്ക് സൗജന്യമായി ലഘുഭക്ഷണ കിറ്റ് നല്‍കിയിരുന്നു.
ഇന്നു മുതൽ ഇനി സൗജന്യ കിറ്റ് വിതരണം ചെയ്യേണ്ടെന്നാണ് എയർ ഇന്ത്യ സിഇഒ നിർദ്ദേശം. ഭക്ഷണം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓണ്‍ ലൈൻ വഴി തെരഞ്ഞെടുത്ത് പണമടക്കാം. അടിക്കടി ഉയരുന്ന ടിക്കറ്റ് വര്‍ധനവിന് പിന്നാലെ നൽകിയിരുന്ന ലഘുഭക്ഷണ കിറ്റും നിർത്തലാക്കിയത് പ്രവാസികളില്‍ വന്‍ പ്രതിസന്ധിയാകും സൃഷ്ടിക്കുക.
ടാറ്റ എയർ ഇന്ത്യ എക്സ് പ്രസ് ഏറ്റെടുത്തത്തിന് ശേഷം വരുമാനം വർദ്ധന ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങള്‍. എയര്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാരിന് പരാതി നൽകുമെന്ന് പ്രവാസി സംഘടനകള്‍ അഭിപ്രായപ്പെട്ടു.






